ന്യൂദല്‍ഹി: കേരള സ്റ്റോറി-2 കേരളത്തെക്കുറിച്ച് മാത്രമുള്ള സിനിമയല്ലെന്നും പാന്‍ ഇന്ത്യന്‍ സിനിമയാണെന്നും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. ലൗ ജിഹാദ് എങ്ങനെ രാജ്യവ്യാപകമായി പടര്‍ന്നു എന്നാണ് ചിത്രം വിശദീകരിക്കുന്നത്. ആഴത്തില്‍ പഠനം നടത്തിയാണ് സിനിമ തയ്യാറാക്കിയതെന്നും സംവിധായകന്‍ കാമാഖ്യ നാരായണ്‍ സിങ് വ്യക്തമാക്കി. ലൗ ജിഹാദിന് ഇരകളായവര്‍ക്കൊപ്പം ദല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിരവധി ഇരകളെ നേരില്‍ക്കണ്ടതായി സംവിധായകന്‍ പറഞ്ഞു. 70 മുതല്‍ 80 വരെ എഫ്ഐആറുകളും 1500ലധികം ലേഖനങ്ങളും വായിച്ചശേഷമാണ് സിനിമ തയാറാക്കിയത്. ലൗ ജിഹാദുമായി ബന്ധപ്പെട്ട കേസുകളിലെ കോടതിവിധികളും നിരീക്ഷണങ്ങളും പഠിച്ചു. കണ്ണടച്ചിരുന്നാല്‍ സത്യം സത്യമല്ലാതാകില്ലെന്നും അദ്ദേഹം പറഞ്ഞു.
സത്യം അംഗീകരിക്കണമെന്നും ആഴത്തില്‍ പഠനം നടത്തി കണ്ടെത്തിയ വസ്തുതകളാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയതെന്നും നിര്‍മാതാവ് വിപുല്‍ അമൃത് ലാല്‍ ഷാ പറഞ്ഞു. ലൗ ജിഹാദ് യഥാര്‍ത്ഥ്യമാണെന്ന് കേരളത്തിന്റെ മുഖ്യമന്ത്രി തന്നെ മുമ്പ് നിയമസഭയില്‍ സമ്മതിച്ചതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരള സ്റ്റോറിയുടെ ഒന്നാം ഭാഗം കേരളത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നുവെന്നും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. റിലീസിന് മുന്‍പേതന്നെ ചിത്രം ചൂേടറിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ച സാഹചര്യത്തിലാണ് അണിയറ പ്രവര്‍ത്തകര്‍ ലൗ ജിഹാദിന് ഇരകളായവര്‍ക്കൊപ്പം ദല്‍ഹിയില്‍ മാധ്യമങ്ങളെ കണ്ടത്.















