Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കേരളത്തിലും വേണം ജാഗ്രത

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Feb 24, 2026, 02:48 am IST
in Editorial

പാകിസ്ഥാന്റെ ചാരസംഘടനയായ ഐഎസ്ഐയുടെയും, ബംഗ്ലാദേശ് ആസ്ഥാനമായ ഭീകരവാദ സംഘടനകളുടെയും പിന്തുണയോടെ ഭാരതത്തില്‍ വലിയ ഭീകരാക്രമണം ആസൂത്രണം ചെയ്ത ഒരു ബംഗ്ലാദേശ് പൗരനുള്‍പ്പെടെ എട്ട് പേര്‍ അറസ്റ്റിലായിരിക്കുന്നു.ദല്‍ഹി പോലീസിന്റെ പ്രത്യേക സെല്‍ നടത്തിയ 10 ദിവസത്തെ ഭീകരവിരുദ്ധ ഓപ്പറേഷനുശേഷമാണ് ഈ അറസ്റ്റുകള്‍.

ദേശീയ തലസ്ഥാനത്ത് നടന്ന അന്താരാഷ്‌ട്ര എഐ ഇംപാക്ട് ഉച്ചകോടിയ്‌ക്കിടെ ദല്‍ഹിയിലെയും കൊല്‍ക്കത്തയിലെയും മെട്രോ സ്റ്റേഷനുകളില്‍ ‘കശ്മീരിനെ മോചിപ്പിക്കണം’ എന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഭീകരവാദികള്‍ പിടിയിലായത്. പാകിസ്ഥാനില്‍ പരിശീലനം നേടിയ ശേഷം ബംഗ്ലാദേശില്‍ കഴിയുന്ന, കശ്മീരുകാരനായ ഷബീര്‍ അഹമ്മദ് ആണ് ഇവരെ നിയന്ത്രിച്ചിരുന്നത്.

ഇയാള്‍ക്ക് ഇസ്ലാമിക ഭീകര സംഘടനയായ ലഷ്‌കറെ തൊയ്ബയുമായി ബന്ധമുണ്ടെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ആദ്യം രണ്ട് പ്രതികളെ പശ്ചിമ ബംഗാളില്‍ നിന്നാണ് പിടികൂടിയത്. ഇവരുടെ മൊബൈല്‍ ഫോണുകളില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആറുപേരെ തമിഴ്നാട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തു. ഇതിലൊരാള്‍ ബംഗ്ലാദേശിലേക്കു പോയി ലഷ്‌കറെ ഭീകരനെ കണ്ടിരുന്നു. പാകിസ്ഥാനിലെ ഭീകരരുമായും ഇവര്‍ ബന്ധപ്പെട്ടിരുന്നു.

പ്രതികളില്‍ നാലുപേര്‍ ദല്‍ഹിയിലെ സുപ്രധാന സ്ഥലങ്ങള്‍ നിരീക്ഷണം നടത്തിയ ശേഷം തമിഴ്നാട്ടിലേക്കും പശ്ചിമ ബംഗാളിലേക്കും മടങ്ങിയതായിരുന്നു. ആക്രമണം നടത്താന്‍ ലക്ഷ്യമിട്ട സ്ഥലങ്ങളുടെ ചിത്രങ്ങള്‍ ഇവരില്‍നിന്ന് പിടിച്ചെടുത്ത ഉപകരണങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ദല്‍ഹിയിലെ ലാല്‍ ഖിലയ്‌ക്കും ചാന്ദ്നി ചൗക്കിന്റെ ചില ഭാഗങ്ങള്‍ക്കും ഭീകരാക്രമണ ഭീഷണിയുണ്ടെന്ന വിവരങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ഈ സംഘത്തിലെ ചില അംഗങ്ങള്‍ ഇപ്പോഴും ഒളിവിലാണെന്നും, ഒട്ടേറെ സംസ്ഥാനങ്ങളില്‍ റെയ്ഡു തുടരുകയാണെന്നും അറിയുന്നു.

അധികം മുന്‍പല്ല, ഹരിയാനയിലെ അല്‍ ഫലാഹ് മെഡിക്കല്‍ കോളജിലെ ഇസ്ലാമിക വൈറ്റ് കോളര്‍ ഭീകരര്‍ ദല്‍ഹിയിലെ ചെങ്കോട്ടയ്‌ക്കടുത്ത് ഭീകരാക്രമണം നടത്തിയത്. യഥാസമയം വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഈ സംഘത്തില്‍പ്പെട്ട പലരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അതോടെ, ഇവര്‍ പദ്ധതിയിട്ട മറ്റിടങ്ങളിലെ ആക്രമണങ്ങള്‍ ഒഴിവാക്കാന്‍ കഴിഞ്ഞിരുന്നു. ഇപ്പോഴത്തെ അറസ്റ്റിലൂടെയും വലിയ ഭീകരാക്രമണങ്ങള്‍ ഒഴിവാക്കാന്‍ കഴിഞ്ഞത് അന്വേഷണ ഏജന്‍സികളുടെ വിജയമാണ്. പാകിസ്ഥാന്‍, ബംഗ്ലാദേശ്, പശ്ചിമബംഗാള്‍, തമിഴ്നാട് എന്നിവിടങ്ങളിലാണ് ഭീകരര്‍ താവളമടിച്ചിരുന്നത്. പാകിസ്ഥാനും ബംഗ്ലാദേശും ഇസ്ലാമിക ഭീകരരുടെ താവളമാണ്. ഇത്തരം സാഹചര്യം ഉള്ളതിനാലാണ് ബംഗാളിലും തമിഴ്നാട്ടിലും ഇവര്‍ തമ്പടിക്കുന്നതെന്ന് കരുതേണ്ടിയിരിക്കുന്നു. സമാനമായ സാഹചര്യമാണ് കേരളത്തിലുമുള്ളത്.

ഇസ്ലാമിക ഭീകരവാദത്തെ സൃഷ്ടിക്കുകയും വളര്‍ത്തുകയും ചെയ്യുന്ന സംഘടനയാണ് ജമാഅത്തെ ഇസ്ലാമി. ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച സംഘടനയാണ് പോപ്പുലര്‍ ഫ്രണ്ട്. ഇതിന്റെ പല നേതാക്കളും ജയിലിലാണെങ്കിലും അണികള്‍ എസ്ഡിപിഐ എന്ന രാഷ്‌ട്രീയ സംഘടനയില്‍ പ്രവര്‍ത്തിക്കുകയാണ്. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്‌ട്രീയ മുഖമായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായും എസ്ഡിപിഐയുമായും നേരത്തെ സിപിഎമ്മും എല്‍ഡിഎഫും സഖ്യത്തിലായിരുന്നു. ഇപ്പോള്‍ മുസ്ലിംലീഗിന്റെ കാര്‍മികത്വത്തില്‍ ഇക്കൂട്ടരുമായി കൈകോര്‍ത്തിരിക്കുന്നത് കോണ്‍ഗ്രസും യുഡിഎഫുമാണ്. രാജ്യസ്നേഹികളും സമാധാന പ്രിയരുമായ ജനങ്ങള്‍ ഇസ്ലാമിക ഭീകര വാദികള്‍ക്കെതിരെ ജാഗ്രത പാലിക്കുകയും, അവരുമായി തെരഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കുന്നവരെ പരാജയപ്പെടുത്തുകയും ചെയ്യേണ്ടത് ഇന്നിന്റെ ആവശ്യമാണ്.

Tags: keralaisiState Anti-Terrorist Squad (ATSs)#PakistanAttack
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

India

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.