Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോണ്‍ഗ്രസ് ഭരണകാലത്ത് ആയുധങ്ങള്‍ വാങ്ങിയിരുന്നത് ഇടനിലക്കാരായ ആയുധക്കച്ചവടക്കാര്‍, കൈക്കൂലി വാങ്ങി കോണ്‍ഗ്രസ് മന്ത്രിമാര്‍ കൊഴുത്തു

400 ബൊഫോഴ്സ് തോക്ക് വാങ്ങിയതിന് കമ്മീഷന്‍ തുകയായി രാജീവ് ഗാന്ധിക്ക് വേണ്ടി മോണ്ട് ബ്ലാങ്ക് എന്ന പേരിലുള്ള സ്വിസ് ബാങ്ക് അക്കൗണ്ടില്‍ കോടികള്‍ ഒഴുകിയെത്തിയ സംഭവം. ഇക്കാര്യം ബൊഫോഴ്സ് കേസ് അന്വേഷിച്ച ഹെര്‍ഷ്മാന്‍ എന്ന ഡിറ്റക്ടീവാണ് 2017ല്‍ വെളിപ്പെടുത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2026, 12:32 am IST
in India, Defence
കോണ്‍ഗ്രസ് സര്‍ക്കാരിന്‍റെ ഭരണകാലത്ത് 1500 കോടി ഡോളറിന്‍റെ അഴമിതയ്ക്ക് ഇടയാക്കിയ ബൊഫോഴ്സ് തോക്ക് (ഇടത്ത്)

കോണ്‍ഗ്രസ് സര്‍ക്കാരിന്‍റെ ഭരണകാലത്ത് 1500 കോടി ഡോളറിന്‍റെ അഴമിതയ്ക്ക് ഇടയാക്കിയ ബൊഫോഴ്സ് തോക്ക് (ഇടത്ത്)

ന്യൂദല്‍ഹി: ഇടനിലക്കാരാണ് കോണ്‍ഗ്രസ് ഭരണകാലത്ത് ഇന്ത്യന്‍ പ്രതിരോധസേനയ്‌ക്ക് വേണ്ടി ആയുധം വാങ്ങിക്കൊടുത്തിരുന്നത്. അല്ലാതെ പ്രതിരോധസേനയ്‌ക്ക് വലിയ ശബ്ദം ഇല്ലായിരുന്നു. ഗാന്ധി കുടുംബത്തിന് ഇതിന്റെ പേരില്‍ വന്‍ അഴിമതിപ്പണം ലഭിക്കുമായിരുന്നു. അതിന് ഉദാഹരണമാണ് എബി ബോഫോഴ്സ് എന്ന സ്വിസ് കമ്പനിയില്‍ നിന്നും 400 ബൊഫോഴ്സ് തോക്ക് വാങ്ങിയതിന് കമ്മീഷന്‍ തുകയായി രാജീവ് ഗാന്ധിക്ക് വേണ്ടി മോണ്ട് ബ്ലാങ്ക് എന്ന പേരിലുള്ള സ്വിസ് ബാങ്ക് അക്കൗണ്ടില്‍ കോടികള്‍ ഒഴുകിയെത്തിയ സംഭവം. ഇക്കാര്യം ബൊഫോഴ്സ് കേസ് അന്വേഷിച്ച ഹെര്‍ഷ്മാന്‍ എന്ന ഡിറ്റക്ടീവാണ് 2017ല്‍ വെളിപ്പെടുത്തിയത്.

ആയുധക്കച്ചവടത്തില്‍ ഇടനില നില്‍ക്കുന്ന രാഷ്‌ട്രീയക്കാര്‍ക്ക് കമ്മീഷന്‍ എന്നത് കോണ്‍ഗ്രസ് ഭരണകാലത്തെ അലിഖിത നിയമമാണ്. അതല്ലാതെ രാജ്യത്തിന്റെ പ്രതിരോധം ശക്തമാക്കണമെന്ന ഒരു മോഹവും ഗാന്ധി കുടുംബത്തിന്റെ കടിഞ്ഞാണില്‍ തളയ്‌ക്കപ്പെട്ട കോണ്‍ഗ്രസ് സര്ക്കാരുകള്‍ക്ക് ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ മറ്റ് രാജ്യങ്ങളുമായി യുദ്ധമുണ്ടാകാതിരിക്കാന്‍ ചേരി ചേരാ നയം എന്ന ആണും പെണ്ണും കെട്ട ഒരു വിദേശ നയവും കോണ്‍ഗ്രസ് ഉണ്ടാക്കി. ഒരു ചേരിയിലും നില്‍ക്കാതെ നിന്നാല്‍ യുദ്ധത്തിന്റെ തലവേദനകളില്ലാതെ സുഖമായി രാജ്യം ഭരിയ്‌ക്കാം.

ഇന്ത്യന്‍ സേന മുന്നോട്ട് വെയ്‌ക്കുന്ന ആവശ്യങ്ങള്‍ ഒരിയ്‌ക്കലും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കേള്‍ക്കില്ലായിരുന്നു. അങ്ങിനെ കേട്ടിരുന്നെങ്കില്‍ 1990ല്‍ തന്നെ 40 സ്ക്വാഡ്രന്‍ യുദ്ധവിമാനങ്ങള്‍ വാങ്ങണം എന്ന ഇന്ത്യന്‍ വ്യോമസേനയുടെ നിര്‍ദേശം കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ എന്നേ നടപ്പാക്കുമായിരുന്നു. ഇന്നും ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് 30സ്ക്വാഡ്രന്‍ യുദ്ധവിമാനങ്ങളെ ഉള്ളൂ. ഒരു സ്ക്വാഡ്രന്‍ എന്നാല്‍ അര്‍ത്ഥം 18 യുദ്ധവിമാനങ്ങള്‍ എന്നാണ്. അപ്പോള്‍ 30 സ്ക്വാഡ്രന്‍ എന്നതിനര്‍ത്ഥം. 540 യുദ്ധവിമാനങ്ങള്‍ എന്നാണ്. പക്ഷെ ഇന്ത്യയ്‌ക്ക് വേണ്ടത് 40 സ്ക്വാഡ്രന്‍ ആണ്. അതായത് 720 യുദ്ധവിമാനങ്ങളാണ്. അപ്പോഴും ഏകദേശം 180 യുദ്ധവിമാനങ്ങളുടെ കുറവുണ്ടെന്നര്‍ത്ഥം. ആ കുറവാണ് മോദി സര്‍ക്കാര്‍ ഇപ്പോള്‍ തിരുത്തുന്നത്. പുതുതായി ഫ്രാന്‍സുമായി ഒപ്പുവെച്ച 114 ഓപ്പറേഷന്‍ സിന്ദൂര്‍ വാങ്ങാനുള്ള കരാര്‍ കൂടി യാഥാര്‍ത്ഥ്യമായാല്‍ ഇന്ത്യയ്‌ക്ക് 40 സ്ക്വാഡ്രണുകള്‍ ആകും. ഇതോടെ പാകിസ്ഥാനെപ്പോലുള്ള വിദേശശക്തികള്‍ക്ക് വെല്ലുവിളിക്കാന്‍ കഴിയാത്ത ശക്തിയായി ഇന്ത്യ മാറും. മാത്രമല്ല, 3.25 ലക്ഷം കോടി രൂപ ചെലവ് ചെയ്ത് 114 യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ ഒപ്പുവെച്ച കരാര്‍ ഗവണ്‍മെന്‍റ് ടു ഗവണ്‍മെന്‍റ് കരാര്‍ ആണ്. അതായത് അഴിമതിക്ക് ഒരു സ്കോപ്പുമില്ല എന്നര്‍ത്ഥം. എല്ലാകാര്യങ്ങളും സുതാര്യമായിരിക്കും. വ്യവസ്ഥകള്‍ സമയബന്ധിതമായി നടപ്പാക്കേണ്ടിയും വരും.

എന്തായിരുന്നു ബൊഫോഴ്സ് അഴിമതി?

ഇന്ത്യൻ പ്രതിരോധസേനയിൽ ആയുധങ്ങൾ വാങ്ങുന്നതുമായി ബദ്ധപ്പെട്ട് ഉയർന്നുവന്ന അഴിമതിയാണ് ബോഫോഴ്സ് അഴിമതി. ഇന്ത്യൻ രാഷ്‌ട്രീയത്തിൽ വളരെക്കാലം ചർച്ചയാകുകയും കോൺഗ്രസ് (ഐ.)യേയും പ്രത്യേകിച്ച് രാജീവ് ഗാന്ധി കുടുംബത്തെ പ്രതിരോധത്തിലാക്കുകയും ചെയ്ത ഒന്നാണ് ബോഫോഴ്സ് അഴിമതി.

1980-ൽ ഇന്ദിരാ ഗാന്ധിയുടെ ഭരണകാലത്ത് ഇറ്റാലിയൻ ആയുധനിർമ്മാണ കമ്പനിയായ ബോഫോഴ്സിൽ നിന്ന് ഇന്ത്യൻ സേന ബോഫോഴ്സ് പീരങ്കി തോക്കുകൾ വാങ്ങിയതിൽ രാജീവ് ഗാന്ധിയും അദ്ദേഹത്തിന്റെ സുഹൃത്തായ വിൻ ഛദ്ദയും ഇറ്റാലിയൻ ബിസ്സിനസുകാരൻ ഒട്ടോവിയോ കൊത്രോച്ചിയും കമ്മീഷൻ വാങ്ങി എന്ന ആരോപണമാണ് ഈ വിവാദം. 40 കോടി രൂപയുടെ ഈ കുംഭകോണം പുറം ലോകമറിഞ്ഞത് ഇന്ത്യൻ എക്സ്പ്രസ്, ദി ഹിന്ദു എന്നീ പത്രങ്ങളുടെ അന്വേഷണാത്മക പത്രപ്രവർത്തനത്തിലൂടെയായിരുന്നു.ബോഫേഴ്സ് ആരോപണത്തെ തുടർന്ന് വന്ന തെരഞ്ഞെടുപ്പിൽ രാജീവ് ഗാന്ധിക്ക് അധികാരം നഷ്ടപ്പെട്ടു.

മോദി സര്‍ക്കാര്‍ വീണ്ടും ബൊഫോഴ്സ് അഴിമതിക്കേസ് അന്വേഷിക്കും

ബൊഫോഴ്സ് അഴിമതി കേസിൽ ഉൾപ്പെട്ട ഏറെക്കുറെ എല്ലാവരെയും കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരായ അപ്പീൽ ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഇപ്പോഴിതാ കേസ് വീണ്ടും പൊടിതട്ടിയെടുക്കുകയാണ് സിബിഐ. അതിനു വേണ്ടി മൈക്കൽ ഹെർഷ്‌മാൻ എന്ന പ്രൈവറ്റ് ഇൻവെസ്റ്റിഗേറ്ററുടെ സഹായവും തേടിയിട്ടുണ്ട്. 1987ൽ ഇതേ ഹെർഷ്‌മാന്റെ സഹായത്തോടെയാണ് വി.പി. സിങ് അന്ന് രാജീവ് ഗാന്ധിയുടെ രാഷ്‌ട്രീയ ഭാവി പോലും അനിശ്ചിതത്വത്തിലാക്കിയ ബൊഫോഴ്സ് അഴിമതിക്കഥകളുടെ ചുരുളഴിച്ചത്. ഈ അഴിമതിയില്‍ മോണ്ട് ബ്ലാങ്ക് എന്ന പേരിലുള്ള സ്വിസ് ബാങ്കില്‍ തുടങ്ങിയ അക്കൗണ്ടില്‍ ബൊഫോഴ്സ് തോക്ക് ഇന്ദിരാഗാന്ധി സര്‍ക്കാര്‍ വാങ്ങിയതിന്റെ അഴിമതിപ്പണം എത്തിയത് രാജീവ് ഗാന്ധി പിന്നീട് അറിഞ്ഞതായി ഹെര്‍ഷ്മാന്‍ 2017ല്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

Tags: rajiv gandhiIndira GandhiLatest newsBoforsWin ChaddhaSwiss artillery gun
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.