Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കേരളം കര്‍ഷകരുടെ ആത്മഹത്യാ മുനമ്പ്

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Feb 17, 2026, 09:13 am IST
in Editorial

ജീവിതം വഴിമുട്ടിയ ഒരു കര്‍ഷകന്‍ കൂടി ജീവനൊടുക്കിയിരിക്കുന്നു. മുഖ്യമന്ത്രിയുടെ ജില്ലയായ കണ്ണൂരിലെ മലയോര മേഖലയായ ചെറുപുഴ സ്വദേശിയും അറുപതുകാരനുമായ ഏലിയാസ് അമ്പാട്ട് എന്ന ഊര്‍ജ്ജസ്വലനായ കര്‍ഷകനാണിത്. സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കാതെ മനംനൊന്ത് കീടനാശിനി കഴിച്ച നിലയില്‍ കൃഷിയിടത്തില്‍ കണ്ടെത്തിയ ഏലിയാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പതിറ്റാണ്ടുകളായി പച്ചക്കറി കൃഷി നടത്തിയിരുന്ന ഈ കര്‍ഷകന്‍ കുറച്ചുകാലമായി കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു. വിളവ് മോശമായിട്ടും ബാങ്കുകളില്‍ നിന്നും വ്യക്തികളില്‍ നിന്നും പണം വാങ്ങി കൃഷി തുടരാന്‍ ശ്രമിച്ചു. പക്ഷേ സബ്സിഡി വൈകിയതോടെ മാനസിക സമ്മര്‍ദ്ദത്തിലായി. വിഷം കഴിച്ചതിനെ തുടര്‍ന്ന് ഏലിയാസ് ആശുപത്രിയിലായ ശേഷമാണ് സര്‍ക്കാര്‍ സബ്സിഡി അനുവദിച്ചത്. ഈ സഹായം നേരത്തെ ലഭിച്ചിരുന്നെങ്കില്‍ ഇങ്ങനെയൊരു കടുംകൈ ഏലിയാസ് ചെയ്യില്ലായിരുന്നു.

ഭൂമി പാട്ടത്തിനെടുത്ത് നല്ല നിലയില്‍ പച്ചക്കറി കൃഷി ചെയ്തിരുന്നയാളായിരുന്നു ഏലിയാസ്. അതില്‍ വലിയ അഭിമാനവുമുണ്ടായിരുന്നു. ജില്ലയിലെ ഏറ്റവും നല്ല കൃഷിക്കാരനുള്ള പുരസ്‌കാരം മുഖ്യമന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങിയ ആളുമായിരുന്നു. 38 വര്‍ഷമായി താന്‍ കൃഷിക്കാരനാണെന്നും, അഞ്ചെട്ട് കുടുംബങ്ങള്‍ തന്നെ ആശ്രയിച്ച് കഴിയുന്നുണ്ടെന്നും, കൃഷിയില്‍ എത്ര നഷ്ടം വന്നാലും ഈ തൊഴില്‍ കൈവിടാന്‍ കഴിയില്ലെന്നും ഒരിക്കല്‍ പറഞ്ഞയാളാണ് തികഞ്ഞ നിരാശയില്‍ ജീവനൊടുക്കിയത്. മികച്ച നിലയില്‍ കൃഷി ചെയ്തിരുന്ന ഒരാളുടെ അവസ്ഥ ഇതാണെങ്കില്‍ മറ്റ് കര്‍ഷകരുടെ സ്ഥിതി എത്രമാത്രം പരിതാപകരമാണെന്ന് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. അറിയപ്പെടുന്ന കര്‍ഷകനായിരുന്നിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായ അനാസ്ഥയും വീഴ്ചയുമാണ് ഏലിയാസിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് വ്യക്തം. ഏലിയാസിന്റെ മരണം നാട്ടുകാരെ മുഴുവന്‍ ദുഃഖത്തിലാഴ്‌ത്തിയിരിക്കുകയാണ്.

കേരളം ഭരിക്കുന്നവര്‍ക്ക് മാത്രമായിരിക്കും ഈ കര്‍ഷകന്റെ ആത്മഹത്യയില്‍ ദുഃഖമില്ലാത്തത്. സംസ്ഥാനത്തെ കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ എന്തൊക്കെയാണെന്നും, അവ എങ്ങനെയൊക്കെ പരിഹരിക്കാമെന്നും ചിന്തിക്കുന്ന ഒരു സര്‍ക്കാരും കൃഷിവകുപ്പ് മന്ത്രിയുമല്ല ഇപ്പോള്‍ അധികാരത്തില്‍ ഇരിക്കുന്നത്. എങ്ങനെയെങ്കിലും ഭരിച്ചാല്‍ മതിയെന്നു മാത്രമാണ് ഇവര്‍ കരുതുന്നത്. ബാങ്കുകളില്‍ നിന്ന് സാമ്പത്തിക സഹായം ലഭിക്കാതെയും, വായ്‌പാ തിരിച്ചടവ് മുടങ്ങിയും നിരവധി കര്‍ഷകര്‍ ഇടതുമുന്നണി ഭരണത്തിന്‍ കീഴില്‍ ആത്മഹത്യ ചെയ്യുകയുണ്ടായി. കര്‍ഷക ആത്മഹത്യ തുടര്‍ക്കഥയായിട്ടും അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇതിന്റെ ഇരയാണ് ചെറുപുഴയിലെ ഏലിയാസും.

എല്ലാ കാര്യത്തിലും കേരളം ലോകത്തിന് മാതൃകയാണെന്ന് അവകാശപ്പെട്ടുകൊണ്ടിരിക്കുന്ന സര്‍ക്കാരാണല്ലോ സംസ്ഥാനം ഭരിക്കുന്നത്. ഏതു മേഖല എടുത്താലും ഈ അവകാശവാദത്തിന്റെ പൊള്ളത്തരം വെളിപ്പെടും. ഇടത് ദുര്‍ഭരണത്തിന്റെ കെടുതികള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് കര്‍ഷകരാണ്. കര്‍ഷകര്‍ക്ക് വേണ്ടി ഫലപ്രദമായി യാതൊന്നും ചെയ്യാന്‍ പിണറായി സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. നെല്‍ കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന സഹായം പോലും അട്ടിമറിക്കുന്ന ഒരു ഭരണസംവിധാനമാണിത്. ഇതിന്റെയൊക്കെ ഫലമായി കര്‍ഷകര്‍ ആത്മഹത്യയില്‍ അഭയം തേടുമ്പോള്‍ മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥ സംവിധാനത്തിനും അതൊരു പ്രശ്നമായി തോന്നുന്നില്ല. മറ്റ് സംസ്ഥാനങ്ങളില്‍ ആത്മഹത്യകള്‍ നടക്കുന്നുണ്ടല്ലോ എന്നാണ് ഇക്കൂട്ടര്‍ പറയാറുള്ളത്. കൂടുതല്‍ കര്‍ഷകരെ ജീവനൊടുക്കാന്‍ പ്രേരിപ്പിക്കുന്നതു പോലും സര്‍ക്കാരിന്റെ ഈ നയമാണെന്ന് പറയേണ്ടിവരും.

 

Tags: Kerala Governmentfarmer suicideagriculture crisis
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നു; ആദ്യ നാല് മാസം മരണം 1384

Kerala

പിഎം ശ്രീ: ഭരണകക്ഷിയില്‍ കലഹം, പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്

Kerala

കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയ സാമ്പത്തിക സഹായത്തെക്കുറിച്ചും ധവളപത്രം വേണം: എം.ടി. രമേശ്

അഖിലഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാസംഘ് ഭാരവാഹികളായ ഡോ. ശ്യാം ശങ്കര്‍, ഹരിശിവന്‍, ഡോ. പി.പി. ബിനു എന്നിവര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറെ സന്ദര്‍ശിച്ചപ്പോള്‍
Kerala

ഗവര്‍ണര്‍ക്ക് നിവേദനം: പ്രമോഷന്‍ നടപടികളില്‍ സര്‍ക്കാര്‍ നിലപാടുകള്‍ തിരുത്തണം: ശൈക്ഷിക് മഹാസംഘ്

Kerala

വി ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്

പുതിയ വാര്‍ത്തകള്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

യുഎസിലെ മതപരിവര്‍ത്തനസംഘടനയില്‍ നിന്ന് കോടികള്‍ കേരളത്തിലെ പെന്തക്കോസ്ത് സഭകള്‍ക്കും കിട്ടി, ഇഡി പിടിമുറുക്കുന്നു

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.