കഴിഞ്ഞ ദിവസങ്ങളിൽ പാർലമെന്റ് സ്തംഭിപ്പിക്കാനായി പ്രതിപക്ഷം കണ്ടുപിടിച്ച ആയുധമായിരുന്നു മാസങ്ങൾക്ക് മുന്നേ തന്നെ ചീറ്റിപ്പോയ എംഎം നരവനെയുടെ പുസ്തകം. ഇത് ഉയർത്തിക്കാട്ടി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും വനിതാ എംപി മാരും വലിയ അതിക്രമങ്ങളാണ് നടത്തുന്നത്. മുന്‍ കരസേനാ മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവനെയുടെ ആത്മകഥയായ ‘ഫോര്‍ സ്റ്റാര്‍സ് ഓഫ് ഡെസ്റ്റിനി’യെച്ചൊല്ലിയുള്ള വിവാദങ്ങളില്‍ പെൻഗ്വിൻ ബുക്ക്സ് തന്നെ പ്രതികരിച്ചിരുന്നു. കൂടാതെ ഡൽഹി പോലീസ് അന്വേഷണവും ആരംഭിച്ചു കഴിഞ്ഞു.
ഇതിനിടെ രാഹുൽ ഗാന്ധി തന്നെ ആ ബുക്ക് തുറന്നു നോക്കുന്ന വീഡിയോ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. വെറും വെള്ളക്കടലാസ് മാത്രമാണ് അതിൽ കാണുന്നത്. ഇതിനിടെ എംഎം നരവനെയും പുസ്തകം പുറത്ത് വന്നിട്ടില്ലെന്ന് നിഷേധിച്ചിരുന്നു. അതേസമയം, കെ സി വേണുഗോപാൽ പറഞ്ഞത് ആമസോണിൽ നിന്നും വാങ്ങി എന്നാണ്. എന്നാൽ ആമസോണിൽ അത്തരം ഒരു പുസ്തകം തന്നെ ഇല്ല. ഇതോടെയാണ് ഗൂഢാലോചന പുറത്ത് വരുന്നത്.
ബഡ്ജറ്റ് സമ്മേളനത്തിന്മേൽ ഉള്ള ചർച്ചകൾ തടയാനും സുപ്രധാന തീരുമാനങ്ങൾ എടുക്കാനും സമ്മതിക്കാതെ, ഇന്നേവരെ കാണാത്ത തരത്തിൽ വനിതാ എംപിമാർ പ്രധാനമന്ത്രിയുടെ സീറ്റിന്റെ അടുത്ത് വന്ന് പ്രകോപനം നടത്തിയതും ഗൂഢാലോചന തന്നെയാണെന്ന് സ്പീക്കർ പറഞ്ഞിരുന്നു.പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിന്റെ കോപ്പികള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്ത പുസ്തകത്തിന്റെ കൈയെഴുത്തുപ്രതി (Manuscript) രാഹുല്‍ ഗാന്ധിയുടെ പക്കലുണ്ടെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് പോലീസ് നടപടി.
ഇതിനിടെ, ഇല്ലാത്ത ബുക്കിന്റെ പേരിൽ പ്രതിപക്ഷ എംപിമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇരിപ്പിടം വളയാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ കേന്ദ്രമന്ത്രി കിരണ്‍ റിജിജു പുറത്തുവിട്ടു. പ്രധാനമന്ത്രി എത്തുന്നതിന് തൊട്ടുമുമ്പാണ് പ്രതിപക്ഷത്തെ ചില വനിതാ എംപിമാര്‍ പ്രധാനമന്ത്രി മോദിയുടെ ഇരിപ്പിടത്തിന് ചുറ്റും കൂടിയത്. പ്രധാനമന്ത്രിയെ ലോക്‌സഭയില്‍ പ്രസംഗിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു പ്രതിപക്ഷം.
കോണ്‍ഗ്രസ് എംപിമാരുമായി ബിജെപി എംപിമാര്‍ ഏറ്റുമുട്ടുന്നത് തടയാന്‍ തങ്ങള്‍ ശ്രമിച്ചില്ലായിരുന്നെങ്കില്‍ മോശം സംഭവവികാസങ്ങള്‍ ഉണ്ടാകുമായിരുന്നുവെന്ന് കിരൺ റിജിജു പറഞ്ഞു.. അതേസമയം, ലോക്‌സഭയെ അപമാനിച്ച പ്രതിപക്ഷ എംപിമാര്‍ക്കെതിരെ നടപടി വേണമെന്ന് ബിജെപിയുടെ വനിതാ എംപിമാര്‍ സ്പീക്കര്‍ ഓം ബിർളയോട് ആവശ്യപ്പെട്ടു. പ്രതിപക്ഷ എംപിമാര്‍ അതിരുകടന്നെന്നാണ് ബിജെപിയുടെ ആരോപണം.
















