Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബാലക്കോട്ട് ആക്രമണമല്ല ഓപ്പറേഷന്‍ സിന്ദൂര്‍;പാകിസ്ഥാന്റെ മണ്ണില്‍ പോകാതെ അവിടെയുള്ള ജെയ്ശ് എ മുഹമ്മദ് ആസ്ഥാനം തകര്‍ത്ത ഇന്ത്യയുടെ യുദ്ധവൈഭവം

2019ല്‍ ഇന്ത്യ പാകിസ്ഥാന് നേരെ ബാലകോട്ടില്‍ നടത്തിയ ആക്രമണവും പിന്നെ ഒരു ആറ് വര്‍ഷം കഴിഞ്ഞ് 2025 മെയ് മാസത്തില്‍ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറും തമ്മില്‍ വലിയ വ്യത്യാസമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2026, 09:01 pm IST
in India
ജെയ്ഷ് എ മുഹമ്മദിന്‍റെ ഹെഡ് ക്വാര്‍ട്ടേഴ്സ് തകര്‍ന്ന നിലയില്‍ (ഇടത്ത്) മാറില്‍ സ്കാല്‍പ് മിസൈലുകള്‍ വഹിച്ച് റഫാല്‍ (വലത്ത് മുകളില്‍) സ്കാല്‍പ് മിസൈല്‍ (വലത്ത് താഴെ)

ജെയ്ഷ് എ മുഹമ്മദിന്‍റെ ഹെഡ് ക്വാര്‍ട്ടേഴ്സ് തകര്‍ന്ന നിലയില്‍ (ഇടത്ത്) മാറില്‍ സ്കാല്‍പ് മിസൈലുകള്‍ വഹിച്ച് റഫാല്‍ (വലത്ത് മുകളില്‍) സ്കാല്‍പ് മിസൈല്‍ (വലത്ത് താഴെ)

ന്യൂദല്‍ഹി: 2019ല്‍ ഇന്ത്യ പാകിസ്ഥാന് നേരെ ബാലകോട്ടില്‍ നടത്തിയ ആക്രമണവും പിന്നെ ഒരു ആറ് വര്‍ഷം കഴിഞ്ഞ് 2025 മെയ് മാസത്തില്‍ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ആറ് വര്‍ഷത്തില്‍ ഇന്ത്യയുടെ ആക്രമണം ഏറെ ആധുനികമാകുന്നതാണ് കണ്ടത്.

ബാലക്കോട്ട് ആക്രമണം
പാകിസ്ഥാന് നേരെ ഇന്ത്യയുടെ ബാലകോട്ട് ആക്രമണം നടന്നത് 2019 ഫെബ്രുവരി 26 നായിരുന്നു. ഇന്ത്യൻ വ്യോമസേനയുടെ പന്ത്രണ്ട് മിറാഷ് 2000 പോർ‌വിമാനങ്ങൾ കശ്മീരും കടന്ന്, പാക് നിയന്ത്രിത കശ്മീരും കടന്ന് നിയന്ത്രണരേഖ (LOC)യ്‌ക്കപ്പുറം പാകിസ്ഥാനിലേക്ക് 15 കിലോമീറ്ററോളം ഉള്ളില്‍ പോയാണ് ഇന്ത്യ ബാലകോട്ടില്‍ ആക്രമിച്ചത്. പുൽവാമയില്‍ പാകിസ്ഥാന്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ പ്രതികാരമായിട്ടായിരുന്നു ഈ പ്രത്യാക്രമണം. ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോട്ട് ചെയ്തനുസരിച്ച് പന്ത്രണ്ട് മിറാഷ് 2000 വിഭാഗത്തിൽപ്പെട്ട പോർ വിമാനങ്ങള്‍ ഏകദേശം 1000 കിലോ ബോംബുകൾ പാകിസ്താനിലെ ബാലകോട്ടില്‍ വർഷിച്ചു. ഈ ആക്രമണം ഏകദേശം 21 മിനിറ്റോളമേ നീണ്ടുനിന്നുള്ളൂ. വ്യോമാക്രമണത്തിൽ 250-350 ജെയ്‌ഷ് ഇ മൊഹമ്മദ് തീവ്രവാദികൾ കൊല്ലപ്പെട്ടെന്ന് ഇന്ത്യ അവകാശപ്പെട്ടു.

ആധുനിക ആക്രമണമുഖം തുറന്ന്  ഓപ്പറേഷന്‍ സിന്ദൂര്‍
ബഹവല്‍പൂറില്‍ ജെയ്ഷ് എ മുഹമ്മദിന്റെ ഹെഡ് ക്വാര്‍ട്ടേഴ്സാണ് തകര്‍ത്തത്.
പക്ഷെ ഓപ്പറേഷന്‍ സിന്ദൂറില്‍ ആധുനികമായ യുദ്ധമുഖമാണ് ഇന്ത്യ തുറന്നത്. ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ റഫാല്‍ യുദ്ധവിമാനം ഉപയോഗിച്ച് ബഹാവല്‍പൂറില്‍ നടത്തിയ ആക്രമണം പ്രത്യേകം എടുത്തു പറയേണ്ടതാണ്. അതായത് ഇന്ത്യയുടെ അതിര്‍ത്തിക്ക് ഉള്ളില്‍ നിന്നുകൊണ്ടാണ് ഇന്ത്യ ആ ആക്രമണം നടത്തിയത്. ഇന്ത്യയുടെ അതിര്‍ത്തിക്കുള്ളില്‍ നിന്നുകൊണ്ട് തന്നെ,പാകിസ്ഥാനിന്റെ മണ്ണില്‍ 100 കിലോമീറ്റര്‍ ഉള്ളിലുള്ള ബഹവല്‍പൂറില്‍ മിസൈല്‍ ആക്രമണം നടത്തുകയായിരുന്നു.

ബഹവല്‍പൂര്‍ പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ വന്‍നഗരങ്ങളാണ്. എന്നാല്‍ അവിടെ ജെയ്ഷെ മുഹമ്മദിന്റെ ഹെഡ് ക്വാര്‍ട്ടേഴ്സാണ് നിലംപരിശാക്കിയത്. വെറും 12 മിനിറ്റ് മാത്രം നീണ്ടു നിന്ന ആക്രമണം. ഇന്ത്യയുടെ അതിര്‍ത്തിക്കുള്ളില്‍ നിന്ന റഫാലില്‍ നിന്നും തൊടുത്ത സ്കാല്‍പ് മിസൈലുകളാണ് ദൗത്യം നിര്‍വ്വഹിച്ചത്. 400 കിലോമീറ്റര്‍ വരെ ദൂരപരിധിയുള്ള റഡാറുകളുടെ കണ്ണുവെട്ടിക്കാന്‍ ശേഷിയുള്ള സ്റ്റെല്‍ത് മിസൈലാണ് സ്കാല്‍പ്. മാത്രമല്ല, ശക്തമായ കോണ്‍ക്രീറ്റ് കെട്ടിടങ്ങളോ കോണ്‍ക്രീറ്റുകൊണ്ട് ശക്തിപ്പെടുത്തിയ ബങ്കറുകളോ തുളച്ചുകയറാന്‍ സ്കാല്‍പ് മിസൈലിന് കഴിവുണ്ട്. ജെയ്ഷ് എ മുഹമ്മദിന്റെ ഹെഡ് ക്വാര്‍ട്ടേഴ്സ് കൂടിയായ ഭീകരര്‍ക്ക് പരിശീലനം നല‍്കുന്ന സ്ഥലം എന്നത് സാധാരണ ടാര്‍പോളിന്‍ ഷീറ്റുകൊണ്ട് മേല്‍ക്കൂരയിട്ട ഷെഡ്ഡുകളല്ല, നല്ല ഉറച്ച, കൂറ്റന്‍ ആഡംബര കോണ്‍ക്രീറ്റ് കെട്ടിടമാണ്.

എന്തായാലും ആക്രമണം നടത്താല്‍ ഇന്ത്യയുടെ റഫാല്‍ യുദ്ധവിമാനം പാകിസ്ഥാനകത്തുള്ള ബഹവല്‍പൂരിലേക്ക് പറന്ന് ചെല്ലേണ്ടി വന്നില്ല. പകരം ഇന്ത്യയുടെ അതിര്‍ത്തിക്കുള്ളില്‍ തന്നെ നിന്നുകൊണ്ട് 100 കിലോമീറ്ററോളം ദൂരെയുള്ള ഈ പാക് നഗരങ്ങളിലേക്ക് റഫാലില്‍ നിന്നും സ്കാല്‍പ് മിസൈല്‍ അയയ്‌ക്കുകയായിരുന്നു. 100 കിലോമീറ്റര്‍ ദൂരത്തേക്ക് പറന്ന് ചെന്ന് കൃത്യമായി പാക് ഭീകരക്യാമ്പുകള്‍ കത്തിക്കുകയായിരുന്നു ഈ മിസൈലുകള്‍. ഈ കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍ തകര്‍ന്നതിന്റെ വീഡിയോകള്‍ പിന്നീട് പുറത്തുവന്നിരുന്നു. ഭീകരവാദക്യാമ്പുകളിലല്ലാതെ, ചുറ്റുപാടും താമസിക്കുന്ന സാധാരണപൗരന്‍മാര്‍ക്കോ അവരുടെ വീടുകള്‍ക്കോ ഒരു കേടുപാടും പറ്റിയില്ല. അത്രയ്‌ക്ക് കിറുകൃത്യമായിരുന്നു ഇന്ത്യയുടെ ആക്രമണം. അതെ ഇന്ത്യയുടെ യുദ്ധരീതികള്‍ കൂടുതല്‍ കൂടുതല്‍ ആധുനികമാവുകയാണ്. ഇന്ത്യയ്‌ക്കുള്ളില്‍ നിന്നു കൊണ്ട്, പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ഏകദേശം 100 കിലോമീറ്റര്‍ അകലെയുള്ള ഭീകരവാദക്യാമ്പ് കൃത്യമായി തകര്‍ക്കാന്‍ കഴിഞ്ഞു എന്നത് ഇന്ത്യയുടെ ആധുനിക യുദ്ധവൈഭവത്തിന്റെ തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

Tags: Jaish-e-MohammedBalakot attackLatest newsOperation SindoorBahwalpurScalp missileMirage 2000Rafale
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിജെപി മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടി ബംഗാളില്‍ അധികാരത്തില്‍ വന്ന ശേഷം സുവേന്ദു അധികാരി ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമയില്‍ മാല ചാര്‍ത്തുന്നു (ഇടത്ത്) ശ്യാമപ്രസാദ് മുഖര്‍ജി (വലത്ത്)
India

സമ്പന്നജീവിതം ഉപേക്ഷിച്ച് നെഹ്രുവിന്റെ മുസ്ലിംപ്രീണനത്തിനെതിരെ മരിയ്‌ക്കും വരെ പൊരുതി;സുവേന്ദു അധികാരി മാലയിട്ട് ആദരിച്ച ശ്യാമപ്രസാദ് മുഖര്‍ജി ആരാണ്?

Entertainment

മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്;സീമ ജി നായർ

Kerala

ശബരീനാഥിനെ മുഖ്യമന്ത്രി സതീശന്റെ ഓഫീസിലേക്ക് ഉന്നത പദവിയുമായി പോയാല്‍ തിരു. കോര്‍പറേഷനില്‍ ബിജെപി കേവലഭൂരിപക്ഷം നേടും

Kerala

എം.ബി. രാജേഷിനെ തോല്‍പിച്ച വി.ടി. ബല്‍റാമിനേക്കാള്‍ എന്ത് യോഗ്യതയാണ് പി.രാജീവിനെ തോല്‍പിച്ച അബ്ദുള്‍ ഗഫൂറിനുള്ളത്? ഇബ്രാഹിം കുഞ്ഞിന്റെ മകനെന്ന…

Kerala

മുണ്ടുമുറുക്കിയുടുക്കണമെന്ന് പറഞ്ഞ മുഖ്യമന്ത്രി വനിതകള്‍ക്ക് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച്, ഖജനാവിന് ഭാരമുണ്ടാക്കുന്നു….എന്തൊരു സതീശന്‍

പുതിയ വാര്‍ത്തകള്‍

ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ പരാതി, കിഫ്ബി മുന്‍ സിഇഒ  കെ.എം.എബ്രഹാമിനെതിരായ കേസില്‍ ഇടപെട്ടെന്ന് ആരോപണം

ഓപ്പറേഷൻ സിന്ദൂറിന് മറുപടിയായി ഇന്ത്യയുടെ ‘ഇല്ലാത്ത’ വ്യോമതാവളങ്ങൾ തകർത്തെന്ന് അവകാശവാദം; പാകിസ്താന് സ്വന്തം നാട്ടിൽ തന്നെ ട്രോൾ

കൊട്ടാരക്കരയിൽ കുടുംബവഴക്കിനിടെ മരുമകളുടെ കൈപ്പത്തി വെട്ടിമാറ്റി ഭർതൃപിതാവ്

സില്‍വര്‍ലൈന്‍ പദ്ധതി പിന്‍വലിക്കണം: മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി ജനകീയ സമരസമിതി

ഭരണം മാറിയത് ഓർത്തില്ല ; വീടിനുള്ളിൽ സെക്സ് റാക്കറ്റ് നടത്തിയ ടിഎംസി കൗൺസിലറെ നാട്ടുകാർ പിടികൂടി തല്ലിച്ചതച്ചു

ആലുവയിൽ വൻ കഞ്ചാവ് വേട്ട : മലയാളിയടക്കം ആറ് ബംഗാൾ സ്വദേശികൾ പിടിയിൽ

മന്ത്രിമാരുടെ വകുപ്പുകളില്‍ തര്‍ക്കം തുടരുന്നു,ഫിഷറീസിന് പുറമെ സാമൂഹ്യനീതി വകുപ്പും വേണമെന്ന് മുസ്ലീം ലീഗ്

പുടിൻ വീണ്ടും ഭാരതത്തിലേക്ക്; ബ്രിക്‌സ് ഉച്ചകോടി സെപ്തംബറിൽ, ദൽഹിയിൽ

എൽടിടിഇ: മുഖ്യമന്ത്രി വിജയ് വിവാദത്തിൽ, പിന്തുണക്കുന്ന രാഹുലിനും വിമർശനം

അനവസരത്തില്‍ ജാതിവാലുകള്‍ മുളയ്‌ക്കുന്നത് കോണ്‍ഗ്രസിന് നല്ലതല്ല, വി ഡി സതീശനെ പരോക്ഷമായി വിമര്‍ശിച്ച് ജിന്റോ ജോണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.