Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബാലക്കോട്ട് ആക്രമണമല്ല ഓപ്പറേഷന്‍ സിന്ദൂര്‍;പാകിസ്ഥാന്റെ മണ്ണില്‍ പോകാതെ അവിടെയുള്ള ജെയ്ശ് എ മുഹമ്മദ് ആസ്ഥാനം തകര്‍ത്ത ഇന്ത്യയുടെ യുദ്ധവൈഭവം

2019ല്‍ ഇന്ത്യ പാകിസ്ഥാന് നേരെ ബാലകോട്ടില്‍ നടത്തിയ ആക്രമണവും പിന്നെ ഒരു ആറ് വര്‍ഷം കഴിഞ്ഞ് 2025 മെയ് മാസത്തില്‍ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറും തമ്മില്‍ വലിയ വ്യത്യാസമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2026, 09:01 pm IST
in India
ജെയ്ഷ് എ മുഹമ്മദിന്‍റെ ഹെഡ് ക്വാര്‍ട്ടേഴ്സ് തകര്‍ന്ന നിലയില്‍ (ഇടത്ത്) മാറില്‍ സ്കാല്‍പ് മിസൈലുകള്‍ വഹിച്ച് റഫാല്‍ (വലത്ത് മുകളില്‍) സ്കാല്‍പ് മിസൈല്‍ (വലത്ത് താഴെ)

ജെയ്ഷ് എ മുഹമ്മദിന്‍റെ ഹെഡ് ക്വാര്‍ട്ടേഴ്സ് തകര്‍ന്ന നിലയില്‍ (ഇടത്ത്) മാറില്‍ സ്കാല്‍പ് മിസൈലുകള്‍ വഹിച്ച് റഫാല്‍ (വലത്ത് മുകളില്‍) സ്കാല്‍പ് മിസൈല്‍ (വലത്ത് താഴെ)

ന്യൂദല്‍ഹി: 2019ല്‍ ഇന്ത്യ പാകിസ്ഥാന് നേരെ ബാലകോട്ടില്‍ നടത്തിയ ആക്രമണവും പിന്നെ ഒരു ആറ് വര്‍ഷം കഴിഞ്ഞ് 2025 മെയ് മാസത്തില്‍ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ആറ് വര്‍ഷത്തില്‍ ഇന്ത്യയുടെ ആക്രമണം ഏറെ ആധുനികമാകുന്നതാണ് കണ്ടത്.

ബാലക്കോട്ട് ആക്രമണം
പാകിസ്ഥാന് നേരെ ഇന്ത്യയുടെ ബാലകോട്ട് ആക്രമണം നടന്നത് 2019 ഫെബ്രുവരി 26 നായിരുന്നു. ഇന്ത്യൻ വ്യോമസേനയുടെ പന്ത്രണ്ട് മിറാഷ് 2000 പോർ‌വിമാനങ്ങൾ കശ്മീരും കടന്ന്, പാക് നിയന്ത്രിത കശ്മീരും കടന്ന് നിയന്ത്രണരേഖ (LOC)യ്‌ക്കപ്പുറം പാകിസ്ഥാനിലേക്ക് 15 കിലോമീറ്ററോളം ഉള്ളില്‍ പോയാണ് ഇന്ത്യ ബാലകോട്ടില്‍ ആക്രമിച്ചത്. പുൽവാമയില്‍ പാകിസ്ഥാന്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ പ്രതികാരമായിട്ടായിരുന്നു ഈ പ്രത്യാക്രമണം. ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോട്ട് ചെയ്തനുസരിച്ച് പന്ത്രണ്ട് മിറാഷ് 2000 വിഭാഗത്തിൽപ്പെട്ട പോർ വിമാനങ്ങള്‍ ഏകദേശം 1000 കിലോ ബോംബുകൾ പാകിസ്താനിലെ ബാലകോട്ടില്‍ വർഷിച്ചു. ഈ ആക്രമണം ഏകദേശം 21 മിനിറ്റോളമേ നീണ്ടുനിന്നുള്ളൂ. വ്യോമാക്രമണത്തിൽ 250-350 ജെയ്‌ഷ് ഇ മൊഹമ്മദ് തീവ്രവാദികൾ കൊല്ലപ്പെട്ടെന്ന് ഇന്ത്യ അവകാശപ്പെട്ടു.

ആധുനിക ആക്രമണമുഖം തുറന്ന്  ഓപ്പറേഷന്‍ സിന്ദൂര്‍
ബഹവല്‍പൂറില്‍ ജെയ്ഷ് എ മുഹമ്മദിന്റെ ഹെഡ് ക്വാര്‍ട്ടേഴ്സാണ് തകര്‍ത്തത്.
പക്ഷെ ഓപ്പറേഷന്‍ സിന്ദൂറില്‍ ആധുനികമായ യുദ്ധമുഖമാണ് ഇന്ത്യ തുറന്നത്. ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ റഫാല്‍ യുദ്ധവിമാനം ഉപയോഗിച്ച് ബഹാവല്‍പൂറില്‍ നടത്തിയ ആക്രമണം പ്രത്യേകം എടുത്തു പറയേണ്ടതാണ്. അതായത് ഇന്ത്യയുടെ അതിര്‍ത്തിക്ക് ഉള്ളില്‍ നിന്നുകൊണ്ടാണ് ഇന്ത്യ ആ ആക്രമണം നടത്തിയത്. ഇന്ത്യയുടെ അതിര്‍ത്തിക്കുള്ളില്‍ നിന്നുകൊണ്ട് തന്നെ,പാകിസ്ഥാനിന്റെ മണ്ണില്‍ 100 കിലോമീറ്റര്‍ ഉള്ളിലുള്ള ബഹവല്‍പൂറില്‍ മിസൈല്‍ ആക്രമണം നടത്തുകയായിരുന്നു.

ബഹവല്‍പൂര്‍ പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ വന്‍നഗരങ്ങളാണ്. എന്നാല്‍ അവിടെ ജെയ്ഷെ മുഹമ്മദിന്റെ ഹെഡ് ക്വാര്‍ട്ടേഴ്സാണ് നിലംപരിശാക്കിയത്. വെറും 12 മിനിറ്റ് മാത്രം നീണ്ടു നിന്ന ആക്രമണം. ഇന്ത്യയുടെ അതിര്‍ത്തിക്കുള്ളില്‍ നിന്ന റഫാലില്‍ നിന്നും തൊടുത്ത സ്കാല്‍പ് മിസൈലുകളാണ് ദൗത്യം നിര്‍വ്വഹിച്ചത്. 400 കിലോമീറ്റര്‍ വരെ ദൂരപരിധിയുള്ള റഡാറുകളുടെ കണ്ണുവെട്ടിക്കാന്‍ ശേഷിയുള്ള സ്റ്റെല്‍ത് മിസൈലാണ് സ്കാല്‍പ്. മാത്രമല്ല, ശക്തമായ കോണ്‍ക്രീറ്റ് കെട്ടിടങ്ങളോ കോണ്‍ക്രീറ്റുകൊണ്ട് ശക്തിപ്പെടുത്തിയ ബങ്കറുകളോ തുളച്ചുകയറാന്‍ സ്കാല്‍പ് മിസൈലിന് കഴിവുണ്ട്. ജെയ്ഷ് എ മുഹമ്മദിന്റെ ഹെഡ് ക്വാര്‍ട്ടേഴ്സ് കൂടിയായ ഭീകരര്‍ക്ക് പരിശീലനം നല‍്കുന്ന സ്ഥലം എന്നത് സാധാരണ ടാര്‍പോളിന്‍ ഷീറ്റുകൊണ്ട് മേല്‍ക്കൂരയിട്ട ഷെഡ്ഡുകളല്ല, നല്ല ഉറച്ച, കൂറ്റന്‍ ആഡംബര കോണ്‍ക്രീറ്റ് കെട്ടിടമാണ്.

എന്തായാലും ആക്രമണം നടത്താല്‍ ഇന്ത്യയുടെ റഫാല്‍ യുദ്ധവിമാനം പാകിസ്ഥാനകത്തുള്ള ബഹവല്‍പൂരിലേക്ക് പറന്ന് ചെല്ലേണ്ടി വന്നില്ല. പകരം ഇന്ത്യയുടെ അതിര്‍ത്തിക്കുള്ളില്‍ തന്നെ നിന്നുകൊണ്ട് 100 കിലോമീറ്ററോളം ദൂരെയുള്ള ഈ പാക് നഗരങ്ങളിലേക്ക് റഫാലില്‍ നിന്നും സ്കാല്‍പ് മിസൈല്‍ അയയ്‌ക്കുകയായിരുന്നു. 100 കിലോമീറ്റര്‍ ദൂരത്തേക്ക് പറന്ന് ചെന്ന് കൃത്യമായി പാക് ഭീകരക്യാമ്പുകള്‍ കത്തിക്കുകയായിരുന്നു ഈ മിസൈലുകള്‍. ഈ കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍ തകര്‍ന്നതിന്റെ വീഡിയോകള്‍ പിന്നീട് പുറത്തുവന്നിരുന്നു. ഭീകരവാദക്യാമ്പുകളിലല്ലാതെ, ചുറ്റുപാടും താമസിക്കുന്ന സാധാരണപൗരന്‍മാര്‍ക്കോ അവരുടെ വീടുകള്‍ക്കോ ഒരു കേടുപാടും പറ്റിയില്ല. അത്രയ്‌ക്ക് കിറുകൃത്യമായിരുന്നു ഇന്ത്യയുടെ ആക്രമണം. അതെ ഇന്ത്യയുടെ യുദ്ധരീതികള്‍ കൂടുതല്‍ കൂടുതല്‍ ആധുനികമാവുകയാണ്. ഇന്ത്യയ്‌ക്കുള്ളില്‍ നിന്നു കൊണ്ട്, പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ഏകദേശം 100 കിലോമീറ്റര്‍ അകലെയുള്ള ഭീകരവാദക്യാമ്പ് കൃത്യമായി തകര്‍ക്കാന്‍ കഴിഞ്ഞു എന്നത് ഇന്ത്യയുടെ ആധുനിക യുദ്ധവൈഭവത്തിന്റെ തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

Tags: Jaish-e-MohammedBalakot attackLatest newsOperation SindoorBahwalpurScalp missileMirage 2000Rafale
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

India

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)
India

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

News

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

India

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

പുതിയ വാര്‍ത്തകള്‍

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

നന്ദി ഒമാന്‍! ആക്രമണത്തില്‍ തീപ്പിടിച്ച ഇന്ത്യന്‍ കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി

പിണറായിയെ ഭരണത്തില്‍ നിന്നും തെറിപ്പിച്ച ചെറ്റ പ്രയോഗം…’പുലയന്റെ വീടാണ് ചെറ്റ, അല്ലാതെ മോശം സ്ഥലമല്ല’ പിണറായിയെ പണ്ടേ തിരുത്തിയ സലിംകുമാര്‍

22 പേരുടെ മരണത്തിനിടയാക്കിയ ഹോട്ടല്‍ തീപ്പിടിത്തം: മുഖ്യപ്രതി ജയ് മിശ്ര കോടതിയില്‍ കീഴടങ്ങി

കരിപ്പൂരിലെ സ്വര്‍ണം പൊട്ടിക്കല്‍ : പിടിയിലായവരില്‍ സജീവ സി പി എം പ്രവര്‍ത്തകനും, അറസ്റ്റ് ചെയ്തത് 13 പേരെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.