ബെംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാനും റിയല്‍ എസ്റ്റേറ്റ് വ്യവസായിയുമായ സി.ജെ. റോയിയുടെ മരണത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്. റോയിയുടെ ഇന്റര്‍നെറ്റ് അധിഷ്ഠിത കോളുകളും ഓഫീസില്‍ നിന്ന് കണ്ടെടുത്ത രഹസ്യക്കുറിപ്പുകളും കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. സ്വന്തം മുറിയിലേക്ക് ആരെയും പ്രവേശിപ്പിക്കാതിരുന്ന റോയി, തന്റെ ചിന്തകളും പദ്ധതികളും ആശങ്കകളുമെല്ലാം കടലാസുകളില്‍ കുറിച്ചിടുന്ന സ്വഭാവക്കാരനായിരുന്നു.
ഇത്തരത്തില്‍ കണ്ടെടുത്ത വലിയൊരു കൂട്ടം പേപ്പറുകള്‍ അന്വേഷണസംഘം വിശദമായി പരിശോധിച്ചുവരികയാണ്.ബാങ്ക് വായ്‌പകളില്ലാതെ എങ്ങനെയാണ് വമ്പന്‍ പ്രോജക്റ്റുകള്‍ക്ക് റോയി പണം കണ്ടെത്തിയിരുന്നതെന്ന കാര്യവും എസ്.ഐ.ടി പരിശോധിക്കുന്നുണ്ട്. ചില പ്രോജക്റ്റുകളില്‍ നിക്ഷേപം നടത്തിയവര്‍ പണം തിരികെ ആവശ്യപ്പെട്ടത് അദ്ദേഹത്തെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. റോയിയുടെ ഓഫീസിലെ രഹസ്യമുറിയില്‍ നിന്ന് ലഭിച്ച കുറിപ്പുകളും മരണത്തിന് തൊട്ടുമുമ്പ് നടത്തിയ മൂന്ന് വെബ് കോളുകളും കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്.
മരണത്തിന് തൊട്ടുമുമ്പ് നടത്തിയ മൂന്ന് വെബ് കോളുകളും കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി. റോയി നേരിട്ടുള്ള ഫോണ്‍ കോളുകള്‍ വളരെ കുറച്ചുമാത്രമേ നടത്തിയിരുന്നുള്ളൂ എന്ന് പോലീസ് കണ്ടെത്തി. ആശയവിനിമയത്തിനായി അദ്ദേഹം പ്രധാനമായും ആശ്രയിച്ചിരുന്നത് വെബ് അധിഷ്ഠിത കോളിംഗ് പ്ലാറ്റ്ഫോമുകളെയായിരുന്നു. അതിനാൽ തന്നെ അന്വേഷണ സംഘത്തിന് വലിയ വെല്ലുവിളിയാണ് ഇത്. അതേസമയം, റോയി വിഷാദത്തിന് ചികിത്സ തേടിയിരുന്നു.
അതേസമയം, സി.ജെ. റോയിയുടെ മരണം അന്വേഷിക്കുന്ന കര്‍ണാടക പോലീസിന്റെ പ്രത്യേക സംഘം (ടകഠ) തെളിവെടുപ്പിനായി കൊച്ചിയിലെത്തും. കേരളത്തിലെ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഇടപാടുകള്‍ സംഘം പരിശോധിക്കും. ആദായനികുതി വകുപ്പിന്റെ റെയ്ഡിന് പിന്നാലെ റോയി ബെംഗളൂരുവിലെ പ്രമുഖ ആശുപത്രിയില്‍വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായി കുടുംബാംഗങ്ങള്‍ മൊഴി നല്‍കിയിട്ടുണ്ട്.















