Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

രാജ്യത്തിന്റെ പുരോഗതി രൂപപ്പെടുന്നത് കൂട്ടായ നിശ്ചയദാര്‍ഢ്യത്തിലൂടെ

രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ നയപ്രഖ്യാപന പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍: 3

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2026, 10:02 am IST
in Main Article

ചിപ്പുകള്‍ക്ക് പുറമെ, പ്രവര്‍ത്തനം ആരംഭിച്ച മറ്റൊരു പ്രധാന മേഖല കൂടിയുണ്ട്. ‘ദേശീയ നിര്‍ണ്ണായക ധാതു ദൗത്യം’ വഴി അത്യാവശ്യ ധാതുക്കള്‍ക്കായി മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറച്ചുകൊണ്ടുവരികയാണ്. പണ്ട് സമുദ്രവ്യാപാരത്തില്‍ ലോകശക്തിയായിരുന്നു ഭാരതം. എന്നാല്‍ അധിനിവേശാനന്തര കാലഘട്ടത്തിലെ പതിറ്റാണ്ടുകള്‍ നീണ്ട അവഗണന കാരണം, ഇന്ന് ഭാരതത്തിന്റെ 95 ശതമാനം വ്യാപാരവും വിദേശ കപ്പലുകളിലാണ് നടക്കുന്നത്. ഇതിനായി പ്രതിവര്‍ഷം ആറ് ലക്ഷം കോടി രൂപയിലധികം ചെലവഴിക്കേണ്ടി വരുന്നു. ഈ സാഹചര്യത്തില്‍നിന്ന് രാജ്യത്തെ പുറത്തുകൊണ്ടുവരാന്‍ സര്‍ക്കാര്‍ സജീവമായി ഇടപെടുന്നുണ്ട്. സമുദ്രവ്യാപാര മേഖലയ്‌ക്കായി ഏകദേശം 70,000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു. വലിയ കപ്പലുകള്‍ക്ക് അടിസ്ഥാനസൗകര്യ പദവി നല്‍കി. കൂടാതെ, നിലവിലെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പഴയ സമുദ്രനിയമങ്ങളില്‍ മാറ്റം വരുത്തുകയും ചെയ്തിട്ടുണ്ട്.

സംന്യാസി ശ്രേഷ്ഠനായ ശ്രീനാരായണ ഗുരു പറഞ്ഞത് ”വിദ്യകൊണ്ട് പ്രബുദ്ധരാകുക, സംഘടനകൊണ്ട് ശക്തരാകുക” എന്നാണ്. കാരണം, ഒരു രാഷ്‌ട്രം സ്വപ്‌നം കാണുമ്പോള്‍, അത്തരം സ്വപ്‌നങ്ങള്‍ വിഭാവനം ചെയ്യുന്നതും അവ സാക്ഷാത്കരിക്കുന്നതും അവിടത്തെ യുവാക്കളാണ്.

കഴിഞ്ഞ 11 വര്‍ഷത്തിനിടയില്‍ ഇലക്ട്രോണിക്സ് നിര്‍മാണ മേഖലയില്‍ മാത്രം 25 ലക്ഷത്തിലധികം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. സെമി കണ്ടക്ടറുകള്‍, ഹരിതോര്‍ജം, ഹരിത ഹൈഡ്രജന്‍ തുടങ്ങിയ പുതിയ മേഖലകളില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

ആധുനിക അടിസ്ഥാനസൗകര്യ വികസനത്തിനായി 50 ലക്ഷം കോടി രൂപയിലധികം നിക്ഷേപിച്ചു. അടിസ്ഥാനസൗകര്യ മേഖലയിലെ ഈ നിക്ഷേപം യുവാക്കള്‍ക്കായി വന്‍തോതിലുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. ‘ആത്മനിര്‍ഭര്‍ ഭാരത്’, ‘സ്വദേശി’, ‘മേക്ക് ഇന്‍ ഇന്ത്യ’ എന്നിവയെ യുവാക്കള്‍ തങ്ങളുടെ ഉത്തരവാദിത്വമായി ഏറ്റെടുത്തിരിക്കുന്നു. മുദ്ര യോജന പോലുള്ള പദ്ധതികള്‍ യുവാക്കള്‍ക്കിടയില്‍ സംരംഭകത്വവും സ്വയംതൊഴില്‍ മനോഭാവവും വളര്‍ത്തുന്നു. ഈ പദ്ധതിക്ക് കീഴില്‍ ചെറുകിട സംരംഭകര്‍ക്കായി 38 ലക്ഷം കോടി രൂപയിലധികം ലഭ്യമാക്കിയിട്ടുണ്ട്. ആദ്യമായി സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കായി ഏകദേശം 12 കോടി വായ്‌പ വിതരണം ചെയ്തു.

അതുപോലെ, പിഎം വിശ്വകര്‍മ പദ്ധതിക്ക് കീഴില്‍ രാജ്യത്തുടനീളമുള്ള 20 ലക്ഷത്തിലധികം കരകൗശല തൊഴിലാളികള്‍ക്ക് പരിശീലനവും ബാങ്കിങ് സഹായവും നല്‍കിവരുന്നു. പിഎം സ്വനിധി പദ്ധതിക്ക് കീഴില്‍ 72 ലക്ഷം തെരുവ് കച്ചവടക്കാര്‍ക്കായി 16,000 കോടി രൂപയുടെ സാമ്പത്തിക സഹായവും നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം, വിവിധ തൊഴില്‍ മേളകളിലൂടെ ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് സ്ഥിരനിയമനം നല്‍കി. സ്വകാര്യമേഖലയിലും, ഒരു ലക്ഷം കോടി രൂപ ബജറ്റില്‍ ‘പ്രൈം മിനിസ്റ്റര്‍ വികസിത് ഭാരത് റോസ്ഗാര്‍ യോജന’ ആരംഭിച്ചിട്ടുണ്ട്. ഈ പദ്ധതിക്ക് കീഴില്‍ 3.5 കോടിയിലധികം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

രാജ്യത്തെ ഐടിഐ ശൃംഖല നവീകരിക്കുന്നതിനായി ആയിരം ഐടിഐകള്‍ ഭാവിയിലേക്കായി സജ്ജമാക്കിക്കൊണ്ടിരിക്കുന്നു. ഇതിന്റെ ഭാഗമായി പിഎം സേതു പദ്ധതിക്ക് കീഴില്‍ 60,000 കോടി രൂപയാണ് ചിലവഴിക്കുന്നത്.

ആധുനിക സാങ്കേതികവിദ്യയില്‍ പ്രാവീണ്യമുള്ള, വ്യവസായ ലോകത്തിന് അനുയോജ്യമായ ഒരു തൊഴില്‍സേനയെ വാര്‍ത്തെടുക്കുന്നതിന്റെ ഭാഗമായി ഇതുവരെ 60,000 യുവാക്കള്‍ക്ക് സെമികണ്ടക്ടര്‍ മേഖലയില്‍ പരിശീലനം നല്‍കിക്കഴിഞ്ഞു. 10 ലക്ഷം യുവാക്കള്‍ നിര്‍മ്മിതബുദ്ധി മേഖലയില്‍ പരിശീലനം നേടിവരുന്നു.

ഇന്ന് എഐയുടെ ദുരുപയോഗം മൂലം ഉടലെടുക്കുന്ന അപകടങ്ങള്‍ കണക്കിലെടുത്ത്, ഈ വിഷയത്തില്‍ അതീവ ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണ്. ഡീപ്‌ഫേക്ക് , തെറ്റായ വിവരങ്ങള്‍, വ്യാജ ഉള്ളടക്കങ്ങള്‍ എന്നിവ ജനാധിപത്യത്തിനും സാമൂഹിക ഐക്യത്തിനും പൊതുവിശ്വാസത്തിനും വലിയ ഭീഷണിയാണ്. രാജ്യത്തെ യുവാക്കളുടെയും സര്‍ക്കാരിന്റേയും സംയുക്ത പരിശ്രമത്തിലൂടെ കായിക രംഗത്തും രാജ്യം അഭൂതപൂര്‍വമായ വികസനത്തിന് സാക്ഷ്യം വഹിക്കുന്നു.

നമ്മുടെ പെണ്‍മക്കളുടെയും ദിവ്യാംഗരായ സഹപൗരന്മാരുടെയും പ്രകടനം മെച്ചപ്പെട്ട രീതി ശ്രദ്ധേയമാണ്. ഭാരത വനിതാ ക്രിക്കറ്റ് ടീം ആദ്യമായി ലോകകപ്പ് കിരീടം ചൂടി. സമാനമായി, അന്ധരായ വനിതകളുടെ ക്രിക്കറ്റ് ടീമും ലോകകപ്പ് വിജയിച്ചു. എന്റെ എല്ലാ പെണ്‍മക്കള്‍ക്കും ഞാന്‍ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ നേരുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഭാരതത്തിലെ കായികരംഗവുമായി ബന്ധപ്പെട്ട എല്ലാ സംവിധാനങ്ങളിലും പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നു. ഖേലോ ഇന്ത്യ നയം രൂപീകരിക്കുകയും കായിക മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെ സുതാര്യമാക്കുകയും ചെയ്തിട്ടുണ്ട്. ഈ തയ്യാറെടുപ്പുകളുടെയും ആത്മവിശ്വാസത്തിന്റെയും ഫലമായി, 2030-ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള ഉത്തരവാദിത്തം ഭാരതത്തില്‍ അര്‍പ്പിച്ചിരിക്കുന്നു.

യുവാക്കളെ രാഷ്‌ട്രനിര്‍മ്മാണവുമായി ബന്ധിപ്പിക്കുന്നതിന് ‘വികസിത് ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗ്’ പ്ലാറ്റ്‌ഫോമിന് രൂപം നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം ഏകദേശം 50 ലക്ഷം യുവാക്കള്‍ ഈ പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്തു. ഇതുവരെ ഏകദേശം രണ്ട് കോടി യുവാക്കള്‍ ‘മൈ ഭാരത്’ പ്ലാറ്റ്‌ഫോമിലും ചേര്‍ന്നിട്ടുണ്ട്.

മനുഷ്യരാശിക്കുള്ള സേവനമായിരിക്കണം ആഗോള രാഷ്‌ട്രീയത്തിന്റെയും സഹകരണത്തിന്റെയും പരമമായ ലക്ഷ്യമെന്ന് ഭാരതം എപ്പോഴും വിശ്വസിക്കുന്നു. 2025 നവംബറില്‍ ശ്രീലങ്കയിലുണ്ടായ ‘ദിത്വ’ ചുഴലിക്കാറ്റ് സമയത്ത് ഭാരതം ‘ഓപ്പറേഷന്‍ സാഗര്‍ ബന്ധു’ നടപ്പിലാക്കി. മ്യാന്‍മറിലും അഫ്ഗാനിസ്ഥാനിലും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ ആദ്യമായി പ്രതികരിച്ച രാജ്യവും ഭാരതമായിരുന്നു.

വികസിത ഭാരതം എന്ന ലക്ഷ്യം ഒരു സര്‍ക്കാരിലോ ഒരു തലമുറയിലോ മാത്രം ഒതുങ്ങിനില്‍ക്കുന്നില്ല. ഇതൊരു തുടര്‍ച്ചയായ യാത്രയാണ്. ഈ യാത്രയില്‍ നമ്മുടെയെല്ലാം പരിശ്രമവും അച്ചടക്കവും തുടര്‍ച്ചയും പ്രധാനമാണ്. വരും കാലങ്ങളില്‍ രാജ്യത്തിന്റെ പുരോഗതി രൂപപ്പെടുന്നത് അതിന്റെ കൂട്ടായ നിശ്ചയദാര്‍ഢ്യത്തിലൂടെയായിരിക്കും.
(അവസാനിച്ചു)

Tags: President Draupadi Murmu#UnionBudget2026Policy announcement speech
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദിയുടെ റെക്കോർഡ് നേട്ടത്തെ പ്രശംസിച്ച് രാഷ്‌ട്രപതി, ഭരണകാലത്തെ നേട്ടങ്ങളും സാമ്പത്തിക മികവും ചൂണ്ടിക്കാട്ടി അഭിനന്ദനം

Kerala

പദ്മ പുരസ്‌കാരങ്ങള്‍ ഇന്ന് സമ്മാനിക്കും

അന്താരാഷ്ട്ര നഴ്‌സസ് ദിനത്തോട് അനുബന്ധിച്ച് മേജര്‍ ജനറല്‍ ലിസമ്മ പി.വി, മഞ്ജു മോള്‍ വി. എസ്., ദീപ ബിജു എന്നിവര്‍ക്ക് രാഷ്ട്രപതി ഭവനിലെ ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു ഫ്‌ലോറന്‍സ് നൈറ്റിങ്‌ഗേല്‍ അവാര്‍ഡുകള്‍ സമ്മാനിക്കുന്നു
Kerala

ഫ്‌ലോറന്‍സ് നൈറ്റിങ്‌ഗേല്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

India

പുതുച്ചേരി: എന്‍. രംഗസാമി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

India

പുതുച്ചേരി മുഖ്യമന്ത്രിയായി എൻ രംഗസാമിയെ നിയമിച്ച് പ്രസിഡൻ്റ് ദ്രൗപതി മുർമു; സത്യപ്രതിജ്ഞ മെയ് 13ന്

പുതിയ വാര്‍ത്തകള്‍

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.