ദുബായ് ; ഇസ്‌ലാമാബാദ് രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവർത്തനം ഏറ്റെടുക്കാനുള്ള നിർദേശത്തിൽ നിന്നു യുഎഇ പിന്മാറി.യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ന്യൂഡൽഹിയിൽ നടത്തിയ മൂന്നു മണിക്കൂർ നീണ്ട സന്ദർശനത്തിനു പിന്നാലെയാണ് ഈ നീക്കം
2025 ഓഗസ്റ്റ് മുതൽ ചർച്ചയിലായിരുന്ന കരാറാണ് ഉപേക്ഷിച്ചത്. വിമാനത്താവള പ്രവർത്തനങ്ങൾക്കായി പ്രാദേശിക പങ്കാളിയെ കണ്ടെത്താൻ കഴിയാത്തതാണ് കരാർ ഉപേക്ഷിക്കാൻ കാരണമെന്നാണ് പാകിസ്ഥാനിലെ ചില മാധ്യമങ്ങൾ പറയുന്നത് . എന്നാൽ പിന്നിൽ ഇന്ത്യയാണെന്ന മട്ടിലും അഭ്യൂഹങ്ങൾ പരക്കുന്നുണ്ട് . കരാർ തകരാനുള്ള രാഷ്‌ട്രീയ കാരണങ്ങൾ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. പതിറ്റാണ്ടുകൾക്ക് മുൻപ് പാക്കിസ്ഥാന്റെ വലിയ വ്യാപാര പങ്കാളിയായിരുന്ന യുഎഇ സുരക്ഷാ പ്രശ്നങ്ങളും പാക്കിസ്ഥാനിലെ ഭരണപരമായ കെടുകാര്യസ്ഥതയും കാരണം ഇപ്പോൾ അകലം പാലിക്കുകയാണ്.
യുഎഇയും സൗദി അറേബ്യയും തമ്മിലുള്ള വർധിച്ചുവരുന്ന അഭിപ്രായവ്യത്യാസങ്ങളാണ് കാരണമെന്നും സൂചനയുണ്ട് . പാക്കിസ്ഥാൻ സൗദി അറേബ്യയുമായി കൂടുതൽ അടുക്കാനുള്ള ശ്രമങ്ങളിലാണ്. യുഎഇ ഇന്ത്യയുമായും അടുക്കുകയാണ്. ഇരു രാജ്യങ്ങളുമായി പുതിയ കരാർ ഒപ്പിടാനും സാധ്യതയുണ്ട്.
















