Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

മറുനാട്ടില്‍ നിന്നെത്തി മനസ്സ് കീഴടക്കിയ താരം

മോഹന്‍ ചീക്കിലോട് by മോഹന്‍ ചീക്കിലോട്
Jan 25, 2026, 01:44 pm IST
in Varadyam, Entertainment

മലയാള ചലച്ചിത്ര വേദിയിലെ ആയുഷ്‌കാല സംഭാവനയ്‌ക്കുളള സംസ്ഥാന സര്‍ക്കാറിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങുന്ന ജെ. സി. ഡാനിയേല്‍ പുരസ്‌കാരം ചലച്ചിത്ര നടി ശാരദയ്‌ക്ക് ലഭിച്ചിരിക്കുകയാണല്ലോ. ജെ. സി ഡാനിയേല്‍ പുരസ്‌കാരം ലഭിക്കുന്ന മുപ്പത്തിരണ്ടാമത്തെ ചലച്ചിത്ര പ്രതിഭയാണ് എണ്‍പത് വയസ്സ് പ്രായമുളള ശാരദ.

അറുപതുകള്‍ മുതല്‍ രണ്ട് പതിറ്റാണ്ടുകള്‍ മലയാള സിനിമയെ അനശ്വരമാക്കിയ അഭിനേത്രി എന്ന നിലയില്‍ അസാധാരണ പ്രതിഭ തെളിയിച്ച ശാരദ രണ്ടു തവണ മികച്ച നടിക്കുളള ദേശീയ പുരസ്‌കാരം മലയാള ചലച്ചിത്ര വേദിയ്‌ക്ക് നേടിത്തന്നു. ജെ.സി. ഡാനിയേല്‍ പുരസ്‌കാരം കേരളത്തിന്റെ ആശീര്‍വാദവും ആദരവുമായി കാണുന്നുവെന്നും, ഈ പുരസ്‌കാരം തന്നെ സിനിമയില്‍ അഭിനയിക്കാന്‍ പ്രോത്സാഹിപ്പിച്ച അമ്മ സത്യവാണിദേവിക്ക് സമര്‍പ്പിക്കുന്നു എന്നും ശാരദ പറയുന്നു.

ആദ്യകാലത്ത് സിനിമയില്‍ അഭിനയിക്കുന്നതിനോട് അച്ഛന്‍ വെങ്കിടേശ്വരറാവുവിന് താല്‍പ്പര്യമില്ലായിരുന്നു. പക്ഷേ അമ്മ സംഗീതം പഠിപ്പിക്കുകയും, സിനിമയില്‍ അഭിനയിക്കാന്‍ പ്രോത്സാഹിക്കുകയും ചെയ്തു.

മലയാളി സ്ത്രീയെ തിരശ്ശീലയില്‍ അനശ്വരമാക്കാന്‍ ശാരദയ്‌ക്ക് കഴിഞ്ഞു. ആ കാലഘട്ടത്തിലെ മലയാളി സ്ത്രീയുടെ സഹനങ്ങളെയും ദുഃഖങ്ങളെയും ദുരന്തങ്ങളെയും ദുരിതങ്ങളെയും നിയന്ത്രിതമായ ഭാവപ്പകര്‍ച്ചകളോടെ ക്യാമറയ്‌ക്ക് മുമ്പില്‍ അവതരിപ്പിക്കാന്‍ ശാരദയ്‌ക്ക് കഴിഞ്ഞു. 1968 ല്‍ തുലാഭാരം എന്ന സിനിമയിലൂടെയാണ് ആദ്യ ദേശീയ പുരസ്‌കാരം ലഭിച്ചത്. പിന്നീട് 1972 ല്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വയംവരം എന്ന ചിത്രത്തിലൂടെയും 1977 ല്‍ തെലുങ്ക് ചിത്രമായ നിമജ്ജനം എന്ന ചിത്രത്തിലൂടെയും ദേശീയ പുരസ്‌കാരം നേടി.

ത്രിവേണി, മുറപ്പെണ്ണ്, മൂലധനം, ഇരുട്ടിന്റെ ആത്മാവ്, സ്ത്രീ, എലിപ്പത്തായം, ശ്രീഗുരുവായൂരപ്പന്‍, ആഭിജാത്യം, നദി, മായ, പരീക്ഷ, താര, മിടുമിടുക്കി, കടല്‍, അടിമകള്‍, ഗന്ധര്‍വ്വക്ഷേത്രം, രണ്ട്ലോകം, രാഗം, അങ്കുരം, പൊന്മുടി, ഉദ്യോഗസ്ഥ, യക്ഷി, അടിമകള്‍, അസുരവിത്ത്, കൂട്ടുകുടുംബം, ഏണിപ്പടികള്‍, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, രാപ്പകല്‍ തുടങ്ങിയ 125 ഓളം മലയാള സിനിമകളില്‍ വേഷമിട്ട ശാരദ ശ്രീകുമാരന്‍ തമ്പിയുടെ അമ്മയ്‌ക്കൊരു താരാട്ട് എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. ചെന്നൈ മഹാലിംഗപുരത്തുളള വീട്ടിലാണ് ഇപ്പോള്‍ താമസം.

ആദ്യകാലഘട്ടങ്ങളില്‍ മലയാളം അറിയാതെ അഭിനയിക്കാന്‍ എത്തിയ നടിയായിരുന്നു ശാരദ. മലയാളം തീരെ വഴങ്ങാതിരുന്നപ്പോള്‍ സംഭാഷണങ്ങള്‍ തെലുങ്കില്‍ എഴുതി പഠിച്ചിരുന്നു. സംവിധായകന്‍ കുഞ്ചാക്കോയുടെ അസിസ്റ്റന്റായിരുന്ന ശാരംഗപാണി ചിത്രീകരണവേളയില്‍ ശാരദയ്‌ക്ക് മലയാളം സംഭാഷണങ്ങള്‍ പഠിപ്പിച്ചുകൊടുത്തിരുന്നു. ചലച്ചിത്രനടി ടി.ആര്‍. ഓമനയായിരുന്നു ശാരദയുടെ കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയിരുന്നത്. ആദ്യ മലയാള ചിത്രമായ ഇണപ്രാവുകളുടെ ചിത്രീകരണം ആലപ്പുഴ ഉദയ സ്റ്റുഡിയോയില്‍ ആയിരുന്നു. അന്നത്തെ സൂപ്പര്‍ സ്റ്റാറുകളായിരുന്ന സത്യനും പ്രേംനസിറുമൊക്കെ അവിടെ ഉണ്ടായിരുന്നു. സംവിധായകരായ കുഞ്ചാക്കോയും നവോദയ അപ്പച്ചനും നായകന്മാരായ സത്യനും പ്രേംനസീറും മധുവും ഉള്‍പ്പെടെ ഒട്ടേറെ സംവിധായകരും താരങ്ങളും പ്രോത്സാഹനങ്ങളും ധൈര്യവും പകര്‍ന്നുനല്‍കി. മലയാളത്തില്‍ എത്തും മുന്‍പ് മറ്റു ഭാഷകളിലെ സിനിമകളിലും നാടകങ്ങളിലും അഭിനയിച്ചിരുന്നത്കൊണ്ട് ക്യാമറയ്‌ക്ക് മുമ്പില്‍ നില്‍ക്കാന്‍ ശാരദയ്‌ക്ക് പേടി തോന്നിയിരുന്നില്ല. തെലുങ്കില്‍ പോലീസുകാരിയായും ജഡ്ജിയായും അഭിഭാഷകയായും സ്വാതന്ത്രൃ സമരസേനാനിയായും അഭിനയിച്ചിരുന്നു.

മലയാളത്തില്‍ അധികവും ദുഃഖപുത്രിയുടെ പരിവേഷമുളള കഥാപാത്രങ്ങളായിരുന്നു. തുലാഭാരം ഇതില്‍ നിന്നെല്ലാം വഴിമാറി സഞ്ചരിച്ച ചിത്രമായിരുന്നു. ഉദയായുടെ പത്തോളം സിനിമകളില്‍ ശാരദ നായികയായി അഭിനയിച്ചു. ഇരുപത്തിരണ്ടാമത്തെ വയസ്സിലാണ് ശാരദ മികച്ചനടിക്കുളള ഉര്‍വ്വശി പുരസ്‌കാരം നേടിയത്. 1967 ല്‍ തോപ്പില്‍ ഭാസിയുടെ തുലാഭാരം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഇന്ത്യയിലെ ഏറ്റവും മികച്ച നടിയായി ശാരദ തിരഞ്ഞെടുക്കപ്പെട്ടത്.

1945 ജൂണ്‍ 25 ന് ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ തെനാലി ഗ്രാമത്തില്‍ വെങ്കിടേശ്വരറാവുവിന്റെയും സത്യവാണിദേവിയുടെ പുത്രിയായി ജനിച്ച സരസ്വതിദേവിക്ക് ഇരുമിത്രലു എന്ന ആദ്യ തെലുങ്ക് സിനിമയില്‍ അഭിനയിക്കുമ്പോളാണ് പത്താമത്തെ വയസ്സില്‍ ശാരദ എന്ന് പേരിട്ടത്. ഗുരുജാഡ അപ്പാറാവുവിന്റെ, കന്യാശുല്‍ക്കം എന്ന തെലുങ്ക് ചിത്രത്തില്‍ ബാല നടിയായിട്ടായിരുന്നു തുടക്കം. പിന്നീട് 1965 ല്‍ മുട്ടത്തുവര്‍ക്കി രചനയും കുഞ്ചാക്കോ സംവിധാനവും നിര്‍വ്വഹിച്ച ഇണപ്രാവുകള്‍ എന്ന മലയാള സിനിമയില്‍ റാഹേല്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. എംടി വാസുദേവന്‍നായരുടെ തിരക്കഥയില്‍ വിന്‍സെന്റ് സംവിധാനം നിര്‍വ്വഹിച്ച മുറപ്പെണ്ണ്, പിന്നീട് എംടിയുടെ തന്നെ തിരക്കഥയില്‍ പി. ഭാസ്‌കരന്‍ സംവിധാനം നിര്‍വ്വഹിച്ച ഇരുട്ടിന്റെ ആത്മാവ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശാരദ മലയാള ചലച്ചിത്ര പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി.

ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള (ഐഎഫ് ണ്‍എഫ്‌കെ) യില്‍ റെട്രോസ്പെക്ടീവ് (സ്മൃതിചിത്രവിഭാഗം) വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാള ചലച്ചിത്ര നടിയായിരുന്നു ശാരദ. 2019 ല്‍ നടന്ന ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ ശാരദ അഭിനയിച്ച മികച്ച ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

Tags: ജെ.സി ഡാനിയേല്‍ പുരസ്‌കാരംKerala GovernmentJ.C. Daniel awardചലച്ചിത്ര നടി ശാരദFilm actress Sarada
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡോ.വന്ദനാദാസ് കൊലക്കേസ്; പ്രതി സന്ദീപിന്റെ അപ്പീലില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി

Kerala

എസ്എന്‍ഡിപിക്കെതിരായ നീക്കങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ ഇടപെടണം

Kerala

സ്ഥാനങ്ങള്‍ക്കായി ലീഗ് സമ്മര്‍ദം; ഉപമുഖ്യമന്ത്രിയടക്കം ആറ് മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറും; ഉറപ്പിക്കാന്‍ മുസ്ലിം ലീഗ്

Kerala

പുറം ചട്ടയ്‌ക്ക് പോലും പേപ്പര്‍ നല്‍കാതെ പടിയിറങ്ങി പിണറായി സര്‍ക്കാര്‍; സ്‌കൂള്‍ തുറക്കാന്‍ മൂന്നാഴ്ച മാത്രം, പുസ്തകം അച്ചടി മുടങ്ങി

ഇടുക്കി സുവര്‍ണ ജൂബിലി എക്സ്റ്റെഷന്‍ പദ്ധതി
Kerala

കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി: 10 വര്‍ഷം കൊണ്ട് തകര്‍ത്തത് 3000 മെഗാവാട്ടിന്റെ പദ്ധതികള്‍

പുതിയ വാര്‍ത്തകള്‍

ഇക്കരെ കൊട്ടിയൂര്‍

കൊട്ടിയൂര്‍ വൈശാഖോത്സവം-2: ആചാരങ്ങളില്‍ വ്യത്യസ്തത പുലര്‍ത്തുന്ന ദേവസ്ഥാനം

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: അര്‍ജുനന് പുനര്‍ജീവനേകിയ ഉലൂപി

ബിജെപി എംഎല്‍എമാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്‌ക്ക് ശേഷം നിയമസഭയിലേക്ക്

സംസ്ഥാനതല സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്യാനെത്തിയ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ ഏറ്റുവാങ്ങുന്നു

സ്റ്റുഡന്റ് പോലീസ് കേഡറ്റ് രാജ്യത്തിന് മാതൃക: ഗവര്‍ണര്‍

നേമം എംഎല്‍എയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖര്‍ മുന്‍ കേന്ദ്രമന്ത്രിയും നേമത്തെ ആദ്യ ബിജെപി എംഎല്‍എയുമായ ഓ. രാജഗോപാലിനെ അദ്ദേഹത്തിന്റെ വീട്ടില്‍ സന്ദര്‍ശിച്ച് അനുഗ്രഹം തേടുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ് സമീപം

രാജീവ് ചന്ദ്രശേഖര്‍ ഒ. രാജഗോപാലിനെ സന്ദര്‍ശിച്ചു

നൃത്തം ചെയ്യുന്ന പെണ്‍കുട്ടി

ഐഎസ്എല്ലിന് ഇന്ന് ഗംഭീര ഫിനിഷ്

ആഴ്‌സണല്‍ എഫ് സി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടൈറ്റില്‍ ജേതാക്കളായതിനെ തുടര്‍ന്ന് ക്ലബ്ബിന്റെ ഔദ്യോഗിക സ്‌റ്റേഡിയം എമിറേറ്റ്‌സിന്റെ പരിസരത്ത് ആരാധകര്‍ ആഹ്ലാദ പ്രകടനത്തില്‍

22 വര്‍ഷത്തിന് ശേഷം ആഴ്‌സണലിന് പ്രീമിയര്‍ ലീഗ് ടൈറ്റില്‍

അര്‍ട്ടേറ്റയ്‌ക്ക് ഇത് സ്വപ്‌നസാഫല്യം

ഫിഫ ലോകകപ്പ് 2026: സ്വിസ്സ് ടീം റെഡി; ഷാക്ക നായകന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.