കല്‍പ്പറ്റ: താമരശ്ശേരി ചുരത്തിലെ ഏഴാംവളവിന് മുകൾഭാഗംമുതൽ ലക്കിടിവരെയുള്ള റോഡിന്റെ അറ്റകുറ്റപ്പണി ഇന്നും നാളെയുമായി നടക്കും. ഹെയർപിൻ വളവുകൾ വീതികൂട്ടി നവീകരിക്കുന്നതിന്റെ ഭാഗമായി മുറിച്ചിട്ട മരങ്ങൾ ആറാംവളവിൽനിന്ന് ലോറിയിലേക്ക് മാറ്റിക്കയറ്റലും ഈ തീയതികളിലായി നടക്കും.മൾട്ടി ആക്സിൽ വാഹനങ്ങളും ഭാരവാഹനങ്ങളും ഈ സമയങ്ങളിൽ നാടുകാണിച്ചുരം വഴിയോ, കുറ്റ്യാടി ചുരം വഴിയോ തിരിച്ചുവിടാനും യാത്രക്കാർക്ക് സൗകര്യപ്രദമായ തരത്തിലുള്ള ഗതാഗതപുനഃക്രമീകരണത്തിനും നടപടിയാവശ്യപ്പെട്ട് പിഡബ്ല്യുഡി എൻഎച്ച് വിഭാഗംകൊടുവള്ളി അസി.എൻജിനിയർ എം. സലീം താമരശ്ശേരി, കല്പറ്റ ഡിവൈഎസ് പിമാർ, താമരശ്ശേരി-വൈത്തിരി തഹസിൽദാർമാർ എന്നിവർക്ക് കത്ത് നൽകി
വ്യാഴം, വെള്ളി ദിവസങ്ങളിൽ പകൽസമയങ്ങളിൽ മൾട്ടി ആക്സിൽ ചരക്കുവാഹനങ്ങൾക്കും ഭാരവാഹനങ്ങൾക്കും ചുരത്തിൽ പൊതുമരാമത്ത് ദേശീയപാതാവിഭാഗം നിയന്ത്രണമേർപ്പെടുത്തി.
റോഡ് അറ്റകുറ്റപ്പണിയുടെ ആദ്യഘട്ടവും മരംകയറ്റൽ പ്രവൃത്തി പുനരാരംഭിക്കലും നടന്ന ജനുവരി അഞ്ചിന് ചുരത്തിൽ ഗതാഗതനിയന്ത്രണം നടപ്പാക്കിയിരുന്നു.
അന്ന് ഒന്നാംവളവുമുതൽ ഏഴാംവളവുവരെയുള്ള ഭാഗത്തെ റോഡിഏഴാംവളവിന് മുകൾഭാഗംമുതൽ ലക്കിടിവരെയുള്ള റോഡിന്റെ അറ്റകുറ്റപ്പണി 22, 23 തീയതികളിലായി നടക്കും, ഗതാഗത നിയന്ത്രണംലെ തകർച്ചയാണ് ടാർ മിശ്രിതമുപയോഗിച്ച് അറ്റകുറ്റപ്പണി നടത്തി താത്കാലികമായി പരിഹരിച്ചത്.
എട്ട്, ഒൻപത് ഹെയർപിൻ വളവുകൾ, വ്യൂപോയിന്റിൽ പാറയിടിച്ചിലുണ്ടായ ഭാഗത്തെ റോഡ് തകർന്ന ഭാഗം തുടങ്ങിയ സ്ഥലങ്ങളിലാണ് ഇനി അറ്റകുറ്റപ്പണി നടത്താനുള്ളത്.
















