പത്തനംതിട്ട: ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വെഞ്ഞാറമൂട് പുളിമാത്തുള്ള വീട്ടില്‍ പോയിട്ടുണ്ടെന്ന് ദേവസ്വം മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സ്ഥിരീകരണം. കടകംപള്ളി, അടൂര്‍ പ്രകാശ് എന്നീ മുന്‍മന്ത്രിമാരും പ്രയാര്‍ ഗോപാലകൃഷ്ണന്‍, എ. പത്മകുമാര്‍ അടക്കമുള്ള ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമാരും അംഗങ്ങളും ഒന്നിലധികം തവണ പോറ്റിയുടെ വീട്ടിലെത്തിയതായി വ്യക്തമാക്കി ജന്മഭൂമിയാണ് ആദ്യം വാര്‍ത്ത നല്കിയത്. ഇവര്‍ പോറ്റിയുടെ വസതി കൂടാതെ കാരേറ്റുള്ള ബാര്‍ ഹോട്ടലിലും കൂടിക്കണ്ടിരുന്നതായി ജന്മഭൂമി കേസിന്റെ തുടക്കത്തില്‍ത്തന്നെ വാര്‍ത്ത നല്കിയിരുന്നു.
കടകംപള്ളി രണ്ടു ദിവസം അടുപ്പിച്ച് പുളിമാത്തെ വീട്ടിലെത്തിയെന്ന് അയല്‍വാസികള്‍ പറയുന്നു. പോറ്റിയുടെ ബന്ധുവായ കുട്ടിയുടെ പേരിടല്‍ ചടങ്ങിലാണ് എത്തിയതെന്ന് കടകംപള്ളി പറയുന്നു. വൈകിയാണെങ്കിലും ഇക്കാര്യം എസ്‌ഐടിക്കു മുന്നില്‍ തുറന്നുസമ്മതിക്കാന്‍ കടകംപള്ളി സുരേന്ദ്രന്‍ നിര്‍ബന്ധിതനായി. മന്ത്രിയായിരിക്കേ കടകംപള്ളി വീട്ടിലെത്തിയിരുന്നതായി ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് ആദ്യം എസ്‌ഐടിയോട് വെളിപ്പെടുത്തിയത്.
വീട്ടിലെത്തി ചടങ്ങില്‍ പങ്കെടുത്തു എന്നതല്ലാതെ പോറ്റിയുമായി തനിക്ക് ബന്ധമില്ലെന്നാണ് കടകംപള്ളി ഇന്നലെ വെളിപ്പെടുത്തിയത്. പാര്‍ട്ടി നേതാക്കളുടെ ക്ഷണം പോലും നിരസിക്കുന്ന കടകംപള്ളിക്ക് പോറ്റിയുടെ വീട് സന്ദര്‍ശിക്കാന്‍ തക്ക അടുപ്പമുണ്ടെന്നു തന്നെയാണ് എസ്‌ഐടി നിഗമനം. പോറ്റിയോട് ഒന്നും സ്‌പോണ്‍സര്‍ ചെയ്യാന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും സമ്മാനങ്ങള്‍ സ്വീകരിച്ചിട്ടില്ലെന്നും കടകംപള്ളി പറയുന്നു. എന്നാല്‍ കടകംപള്ളിയുടെ നിയോജകമണ്ഡലമായ കഴക്കൂട്ടത്തെ നിര്‍ധന കുടുംബത്തിന് വീടുവച്ചു നല്കാന്‍ പോറ്റി സ്‌പോണ്‍സറായതെങ്ങനെയെന്ന ചോദ്യത്തിന് തൃപ്തികരമായ മറുപടി ലഭിച്ചിട്ടില്ല. വീടിന്റെ താക്കോല്‍ കൈമാറ്റച്ചടങ്ങില്‍ കടകംപള്ളിക്കൊപ്പം പോറ്റിയും പങ്കെടുത്തിരുന്നു.
പോറ്റിയും കടകംപള്ളിയും തമ്മില്‍ ബെംഗളൂരു എയര്‍പോര്‍ട്ടില്‍ സംസാരിച്ചിരിക്കുന്ന ചിത്രം മുന്‍ മന്ത്രി ഷിബു ബേബി ജോണ്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഇതു സംബന്ധിച്ച ചോദ്യങ്ങളോട് പോറ്റിയോ കടകംപള്ളിയോ പ്രതികരിച്ചിട്ടില്ലെന്നത് ദുരൂഹമാണ്.
















