Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലോകത്തെ എല്ലാ യുദ്ധടാങ്കുകളിലെയും നല്ല വശങ്ങള്‍ സംയോജിപ്പിച്ച് ഡിആര്‍ഡിഒ നിര്‍മ്മിച്ച വില്ലാളിവീരനായ അര്‍ജുനന്റെ പേരിലുള്ള ടാങ്ക്

ലോകത്തില്‍ ലഭ്യമായ മുഴുവന്‍ യുദ്ധടാങ്കുകളെയും തലനാരിഴ ഏഴായി കീറി പരിശോധിച്ച് അതിലെ നല്ല വശങ്ങള്‍ സംയോജിപ്പിച്ച് ഒരു യുദ്ധടാങ്കുണ്ടാക്കുക. ഇത് അസാധ്യമെന്ന് തോന്നിക്കുന്ന ദൗത്യമാണ്. പക്ഷെ അതാണ് ഇന്ത്യയുടെ പ്രതിരോധരംഗത്തെ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ ചെയ്തത്.

ഗിരീഷ്‌കുമാര്‍ പി. ബി. by ഗിരീഷ്‌കുമാര്‍ പി. ബി.
Jan 21, 2026, 10:46 pm IST
in India, Defence

ന്യൂദല്‍ഹി: ലോകത്തില്‍ ലഭ്യമായ മുഴുവന്‍ യുദ്ധടാങ്കുകളെയും തലനാരിഴ ഏഴായി കീറി പരിശോധിച്ച് അതിലെ നല്ല വശങ്ങള്‍ സംയോജിപ്പിച്ച് ഒരു യുദ്ധടാങ്കുണ്ടാക്കുക. ഇത് അസാധ്യമെന്ന് തോന്നിക്കുന്ന ദൗത്യമാണ്. പക്ഷെ അതാണ് ഇന്ത്യയുടെ പ്രതിരോധരംഗത്തെ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ ചെയ്തത്.അങ്ങിനെ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന യുദ്ധടാങ്കിന്റെ പുതിയ തലമുറയ്‌ക്ക് നല്‍കുന്ന പേര് വില്ലാളിവീരനായ അര്‍ജുനന്റെ പേരാണ്- അര്‍ജുന്‍ ടാങ്ക് മാര്‍ക്ക് 1എ. ഇപ്പോള്‍ ഇന്ത്യന്‍ സേനയില്‍ അര്‍ജുന്‍ എന്ന യുദ്ധടാങ്കിന്റെ മാര്‍ക്ക് 1 പതിപ്പ് മാത്രമാണ് ഉള്ളത്. ഇതിനെ കാര്യമായി മാറ്റങ്ങള്‍ക്ക് വിധേയമാക്കിയാണ് പുതിയ അര്‍ജുന്‍ മാര്‍ക്ക് 1 എ നിര്‍മ്മിക്കുന്നത്. ഏകദേശം 72ഓളം പുതിയ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് പുതിയ അര്‍ജുന്‍ മാര്‍ക്ക് 1 എ എന്ന ടാങ്ക് നിര്‍മ്മിക്കുന്നത്.. പാകിസ്ഥാനെ ഭയപ്പെടുത്താന്‍ പോകുന്ന പുതിയ അര്‍ജുന്‍ മാര്‍ക് 1എ എന്ന കരുത്താന്‍ ടാങ്കുകള്‍ 118 എണ്ണം 2027ല്‍ സൈന്യത്തില്‍ എത്തും. ഇന്ത്യന്‍ കരസേനയുടെ യുദ്ധപ്രതിരോധത്തിന്റെയും ആക്രമണത്തിന്റെയും നെടുംതൂണായി ഈ പുത്തന്‍ യുദ്ധടാങ്കുകള്‍ മാറും. 1600 ടി-90 റഷ്യന്‍ ടാങ്കുകളും  124 ഓളം പഴയ അര്‍ജുന്‍ മാര്‍ക് 1 എന്ന ടാങ്കുകളുമാണ് ഇന്ത്യയുടെ കരസേന ഇപ്പോള്‍ ഉപയോഗിച്ചുവരുന്നത്.  ഇന്ത്യയുടെ ടാങ്ക് കരുത്തിന് മൂര്‍ച്ചകൂട്ടാനാണ് പുതിയ അര്‍ജുന്‍ മാര്‍ക് 1എ ടാങ്കുകള്‍ എത്താന്‍ പോകുന്നത്.

ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിപ്രകാരം, ഓര്‍ഡനന്‍സ് ഫാക്ടറി ബോര്‍ഡിനു കീഴില്‍ തമിഴ്‌നാട്ടിലെ ആവടിയിലുള്ള ഡിആര്‍ഡിഒയ്‌ക്ക് കീഴിലുള്ള ഹെവി വെഹിക്കിള്‍സ് ഫാക്ടറിയാണ് അര്‍ജുന്‍ എംകെ1 എ ടാങ്കുകള്‍ നിര്‍മ്മിക്കുന്നത്. ഇതിന്റെ ഡിസൈനും പ്രാരംഭമാതൃകയും 2021ല്‍ അംഗീകരിക്കപ്പെട്ടതാണ്. ഈ പുതിയ ഡിസൈന്‍ അനുസരിച്ചുള്ള അര്‍ജുന്‍ മാര്‍ക് 1എ ഏതാനും പ്രാരംഭമാതൃകകള്‍ 2021ല്‍ പ്രധാനമന്ത്രി മോദി ഇന്ത്യന്‍ കരസേനാ മേധാവി എം.എം. നരവനെയ്‌ക്ക് കൈമാറിയിരുന്നു. പിന്നീട് സൈന്യം കരുത്തുള്ള പുത്തന്‍ അര്‍ജുന്‍ മാര്‍ക് 1എ 118എണ്ണം നിര്‍മ്മിക്കാന്‍ ഡിആര്‍ഡിഒയ്‌ക്ക് ഉത്തരവും നല്‍കിയതാണ്. ഇതിനായി7523 കോടി രൂപയോളം കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുകയും ചെയ്തു.

എന്തുകൊണ്ട് അര്‍ജുന്‍ മാര്‍ക് 1എ ടാങ്ക് സൈന്യത്തിലെത്താന്‍ വൈകി?

എന്നാല്‍ 2021ല്‍ നല്‍കിയ ഉത്തരവ് ഇതുവരെയും ഡിആര്‍ഡിഒയ്‌ക്ക് പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടില്ല. അര്‍ജുന്‍ മാര്‍ക്ക് 1എ ടാങ്ക് നിര്‍മ്മാണം ആത്മനിര്‍ഭര്‍ ഭാരത് പ്രകാരമുള്ള മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമാകണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആഗ്രഹിച്ചിരുന്നു.കാരണം ഈ യുദ്ധടാങ്കിന്റെ മുഖ്യഭാഗങ്ങള്‍ക്ക് വിദേശരാജ്യങ്ങളെ ആശ്രയിക്കരുതെന്ന നിര്‍ബന്ധം കേന്ദ്രസര്‍ക്കാരിനുണ്ട്. ഇതിന് കാരണം അടിയന്തരമായി ഈ ടാങ്കുകള്‍ നിര്‍മ്മിക്കേണ്ട ആവശ്യം വന്നാല്‍ അത് ഇവിടെ തന്നെ അതിവേഗം നിര്‍മ്മിക്കാവുന്ന അന്തരീക്ഷം നിലനിര്‍ത്തുക എന്നതാണ്. മറ്റൊന്ന് ലോകത്തിലെ ഏറ്റവും മികച്ച യുദ്ധടാങ്കായി അര്‍ജുന്‍ എംകെ1എ ടാങ്കിനെ മാറ്റണമെന്ന കേന്ദ്രസര്‍ക്കാരിന്റെ മോഹം കൂടി ഇതിന് പിന്നിലുണ്ട്. ഇതിനായി പഴയ അര്‍ജുന‍് മാര്‍ക് 1ന്റെ പല ദൗര്‍ബല്യങ്ങളും പരിഹരിക്കണമെന്നത് ഇന്ത്യയ്‌ക്ക് നിര്‍ബന്ധമായിരുന്നു. അതുകൊണ്ട് തന്നെ ലോകത്തിലെ മികച്ച യുദ്ധടാങ്കുകളുടെ മേന്മകള്‍ ഇതില്‍ ഉള്‍ച്ചേര്‍ക്കാന്‍ ശ്രമങ്ങള്‍ നടന്നു. ആര്‍ക്കും ഒരു കുറ്റവും പറയാനില്ലാത്ത ഒരു യുദ്ധ ടാങ്ക് എന്ന സ്വപ്നം പദ്ധതിയെ വൈകിച്ചു. എല്ലാ പുതിയ മാറ്റങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു പ്ലാറ്റ് ഫോം നിര്‍മ്മിക്കുക എന്ന ലക്ഷ്യം കൈവരിക്കണമെങ്കില്‍ എഞ്ചിനീയറിംഗ് സൈഡില്‍ ഏറെ മാറ്റങ്ങള്‍ ഉള്‍ച്ചേര്‍ക്കണം. അതിന് സമയമെടുത്തു. പ്രൊപ്പല്‍ഷന്‍ സംവിധാനത്തിനും വലിയ രൂപമാറ്റങ്ങള്‍ ആവശ്യമായി വന്നു. എഞ്ചിന് സൈഡില്‍ ഉണ്ടായ ഒരു പ്രതിസന്ധി വീണ്ടും പദ്ധതിയെ വൈകിച്ചു. പുതിയ അര്‍ജുന്‍ മാര്‍ക് 1എ ടാങ്ക് ആധാരമാക്കിയിരുന്നത് ജര്‍മ്മനിയില്‍ നിന്നുള്ള എംടിയു എംബി 838 കെ 501 എന്ന ലിക്വീഡ് കൂള്‍ഡ് ഡീസല്‍ എഞ്ചിനെയാണ്. രാജസ്ഥാന്‍ മരുഭൂമിയിലൂടെ പോലും അനായാസമായി അര്‍ജുന്‍ യുദ്ധടാങ്കിനെ ഓടിക്കാന്‍ കഴിയുന്ന എഞ്ചിനായിരുന്നു ഇത്. എന്നാല്‍ ഈ എഞ്ചിന്റെ ഉല്‍പാദനം പൊടുന്നനെ ജര്‍മ്മന്‍ കമ്പനിയായ എംടിയു നിര്‍ത്തിവെച്ചത് വലിയ തിരിച്ചടിയായി. 118 എഞ്ചിനുകള്‍ മാത്രമായി നിര്‍മമിക്കാന്‍ കഴിയില്ലെന്നും എംടിയു അറിയിച്ചു. ഇതോടെ സ്വന്തമായി ഒരു എഞ്ചിന്‍ വികസിപ്പിക്കാന്‍ ഇന്ത്യ തീരുമാനിച്ചു. അത് അത്ര എളുപ്പമായിരുന്നില്ല. ഇത് കുറ്റമറ്റതാക്കാന്‍ ധാരാളം പരീക്ഷണനിരീക്ഷണങ്ങള്‍ ആവശ്യമാണ്. മരുഭൂമിയിലൂടെ എത്ര മണിക്കൂര്‍ ഓടിച്ചാലും ചൂടാകാത്ത എഞ്ചിനായിരിക്കണം എന്നത് വലിയ വെല്ലുവിളി തന്നെയാണ്. നിലവിലുള്ള ഷാസിയില്‍ ഈ പുതിയ എ‍ഞ്ചിന്‍ ഘടിപ്പിക്കുക, അതില്‍ നൂറായിരം മാറ്റങ്ങള്‍ ഉള്‍ച്ചേര്‍ക്കുക ഇതെല്ലാം വെല്ലുവിളിയായി. 69 ടണ്ണാണ് ടാങ്കിന്റെ ഭാരം. ഇത് റഷ്യയുടെ ടി90 ടാങ്കുകളേക്കാള്‍ ഭാരമുള്ളതാണ്. അത് 46 ടണ്‍ മാത്രമേയുള്ളൂ. കഞ്ചന്‍ ആര്‍മര്‍ ആണ് ഇന്ത്യയുടെ അര്‍ജുന്‍ ടാങ്കിന്റെ ഭാരം വര്‍ധിപ്പിക്കാന്‍ ഇടയാക്കിയത്. ഈ കഞ്ചന്‍ ആര്‍മര്‍ ആണ് ടാങ്കിന്റെ പ്രധാനഭാഗങ്ങളില്‍ ഒന്ന്. ശത്രുവിന്റെ വെടിയേറ്റാലും തുളവീഴാത്ത ടാങ്കാണിത്. ഒരു ഭൂഗര്‍ഭഅറ പോലെ സുരക്ഷിതമായ ഒന്നായിരിക്കണം ഈ കവചിത വാഹനം. റിമോട്ടില്‍ നിയന്ത്രിക്കാവുന്ന ആയുധഭാഗം ഇതിനോട് ഘടിപ്പിക്കലും ചെറിയ ചെറിയ ഘടകഭാഗങ്ങള്‍ സംഘടിപ്പിക്കലും വെല്ലുവിളിയായി.

എന്തൊക്കയാണ് പുതിയ അര്‍ജുന്‍ ടാങ്കിലെ മാറ്റങ്ങള്‍?

വെടിയുതിര്‍ക്കാനുള്ള അധികശേഷി, ഏത് ഭൗമോപരിതലത്തിലും അനായാസ ചലനശേഷി, അതിജീവനശക്തി തുടങ്ങി 72ഓളം പുതുമകളാണ് പുതിയ അര്‍ജുന്‍ മാര്‍ക്ക് 1എ ടാങ്കില്‍ കൂട്ടിച്ചേര്‍ക്കാന്‍ പോകുന്നത്. രാപ്പകല്‍ വ്യത്യാസമില്ലാതെ കൃത്യമായി ലക്ഷ്യത്തെ തകര്‍ക്കാനുള്ള ശേഷി എന്നതും പുതിയ മോഡലിന്റെ മുഖമുദ്രയാണ്. പഴയ 105 എംഎം തോക്കിന് പകരം 120എംഎം തോക്കാണ് അര്‍ജുന്‍ ടാങ്ക് മാര്‍ക് 1എയില്‍ ഉപയോഗിക്കുന്നത്. ഏത് ഭൗമോപരിതലത്തിലും ഈ ടാങ്കിനെ ഓടിച്ച് കൃത്യമായി ലക്ഷ്യസ്ഥാനത്തെത്തിക്കാനും സാധിക്കും. എന്തായാലും വെല്ലുവിളികളെ അതിജീവിച്ച് ഇന്ത്യയുടെ സ്വന്തം അര്‍ജുന്‍ ടാങ്ക് ഇതാ എത്താറായി.

അര്‍ജുന്‍ ടാങ്ക് നിര്‍മ്മാണം 200 ചെറുകിട യൂണിറ്റുകള്‍ക്കും 8000 തൊഴിലാളികള്‍ക്കും ജോലി നല്‍കി

പുതിയ ഈ അര്‍ജുന്‍ എംകെ1എ യുദ്ധടാങ്കിന്റെ ഏതാനും പ്രാരംഭമോഡലുകള്‍ 2021 ഫെബ്രുവരിയില്‍ പ്രധാനമന്ത്രി മോദി കരസേന മേധാവിയ്‌ക്ക് സമര്‍പ്പിച്ചിരുന്നു. ഇത് പ്രകാരം ഇപ്പോള്‍ കരസേനയില്‍ അര്‍ജുന്‍ എംകെ1 ടാങ്കുകളുടെ രണ്ട് റെജിമെന്‍റുകള്‍ മാത്രമാണ് ഉള്ളത്. പുതിയ 118 അര്‍ജുന്‍ എംകെ1എ യുദ്ധടാങ്കുകള്‍ 2027ല്‍ സേനയ്‌ക്ക് ലഭ്യമാകുമെന്നതാണ് പുതിയ വിവരങ്ങള്‍. ഇതിന് മുന്‍പ് 2005ലും 2010ലുമാണ് അര്‍ജുന്‍ ടാങ്കിന്റെ പഴയ മോഡലായ അര്‍ജുന്‍ മാര്‍ക്ക് 1 ടാങ്കുകള്‍ സേനയില്‍ എത്തിയത്.

‘ആവഡിയിലെ ഫാക്ടറിക്ക് നല്‍കിയിട്ടുള്ള ഈ ഉല്‍പാദനഉത്തരവ് നടപ്പാക്കുക വഴി 200ഓളം വരുന്ന ഇന്ത്യയിലെ ചെറുകിട-ഇടത്തരം ഉല്‍പാദനയൂണിറ്റുകള്‍ക്ക് ജോലി ലഭിച്ചു. 8,000ത്തോളം പേര്‍ ഈ ആധുനിക യുദ്ധടാങ്കിന്റെ നിര്‍മ്മാണത്തില്‍ പങ്കാളിയായിയ

ഇപ്പോള്‍ രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ ഒരു അര്‍ജുന്‍ ഹബ്ബും സ്ഥാപിച്ചിട്ടുണ്ട്. അര്‍ജുന്‍ടാങ്കുകളുടെ അറ്റകുറ്റപ്പണിയും മറ്റ് സാങ്കേതിക പിന്തുണയും നല്‍കാനാണിത്.

 

Tags: indian armyLatest newsArjun TankArjun Mark1A TankArjun Tank Mark1War tank
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഖാന്‍സാര്‍ (വലത്ത്) അ‌‌ഞ്ജന ഓം കശ്യപ് (വലത്ത്)
India

ഖാന്‍സാറിന്റെ അക്കാദമി ആക്രമിച്ച് പരിസരത്തെ കോച്ചിംഗ് സെന്‍ററുകളുടെ ആളുകള്‍, അംഗരക്ഷകര്‍ വെടിയുതിര്‍ത്തു; ഖാന്‍സാറിനെതിരെ കൊലക്കുറ്റം

India

യുവാക്കളെ നെഗറ്റീവ് ദിശയിലേക്ക് കൊണ്ടുപോകുന്നത് ഇന്ത്യയില്‍ അനുവദിക്കില്ലെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ നിതിന്‍ നബീന്‍, കോക്രോച്ചുകള്‍ക്ക് താക്കീത്

വിജേദ ദഹിയ (ഇടത്ത്) അശുതോഷ് രങ്ക(വലത്ത്)
India

ആരാണ് കോക്രോച്ച് പാര്‍ട്ടികളുടെ വക്താക്കളായ വിജേദ ദഹിയയും അശുതോഷ് രങ്കയും

.മിസൈലുകള്‍ ആന്തരിക അറകളില്‍ ഒളിപ്പിച്ചു വെച്ച നിലയില്‍- വെളുത്ത നിറത്തില്‍ കാണുന്നത് കെഎച്ച് 69 എന്ന അപകടകാരിയായ ക്രൂയിസ് മിസൈലുകളാണ്. (ഇടത്ത്)
India

റഷ്യയുടെ അഞ്ചാം തലമുറ വിമാനമായ എസ് യു 57നെ ശത്രുക്കള്‍ ഭയപ്പെടുന്നതും ഇന്ത്യ ഈ റഷ്യന്‍ യുദ്ധവിമാനത്തെ ഇഷ്ടപ്പെടുന്നതും ഇക്കാരണത്താല്‍…

India

പൂനെയിലെ പൂരപ്പറമ്പില്‍ നിന്ന് വാങ്ങിയ ബെഡ്ഷീറ്റില്‍ ‘മെയ്ഡ് ഇൻ പാകിസ്താൻ’ ടാഗ്; വൈറലായി യുവതിയുടെ പോസ്റ്റ്, പുതപ്പ് വിറ്റവരെ തിരഞ്ഞ് പൊലീസ്

പുതിയ വാര്‍ത്തകള്‍

ഹരിതയുടെ ‘പാപം’ മീര അനുഭവിക്കുമ്പോള്‍

‘ഹോർമുസ് ഞങ്ങളുടെ ആണവ ബോംബാണ്, ഞങ്ങൾ അത് ഒരിക്കലും ഉപേക്ഷിക്കില്ല’ : ട്രംപിന് തുറന്ന മുന്നറിയിപ്പ് നൽകി ഇറാൻ

കവിത: സങ്കല്പം

ലോകകപ്പില്‍ ഇക്കുറി നാലുകുഞ്ഞന്‍ പുതുമുഖങ്ങള്‍: സ്വപ്‌നലോകത്തെ ‘ബാലക’കര്‍!

രാമകൃഷ്ണ മഠത്തിന്റെ ധര്‍മ്മപ്രചാര്‍ പുരസ്‌കാരം നമ്പ്യാര്‍ജി ഏറ്റുവാങ്ങുന്നു

നന്മയുടെ നറുപുഞ്ചിരിയുമായി നമ്പ്യാര്‍ജി

ഇൻഡി ബ്ലോക്ക് യോഗത്തിന് മുമ്പ് കല്ലുകടി : കോൺഗ്രസിനെതിരെ പ്രതിഷേധം ; മുന്നറിയിപ്പ് നൽകി  ഡിഎംകെ, സിപിഎം, ജെഎംഎം മുന്നണികൾ

ആന്‍ഡമാന്‍ ദ്വീപിലെ കടല്‍ത്തീരത്ത് വന്‍തോതില്‍ പ്രകൃതിവാതക ശേഖരം കണ്ടെത്തി

“മറ്റുള്ളവരെ സഹായിക്കുകയും, അവരെ സഹോദരതുല്യം ചേര്‍ത്തുപിടിക്കുകയും ചെയ്യുന്ന നിഷ്കളങ്കമായ സ്നേഹത്തിനുടമയായിരുന്നു സലിം കുമാർ”; മോഹൻലാൽ

റെയില്‍വണ്‍ ആപ്പില്‍ തിരുവനന്തപുരം ഡിവിഷന്‍ മുന്നില്‍

ഭായിമാര്‍ മടങ്ങിവന്നില്ല; ലോട്ടറി ടിക്കറ്റ് വില്പന കുറയുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.