ഐശ്വര്യ റായിയും സൽമാൻ ഖാനും ഒരു കാലത്ത് ബോളിവുഡിലെ പ്രശസ്തരായ താരജോഡികളായിരുന്നു. ‘ഹം ദിൽ ദേ ചുകേ സനം’ എന്ന സഞ്ജയ് ലീല ബൻസാലിയുടെ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ഇരുവരുടെയും പ്രണയം തുടങ്ങുന്നത്. എന്നാൽ ആ ബന്ധം അധികനാൾ നീണ്ടുനിന്നില്ല, സൽമാനുമായുള്ള പ്രണയം ഐശ്വര്യ അവസാനിപ്പിക്കുകയായിരുന്നു.
ഇരുവരുടെയും പ്രണയത്തിന് സാക്ഷിയായ വ്യക്തിയാണ് മുതിർന്ന നടി ഹിമാനി ഷിവപുരി. ഐശ്വര്യയോടൊപ്പം പ്രവർത്തിക്കുമ്പോൾ സൽമാൻ ലൊക്കേഷനിലെ സ്ഥിരം സന്ദർശകനായിരുന്നുവെന്ന് ഒരു പോഡ്കാസ്റ്റിൽ അടുത്തിടെ അവർ വെളിപ്പെടുത്തുകയുണ്ടായി.
അവളും സൽമാനും വളരെ ശക്തമായി മുന്നോട്ട് പോയിക്കൊണ്ടിരുന്ന സമയമായിരുന്നു അത്, അതിനാൽ സൽമാൻ എല്ലാ രാത്രിയും വരികയും രാവിലെ പോകുകയും ചെയ്യും.” സൽമാന് ഐശ്വര്യയോട് വളരെയധികം പൊസസീവ്നെസ്സ് ഉണ്ടായിരുന്നു. ലൊക്കേഷനിലെ സ്ഥിരം സന്ദർശനവും പലപ്പോഴും അതിന്റെ പേരിലായിരുന്നുവത്രേ. എന്നാൽ സൽമാൻ ഐശ്വര്യയോട് അസ്വസ്ഥത കാട്ടിത്തുടങ്ങിയപ്പോൾ കാര്യങ്ങൾ വഷളായി.
സൽമാന്റെ അസ്വസ്ഥതയ്‌ക്ക് താൻ സാക്ഷിയാണെന്നും ഹിമാനി പറഞ്ഞു. “ഐശ്വര്യ അഭിഷേക് ബച്ചനോടൊപ്പം ഒരു രോഹൻ സിപ്പി പ്രോജക്റ്റിൽ അഭിനയിക്കുമ്പോൾ, സൽമാൻ അപ്രതീക്ഷിതമായി അവിടെയെത്തി, ഐശ്വര്യയുടെ അപ്പോഴത്തെ മനോഭാവത്തിൽ അദ്ദേഹം അസ്വസ്ഥനായി. ‘എന്താണ്? ഇവളെ പറഞ്ഞ് മനസ്സിലാക്കൂ. സ്വന്തം സൗന്ദര്യത്തെക്കുറിച്ച് വലിയ മതിപ്പ് വെച്ചുപുലർത്തുന്നു. വഹീദ റഹ്മാനെ നോക്കൂ (വഹീദ റഹ്മാൻ വിനയത്തിനും സൗന്ദര്യത്തിനും പേരുകേട്ട വ്യക്തിയാണെന്നാണ് സൽമാൻ അർഥമാക്കിയത്)’ എന്നു പറഞ്ഞു. ഞാൻ അവനോട് ശാന്തനാകാനും മിണ്ടാതിരിക്കാനും പറയുമായിരുന്നു.
പല അഭിമുഖങ്ങളിലും, മുൻ മിസ് വേൾഡ് ആയിരുന്ന ഐശ്വര്യയോടുള്ള തന്റെ സ്നേഹം സൽമാൻ തുറന്നു സമ്മതിച്ചിട്ടുണ്ട്. എന്നാൽ, കുറച്ച് കാലത്തെ പ്രണയത്തിനു ശേഷം,ഐശ്വര്യയും സൽമാനും മോശം രീതിയിൽ തന്നെ ബന്ധമവസാനിപ്പിച്ചു. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ ഒരു അഭിമുഖത്തിൽ, ഐശ്വര്യ തന്റെ വേർപിരിയലിന് പിന്നിലെ കാരണം വെളിപ്പെടുത്തുകയും ഹൃദയം തുറന്നു സംസാരിക്കുകയും ചെയ്തിരുന്നു.
പിരിഞ്ഞത്, എന്നാൽ അദ്ദേഹത്തിന് അത് ഉൾക്കൊള്ളാൻ കഴിയുന്നില്ല. ഞങ്ങൾ പിരിഞ്ഞശേഷം, അദ്ദേഹം എന്നെ വിളിക്കുകയും അസംബന്ധം പറയുകയും ചെയ്യുമായിരുന്നു. എന്റെ സഹതാരങ്ങളുമായി എനിക്ക് ബന്ധമുണ്ടെന്ന് അദ്ദേഹം സംശയിച്ചിരുന്നു. അഭിഷേക് ബച്ചൻ മുതൽ ഷാരൂഖ് ഖാൻ വരെ എല്ലാവരുമായി എന്റെ പേര് ബന്ധപ്പെടുത്തി സംസാരിക്കുമായിരുന്നു. ചില സമയങ്ങളിൽ സൽമാൻ എന്നെ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തിട്ടുണ്ട്, ഭാഗ്യവശാൽ യാതൊരു അടയാളങ്ങളും അവശേഷിപ്പിച്ചില്ല. എന്നിട്ടും ഞാൻ ഒന്നും സംഭവിച്ചില്ല എന്ന മട്ടിൽ ജോലിക്ക് പോകുമായിരുന്നു.”-ഐശ്വര്യ പറഞ്ഞു.
















