ന്യൂദല്‍ഹി: സംഗീത സംവിധായകന്‍ എ.ആര്‍. റഹ്മാനുമായി വിവാദഅഭിമുഖം നടത്തിയ ബിബിസി റേഡിയോയുടെ ഏഷ്യന്‍ നെറ്റ്വര്കിന്റെ റിപ്പോര്‍ട്ടര്‍ ഹാരൂണ്‍ റാഷിദിന് ഇന്ത്യാവിരുദ്ധ അജണ്ടയുണ്ടോ എന്ന സംശയം ഉണരുന്നു. ഇസ്ലാമോഫോബിയ (ഇസ്ലാമിനോട് വെറുപ്പും ഭയവും) നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ എന്ന് വരുത്തിത്തീര്‍ക്കാന്‍ ബിബിസിയുടെ തന്നെ അജണ്ടയാണോ ഇത് എന്നും സംശയിക്കപ്പെടുന്നു.
കാരണം റഹ്മാന്‍ തനിയേ ഇങ്ങിനെ ഒരു വര്‍ഗ്ഗീയ പ്രതികരണം നടത്താന്‍ സാധ്യതയില്ലെന്നാണ് പലരുടെയും നിഗമനം. കാരണം തന്റെ അഭിപ്രായപ്രകടനങ്ങളില്‍ രണ്ടാം ദിവസം തന്നെ ഖേദം പ്രകടിപ്പിക്കാന്‍ റഹ്മാന്‍ തയ്യാറായെങ്കില്‍ എന്തായിരിക്കാം യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്നതിനെക്കുറിച്ച് ആശങ്ക ഉയരുന്നു.
ഇന്ത്യയില്‍ മുസ്ലിമായതിനാല്‍ കഴിഞ്ഞ എട്ടു വര്‍ഷങ്ങളായി തനിക്ക് ബോളിവുഡിലെ സംഗീത സംവിധാന ജോലികള്‍ കുറയുന്നു എന്നാണ് റഹ്മാന്‍ പറഞ്ഞത്. ഇതിനെതിരെ വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ഗാനരചയിതാണ് ജാവേദ് അക്തര്‍, നോവലിസ്റ്റും സാമൂഹ്യനിരീക്ഷയുമായ ശോഭാ ദേ, ഗായകന്‍ ഷാന്‍ എന്നിവര്‍ ശക്തമായി റഹ്മാനെതിരെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ബോളിവുഡില്‍ ഒരിയ്‌ക്കലും പ്രകടമായ വര്‍ഗ്ഗീയത ഉണ്ടായിട്ടില്ലെന്നതാണ് എല്ലാവരും പൊതുവേ ഉയര്‍ത്തിയ അഭിപ്രായം. കഴിഞ്ഞ എട്ട് വര്‍ഷത്തിനുള്ളില്‍ റഹ്മാന് മൂന്ന് തവണ ദേശീയ പുരസ്കാരം ലഭിച്ചിട്ടുമുണ്ട്. അപ്പോള്‍ പിന്നെ ഇവിടുത്തെ സര്‍ക്കാര്‍ റഹ്മാനോട് വിവേചനപരമായി പെരുമാറി എന്നും പറയാന്‍ കഴിയില്ല. അത്യാവശ്യം ധാരാളം സിനിമകള്‍ റഹ്മാന് ഇക്കാലയളവില്‍ ലഭിച്ചിട്ടുമുണ്ട്.
പിന്നെ റഹ്മാനെക്കൊണ്ട് ഒരു വിവാദത്തിനായി ബിബിസി റിപ്പോര്‍ട്ടര്‍ ഹാരൂണ്‍ റാഷിദ് പറയിച്ചതാണോ എന്ന സംശയം ഉയരുകയാണ്. പൊതുവേ ഇടത് നിലപാടുള്ള ലേഖകനാണ് ഹാരൂണ്‍ റാഷിദ്. അതോ ഇത് ബിബിസിയുടെ തന്നെ അജണ്ടയുടെ ഭാഗമാണോ? അതോ മുസ്ലിങ്ങള്‍ ഇന്ത്യയില്‍ ഇരയാക്കപ്പെടുന്നവരാണെന്ന പ്രതീതി ജനിപ്പിക്കാന്‍ എന്തെങ്കിലും ഡീപ് സ്റ്റേറ്റ് അജണ്ടയാണോ?
















