പുനെ: പൂനെ മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ശരദ് പവാറിന്റെയും അജിത് പവാറിന്റെയും നേതൃത്വത്തിലുള്ള രണ്ട് എന്‍സിപി പാര്‍ട്ടികള്‍ തമ്മില്‍ തന്ത്രപരമായി ഒന്നിച്ച് നിന്നിട്ടും പ്രതീക്ഷിച്ച തരത്തില്‍ വോട്ടർമാർ പ്രതികരിച്ചില്ല. പുനെ, പിംപ്രി-ചിഞ്ച്‌വാഡ് മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പുകളുടെ ഫലങ്ങൾ വ്യക്തമായ ഒരു രാഷ്‌ട്രീയ സന്ദേശം നൽകി: ഈ നഗര ശക്തി കേന്ദ്രങ്ങളിൽ ഒരിക്കൽ നിർണായകമായി കണക്കാക്കപ്പെട്ടിരുന്ന പവാർ ബ്രാൻഡ് തകര്‍ന്നടിഞ്ഞിരിക്കുന്നു. ശരത് പവാര്‍ മഹാവികാസ് അഘാഡിയുടെയും അജിത് പവാര്‍ ബിജെപി നേതൃത്വത്തിലുള്ള മഹായുതി മുന്നണിയുടെയും ഭാഗമാണെങ്കിലും ഇരുവരും പുനെ മുനിസിപ്പല്‍ കോര്‍പറേഷന്‍ പിടിക്കാന്‍ തന്ത്രപരമായി കൈകോര്‍ക്കുകയായിരുന്നു.
പുനെ മുനിസിപ്പൽ കോർപ്പറേഷനിൽ, ബിജെപി വ്യക്തമായ മേൽക്കൈ നേടി. പാർട്ടി നിരവധി വാർഡുകളിൽ വിജയിക്കുകയോ ശക്തമായ ലീഡ് നേടുകയോ ചെയ്തിട്ടുണ്ട്. ശരത് പവാറിന്റെയും അജിത് പവാറിന്റെയും പരമ്പരാഗത സ്വാധീന പോക്കറ്റുള്‍ പോലും നേട്ടമാക്കി മാറ്റുന്നതിൽ എൻസിപി വിഭാഗങ്ങൾ പരാജയപ്പെട്ടു. പൂനെയിലെ വോട്ടർമാരുടെ സ്വഭാവം മാറിയിട്ടുണ്ട്. മധ്യവർഗ, കന്നി വോട്ടർമാരും അപ്പാർട്ട്മെന്‍റ് കേന്ദ്രീകൃത വോട്ടര്‍സമൂഹങ്ങളും പ്രാദേശിക പ്രശ്നങ്ങളേക്കാള്‍ അടിസ്ഥാന സൗകര്യങ്ങൾ, മഹാരാഷ്‌ട്രയിലെ ഭരണം, ദേശീയ രാഷ്‌ട്രീയം എന്നിവയോടാണ് കൂടുതൽ പ്രതികരിക്കുന്നത്. വോട്ടമാരുടെ ഈ മാറ്റത്തെ തിരിച്ചറിഞ്ഞ് പ്രതികരിക്കുന്നതില്‍ പവാറുകളുടെ പ്രചാരണം പരാജയമായി. .
പിംപ്രി-ചിഞ്ച്‌വാഡ് വ്യത്യസ്തമാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. കാരണം ചരിത്രപരമായി, പ്രത്യേകിച്ച് അജിത് പവാറിന്റെ സ്വാധീനത്തിൽ, പിംപ്രി-ചിഞ്ച്‌വാഡ് പവാര്‍ കുടുംബത്തിന്റെ ശക്തികേന്ദ്രമായി കണക്കാക്കപ്പെട്ടിരുന്നു. ശക്തമായ സംഘടനാ ഐക്യവും വ്യക്തമായ രാഷ്‌ട്രീയ കാഴ്ചപ്പാടും ഇല്ലാതെ വ്യക്തിപ്രഭാവം മാത്രം വിജയത്തിന് മതിയാകില്ലെന്ന് വിധി സൂചിപ്പിക്കുന്നു.
രണ്ട് വിവിധ രാഷ്‌ട്രീയ മുന്നണികളില്‍ പെട്ട പവാറുകൾ ഒന്നിച്ചുചേരുന്നതിലെ ചേര്‍ച്ചയില്ലായ്‌മയാണ് തിരിച്ചടിക്ക് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന്. അജിത് പവാറും ശരത് പവാറും തമ്മില്‍ സീറ്റ് ഏകോപനവും സംയുക്ത പ്രചാരണ ശ്രമവും ഉണ്ടായിരുന്നെങ്കിലും ജനം ഇതിനെ സ്വീകരിച്ചില്ല. രാഷ്‌ട്രീയ എതിര്‍ ചേരികളിലുള്ള പവാറുമാര്‍ ഒന്നിച്ചുനില്‍ക്കുന്നത് ബിജെപിയെ തടയാനുള്ള ശ്രമമാണെന്ന് വോട്ടര്‍മാര്‍ കരുതി. ഇത് പവാറുമാര്‍ക്ക് തിരിച്ചടിയായി.
മികച്ച ബൂത്ത് ലെവൽ മാനേജ്‌മെന്‍റ്, വ്യക്തമായ സന്ദേശം, വർഷങ്ങളായി കെട്ടിപ്പടുത്ത സുസ്ഥിരമായ നഗര സാന്നിധ്യം എന്നിവയോടെയാണ് ബിജെപി രണ്ട് തിരഞ്ഞെടുപ്പുകളിലും പ്രവേശിച്ചത്. അതേ സമയം വ്യത്യസ്ത പവാർ ക്യാമ്പുകളിലുള്ള പ്രാദേശിക നേതാക്കൾ തമ്മിലുള്ള ആഭ്യന്തര മത്സരവും നിരവധി വാർഡുകളിൽ പവാറുമാരുടെ യോജിപ്പിനെ ദുർബലപ്പെടുത്തി.















