Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദക്ഷിണേന്ത്യയിൽ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കുമ്പോൾ വടക്കേന്ത്യയിൽ അവരെ അടിമകളെപ്പോലെയാണ് കാണുന്നത് ; വിവാദ പ്രസ്താവനയുമായി ദയാനിധി മാരൻ

ഹിന്ദി സംസാരിക്കുന്ന ആളുകളെ വിദ്യാഭ്യാസമില്ലാത്തവരും അപരിഷ്കൃതരുമായി ചിത്രീകരിക്കാൻ മാരൻ ശ്രമിച്ചുവെന്ന് ബിജെപി വിമർശിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2026, 03:48 pm IST
in India

ചെന്നൈ: ഹിന്ദി, ഇംഗ്ലീഷ് വിദ്യാഭ്യാസം സംബന്ധിച്ച് വീണ്ടും ഒരു രാഷ്‌ട്രീയ ചർച്ചയ്‌ക്ക് തുടക്കമിട്ടിരിക്കുകയാണ് ഡിഎംകെ എംപി ദയാനിധി മാരൻ. തമിഴ്നാട്ടിൽ ഒരു പരിപാടിയിൽ സംസാരിക്കവെ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളെ ശക്തമായി വിമർശിച്ചുകൊണ്ട് മാരൻ സംസാരിച്ചത്.  വിദ്യാർത്ഥികളെ ഹിന്ദി മാത്രം പഠിക്കാൻ പ്രോത്സാഹിപ്പിക്കുകയും ഇംഗ്ലീഷ് വിദ്യാഭ്യാസത്തിൽ നിന്ന് അവരെ നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. അത്തരം ചിന്താഗതി യുവാക്കൾക്ക് തൊഴിലവസരങ്ങൾ പരിമിതപ്പെടുത്തുകയും അവരെ മറ്റ് സംസ്ഥാനങ്ങളിലേക്ക് കുടിയേറാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ചില സംസ്ഥാനങ്ങളിൽ ഇംഗ്ലീഷ് പഠിച്ചാൽ അവരുടെ ഭാവി നശിപ്പിക്കപ്പെടുമെന്ന് വിദ്യാർത്ഥികളോട് പറയാറുണ്ടെന്ന് മാരൻ ആരോപിച്ചു. “ഇംഗ്ലീഷ് പഠിക്കരുതെന്ന് നിങ്ങളോട് പറയുന്നു, അല്ലെങ്കിൽ നിങ്ങൾ നശിപ്പിക്കപ്പെടും. ഈ രീതിയിൽ, നിങ്ങളെ അടിമകളെപ്പോലെ നിലനിർത്തുന്നു” – അദ്ദേഹം പറഞ്ഞു. ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചയുമായിട്ടായിരുന്നു മാരന്റെ ഈ പ്രസ്താവന.

കൂടാതെ ഇത്തരം വിദ്യാഭ്യാസ നയങ്ങളുടെ ഫലമായാണ് വടക്കേ ഇന്ത്യയിൽ നിന്ന് ദക്ഷിണേന്ത്യയിലേക്കുള്ള ജനങ്ങളുടെ കുടിയേറ്റം ഉണ്ടായതെന്നും ഡിഎംകെ എംപി പറഞ്ഞു. തമിഴ്‌നാട് വിദ്യാഭ്യാസത്തിന് മുൻഗണന നൽകിയെന്നും അതുകൊണ്ടാണ് സംസ്ഥാനം സാമ്പത്തികമായി പുരോഗമിച്ചതെന്നും അദ്ദേഹം വാദിച്ചു. ഇന്ന് ലോകമെമ്പാടുമുള്ള വലിയ കമ്പനികൾ തമിഴ്‌നാട്ടിലേക്ക് വരുന്നത് ഇവിടെ വിദ്യാസമ്പന്നരായ ആളുകളുടെ ലഭ്യത മൂലമാണെന്ന് മാരൻ വാദിച്ചു. ഹിന്ദിയിൽ മാത്രം വിദ്യാഭ്യാസം പരിമിതപ്പെടുത്തുന്നത് മറ്റ് മേഖലകളിൽ തൊഴിലില്ലായ്‌മ വർദ്ധിപ്പിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.

അതേസമയം തമിഴ്‌നാടിന്റെ ദ്രാവിഡ മാതൃക പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും തുല്യ വിദ്യാഭ്യാസ അവസരങ്ങൾ നൽകുന്നു. ഇത് സംസ്ഥാനത്തെ സാക്ഷരതാ നിരക്കും തൊഴിൽ ശക്തിയിൽ സ്ത്രീകളുടെ പങ്കാളിത്തവും വർദ്ധിപ്പിച്ചു. ഇംഗ്ലീഷ് വിദ്യാഭ്യാസം വിദ്യാർത്ഥികളിൽ നിന്ന് അകറ്റി നിർത്തുന്നത് അവരുടെ ഭാവിയിലേക്കും തൊഴിലവസരങ്ങളിലേക്കുമുള്ള വാതിലുകൾ അടയ്‌ക്കുമെന്നും മാരൻ പറഞ്ഞു.

പ്രതിഷേധിച്ച് ബിജെപി

മാരന്റെ പ്രസ്താവനയോട് ബിജെപി രൂക്ഷമായി പ്രതികരിച്ചു. ദയാനിധി മാരന് സാമാന്യബുദ്ധി ഇല്ലെന്നും പ്രത്യേകിച്ച് ഹിന്ദി സംസാരിക്കുന്നവരോട് അദ്ദേഹം മാപ്പ് പറയണമെന്നും ബിജെപി നേതാവ് തിരുപ്പതി നാരായണൻ പറഞ്ഞു. ഹിന്ദി സംസാരിക്കുന്ന ആളുകളെ വിദ്യാഭ്യാസമില്ലാത്തവരും അപരിഷ്കൃതരുമായി ചിത്രീകരിക്കാൻ മാരൻ ശ്രമിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു.

അതേസമയം തമിഴ്‌നാട്ടിൽ സ്ത്രീകളുടെ അവകാശങ്ങൾക്കും വിദ്യാഭ്യാസത്തിനുമായി ദീർഘകാലമായി പോരാട്ടം നടക്കുന്നുണ്ടെന്ന് പറഞ്ഞുകൊണ്ട് ഡിഎംകെ നേതാവ് ടികെഎസ് ഇളങ്കോവൻ മാരനെ ന്യായീകരിച്ചു. കോൺഗ്രസ് സർക്കാരുകൾ ഉള്ളിടത്ത് സ്ത്രീ വിദ്യാഭ്യാസത്തിനും ശാക്തീകരണത്തിനുമായി പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags: Tamil Nadu womenbjpDMKHindi Languagelanguage controversyDMK MP Dayanidhi Maranpolitical rowNorth India women
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

Kerala

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

ബിജെപിക്കെതിരായ വോട്ടിന് നോട്ട് ആരോപണം പൊളിഞ്ഞു, പണം കിട്ടിയിട്ടില്ലെന്ന് വയോധിക വോട്ട് ചോദിക്കുന്നത് രാഷ്‌ട്രീയവും വികസനവും പറഞ്ഞെന്ന് ശോഭസുരേന്ദ്രന്‍

Kerala

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.