തിരുവനന്തപുരം: കലാകാരന്മാരെ മതത്തിന്റെ കണ്ണിലൂടെ കാണരുതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്ക് മറുപടിയുമായി ഹിന്ദു ഐക്യവേദി സംസ്ഥാന മുഖ്യരക്ഷാധികാരി കെ. പി ശശികല ടീച്ചർ. കലാമണ്ഡലം ഹൈദരാലി മുതൽ എല്ലാവർക്കും അഹിന്ദുക്കൾക്ക് പ്രവേശനം നിഷേധിച്ച നാലമ്പലത്തിനകത്തല്ലാതെ എവിടേയും കല അവതരിപ്പിക്കാമായിരുന്നു. അവരുടെ കല ആരും തള്ളിപ്പറഞ്ഞിട്ടില്ല. ആദരിച്ചിട്ടേ ഉള്ളു, അംഗീകരിച്ചിട്ടേ ഉള്ളൂവെന്ന് ശശികല ടീച്ചർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
അഹിന്ദുക്കൾക്ക് പ്രവേശനമില്ലാത്തിടത്ത് കലാകാരനായാലും മന്ത്രിയായാലും പ്രധാനമന്ത്രിയോ പ്രസിഡൻ്റോ ആയാലും പ്രവേശനം കിട്ടില്ല. അത് മുഖ്യമന്ത്രിയുടെ അധികാര പരിധിയിൽപ്പെട്ട കാര്യവുമല്ലെന്നും ടീച്ചർ പറഞ്ഞു. 64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം ഉദ്ഘാടനം ചെയ്ത ശേഷം നടത്തിയ പ്രസംഗത്തിലാണ് മുഖ്യമന്ത്രി കലാകാരന്മാരെ മതത്തിന്റെ കണ്ണിലൂടെ കാണരുതെന്ന് പറഞ്ഞത്. കഥകളി സംഗീതജ്ഞൻ കലാമണ്ഡലം ഹൈദരാലിക്കുണ്ടായ അനുഭവങ്ങൾ എടുത്തു പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.
ശശികല ടീച്ചറുടെ പോസ്റ്റ്:
വേണ്ട സഖാവേ വേണ്ട
പകരം
രാഷ്‌ട്രീയത്തിന്റെ കണ്ണിലൂടെ കാണാം
എത്ര നല്ല കൃതികൾ രചിച്ചാലും ചെങ്കോണകം വീശാത്തവൻ സാഹിത്യകാരനാകുമോ?
എത്ര നല്ല പ്രഭാഷകരായാലും ഉടതുപക്ഷ കുത്തിത്തിരിപ്പ് ചർദ്ദിച്ചില്ലെങ്കിൽ നിങ്ങൾ വേദി കൊടുക്കുമോ ?
എത്ര നല്ല കലാകാരനായാലും
ഇടതു പാളയത്തിൽ എത്തിയില്ലെങ്കിൽ അവാർഡു കിട്ടുമോ ?
വേദികൾ കൊടുക്കുമോ ?
എത്ര നല്ല പൂജാരിയായാലും കമ്മി യൂനിയനിൽ ചേർന്നില്ലെങ്കിൽ പത്തുറുപ്പിക ദക്ഷിണക്ക് പാകമുള്ള ക്ഷേത്രത്തിൽ നിങ്ങൾ നിയമനം കൊടുക്കുമോ ?
എത്ര കഴിവുള്ള അധ്യാപകരായാലും KSTA ക്കാരല്ലെങ്കിൽ നിങ്ങൾ
റിസോൾസ് പേഴ്സൺ ആക്കുമോ?
പട്ടിക ഇനിയുമുണ്ട്
വിസ്താരഭയത്താൽ നിർത്തുന്നു
കലാമണ്ഡലം ഹൈദരാലി മുതൽ എല്ലാവർക്കും അഹിന്ദുക്കൾക്ക് പ്രവേശനം നിഷേധിച്ച നാലമ്പലത്തിനകത്തല്ലാതെ എവിടേയും കല അവതരിപ്പിക്കാമായിരുന്നു.
അവരുടെ കല ആരും തള്ളിപ്പറഞ്ഞിട്ടില്ല.
ആദരിച്ചിട്ടേ ഉള്ളു
അംഗീകരിച്ചിട്ടേ ഉള്ളു
അഹിന്ദുക്കൾക്ക് പ്രവേശനമില്ലാത്തിടത്ത് കലാകാരനായാലും മന്ത്രിയായാലും പ്രധാനമന്ത്രിയോ പ്രസിഡൻ്റോ ആയാലും പ്രവേശനം കിട്ടില്ല.
അത് മുഖ്യമന്ത്രിയുടെ അധികാര പരിധിയിൽപ്പെട്ട കാര്യവുമല്ല
















