Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇടതിലും വലതിലും ആരുടെയൊക്കെ ‘തല ഉരുളും’

പി. ശിവപ്രസാദ് by പി. ശിവപ്രസാദ്
Apr 6, 2026, 10:08 am IST
in Kerala

ആലപ്പുഴ: സിപിഎമ്മിനേയും കോണ്‍ഗ്രസിനെയും അടക്കി ഭരിക്കുന്ന നേതാക്കള്‍ക്ക് നിയമസഭാ തെരഞ്ഞെടുപ്പ് വാട്ടര്‍ലൂ ആകാന്‍ സാധ്യത. സിപിഎമ്മിനെ നയിക്കുന്ന പിണറായി വിജയനും, പാര്‍ട്ടി സെക്രട്ടറി എം. വി. ഗോവിന്ദനും, കോണ്‍ഗ്രസിനെ നയിക്കുന്ന കെ. സി. വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ എന്നിവര്‍ക്കാണ് ഈ തെരഞ്ഞെടുപ്പ് നിര്‍ണായകമാകുന്നത്.

രമേശ് ചെന്നിത്തല, കെ. സുധാകരന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളെയും കെപിസിസി പ്രസിഡന്റിനേയും കാഴ്ചക്കാരാക്കി സ്ഥാനാര്‍ത്ഥി നിര്‍ണയം അടക്കമുള്ള തീരുമാനങ്ങള്‍ കൈക്കൊണ്ടത് കെ.സി. വേണുഗോപാലും വി.ഡി. സതീശനുമായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം പ്രതിപക്ഷ നേതാവ് സ്ഥാനം രമേശ് ചെന്നിത്തലയെ അട്ടിമറിച്ച് കൈവശപ്പെടുത്തിയ സതീശന് വിജയം അനിവാര്യമാണ്. നൂറ് സീറ്റ് ലഭിച്ചില്ലെങ്കില്‍ രാഷ്‌ട്രീയം ഉപേക്ഷിക്കുമെന്ന് പറഞ്ഞ സതീശന്‍ ഇപ്പോള്‍ യുഡിഎഫിന് അധികാരം ലഭിച്ചില്ലെങ്കില്‍ രാഷ്‌ട്രീയം മതിയാക്കുമെന്ന് മാറ്റി പറഞ്ഞിട്ടുണ്ട്. യുഡിഎഫിനെ വിജയത്തിലേക്ക് നയിക്കാനായില്ലെങ്കില്‍ മറു പക്ഷത്തെ മുതിര്‍ന്ന നേതാക്കള്‍ വെറുതെയിരിക്കില്ല.

ഹൈക്കമാന്‍ഡിന്റെ ഭാഗമായി നിന്ന് സ്ഥാനാര്‍ത്ഥികളായി തന്നെ അനുകൂലിക്കുന്നവരെ കൂടുതലായി ഉള്‍പ്പെടുത്താന്‍ വേണുഗോപാലിന് കഴിഞ്ഞു. കോണ്‍ഗ്രസിനെ ആറ് പതിറ്റാണ്ടോളം അതിശക്തമായി എതിര്‍ത്തിരുന്ന ജി. സുധാകരനെ യുഡിഎഫ് പാളയത്തില്‍ എത്തിച്ച് സീറ്റ് നല്‍കിയതിന് ഉള്‍പ്പെടെ നേതൃത്വം നല്‍കിയത് വേണുഗോപാലായിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇതില്‍ അമര്‍ഷം ശക്തമാണ്. പരീക്ഷണങ്ങള്‍ പരാജയപ്പെട്ടാല്‍ വേണുഗോപാലിന് എതിരെയും നീക്കം ശക്തമാകും. നിലവില്‍ മത്സരരംഗത്തില്ലാത്ത വേണുഗോപാല്‍, ആലപ്പുഴയില്‍ കെഎസ്യു നേതാവിന് സീറ്റ് നല്‍കുകയും വിജയിപ്പിക്കാനായി പരമാവധി ശ്രമം നടത്തുകയും ചെയ്യുന്നതില്‍ കോണ്‍ഗ്രസ് നേതാക്കളിലും സംശയത്തിനിടയാക്കിയിട്ടുണ്ട്. കാര്യങ്ങള്‍ തനിക്ക് അനുകൂലമാകുകയാണെങ്കില്‍ സീറ്റ് വിട്ടു നല്‍കാന്‍ സന്നദ്ധനായ ആളെ ജയിപ്പിച്ചെടുക്കാന്‍ ശ്രമിക്കുക എന്ന തന്ത്രമാണ് പയറ്റുന്നതെന്നാണ് വിമര്‍ശനം.

മറുഭാഗത്ത് ഇടത് മുന്നണി പരാജയപ്പെട്ടാല്‍ പ്രതിപക്ഷ നേതാവ് സ്ഥാനം എറ്റെടുക്കാന്‍ പിണറായി വിജയന്‍ തയാറാകുമോ എന്ന് കണ്ടറിയണം. മന്ത്രിയായും മുഖ്യമന്ത്രിയായും പ്രവര്‍ത്തിച്ച പിണറായി വിജയന്‍ ഇതുവരെ പ്രതിപക്ഷ നേതൃസ്ഥാനം വഹിച്ചിട്ടില്ല. പാര്‍ട്ടിയെ പൂര്‍ണമായി അടക്കി ഭരിക്കുന്ന പിണറായി വിജയനാകട്ടെ, പരാജയത്തിന്റെ ഉത്തരവാദിത്വം സംസ്ഥാന സെക്രട്ടറിയുടെ തലയില്‍ വെച്ച് മുഖം രക്ഷിക്കാനാണ് സാധ്യതയെന്ന് ഒരു വിഭാഗം നേതാക്കള്‍ പറയുന്നു. പാര്‍ട്ടി സെക്രട്ടറിയെന്ന നിലയില്‍ എം.വി. ഗോവിന്ദനാകട്ടെ പരാജയത്തിന്റെ റിക്കാര്‍ഡ് മാത്രമേയുള്ളു. ഗോവിന്ദന്റെ നേതൃത്വത്തില്‍ നേരിട്ട ലോക്സഭാ തെരഞ്ഞെടുപ്പിലും, തദ്ദേശതെരഞ്ഞെടുപ്പിലും പാര്‍ട്ടിക്കും മുന്നണിക്കും കനത്ത തിരിച്ചടിയാണ് നേരിട്ടത്. പിണറായി വിജയന്റെ നിഴലായി നിന്ന് പാര്‍ട്ടിയിലെ പ്രമുഖ നേതാക്കളെ വെട്ടിനിരത്തുകയും. ചിലരെ യുഡിഎഫില്‍ എത്തിക്കുകയും, സ്വന്തം ഭാര്യയെ സ്ഥാനാര്‍ത്ഥിയാക്കുകയും ചെയ്ത ഗോവിന്ദന് ഈ തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്. തിരിച്ചടി നേരിട്ടാല്‍ സമ്പൂര്‍ണ പരാജയമായി ഗോവിന്ദന്‍ വിലയിരുത്തപ്പെടും. കര്‍ക്കശക്കാരനായ നേതാവ് എന്ന് പരിവേഷവുമായി എത്തിയ ഗോവിന്ദന് പക്ഷെ സംസ്ഥാനസെക്രട്ടറി സ്ഥാനത്ത് തിരിച്ചടികള്‍ മാത്രമാണുണ്ടായത്. സ്വന്തം ജില്ലയായ കണ്ണൂരിലടക്കം സിപിഎമ്മിലുണ്ടായ പൊട്ടിത്തെറി തടയാനാകാതെ പിണറായി വിജയന്റെ താത്പര്യ സംരക്ഷകനായി മാറി എന്നാണ് വിമര്‍ശനം.

Tags: Pinarayi Vijayanv.d satheesanKerala assembly election 2026election 2026party secretary M. V. GovindanCongress leader K. C. Venugopal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടിക്കേസ്: ഇ ഡി കുരുക്ക് മുറുക്കുന്നു; കൂടുതല്‍ കേന്ദ്ര ഏജന്‍സികളെത്തിയേക്കും

Kerala

വീണ ചെയ്തത് ഗുരുതരമായ തെറ്റുകള്‍; നൂറു കോടിയിലധികം രൂപ പിണറായി വിജയന്‍ കൈപ്പറ്റിയിട്ടുണ്ട്’: ഷോണ്‍ ജോര്‍ജ്

Editorial

നേതാക്കളെ രക്ഷിക്കുന്ന ഇടതു-വലത് അന്തര്‍ധാര

Kerala

ബാലഗോപാലനെ എണ്ണ തേയ്‌പ്പിക്കേണ്ടെന്ന് പറയുന്നതിന് പിന്നില്‍ ആര്? സിപിഐ പ്രതിപക്ഷ ഉപനേതാവ് പദവിയ്‌ക്ക് വാശിപിടിക്കുന്നത് സിപിഎം തിട്ടൂരം നടപ്പാക്കാന്‍?

Kerala

ഇന്ധനവില വര്‍ദ്ധന; പെട്രോളിയം ഉത്പന്നങ്ങളുടെ അധിക നികുതി വേണ്ടെന്ന് വയ്‌ക്കില്ല: മുഖ്യമന്ത്രി വി.ഡി സതീശൻ

പുതിയ വാര്‍ത്തകള്‍

എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് മടക്കി നല്‍കണം;നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശം

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

ഇതല്ല നമ്മുടെ സംസ്കാരമെന്ന് പറയാൻ ഒരു പീറ രാഷ്‌ട്രീയ , സാംസ്കാരിക മഹാൻ പോലും ഈ പാർട്ടിയിൽ ഇല്ല ; കമ്യൂണിസ്റ്റുകാർക്കെതിരെ ജോയ് മാത്യു

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

വീടുകളില്‍ വെള്ളം കയറി: ചേര്‍ത്തലയില്‍ വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം

ബിനോജ് നായര്‍ (ഇടത്ത്) ബംഗാളിലെ‍ ബിജെപിയുടെ വിജയം ആഘോഷിക്കുന്ന അനുഭാവികള്‍ (വലത്ത്)

നായാടി മൂതല്‍ നമ്പൂരി വരെ ഒന്നിച്ച് ബിജെപിക്ക് വോട്ട് ചെയ്തു, ഹിന്ദുത്വത്തെ എതിര്‍ക്കുന്ന ബിനോജ് നായര്‍ ബംഗാളില്‍ കണ്ടെത്തിയത് ഇതാണ്…

മഴ മുന്നറിയിപ്പ് : കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

സിഎംആര്‍എല്‍ വാദം തളളി, എക്‌സാലോജിക്കുമായുളള ഇടപാടിലെ രേഖകള്‍ ഇഡിക്ക് കൈമാറാമെന്ന് കോടതി

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.