ചെന്നൈ : നടൻ ശിവകാർത്തികേയന്റെ അടുത്തിടെ പുറത്തിറങ്ങിയ സിനിമ പരാശക്തി നിരോധിക്കണമെന്ന് കോൺഗ്രസ്സ്. കോൺഗ്രസുമായി ബന്ധപ്പെട്ട ചരിത്ര സംഭവങ്ങളെ വളച്ചൊടിച്ചു എന്ന് ആരോപിച്ചാണ് തമിഴ്നാട് യൂത്ത് കോൺഗ്രസ് സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടത്.
1960-കളിലെ വിദ്യാർത്ഥി സമരവും, ഹിന്ദി വിരുദ്ധ പ്രതിഷേധങ്ങളും പ്രമേയമാക്കിയ പരാശക്തി ജനുവരി 10-നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. പോസ്റ്റ് ഓഫീസ് ഫോമുകളിൽ ഹിന്ദി മാത്രമേ അനുവദനീയമുള്ളൂ എന്ന് സിനിമ തെറ്റായി സൂചിപ്പിക്കുന്നുണ്ടെന്നും കോൺഗ്രസിനെ അപമാനിക്കാൻ മനപ്പൂർവം ശ്രമിച്ചിട്ടുണ്ടെന്നും തമിഴ്‌നാട് യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് അരുൺ ഭാസ്‌കർ ആരോപിച്ചു.
ഹിന്ദി അടിച്ചേൽപ്പിക്കലിനെതിരെ ശിവകാർത്തികേയന്റെ കഥാപാത്രം മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ കണ്ടുമുട്ടുന്നതും തുടർന്ന് അവരെ മോശമായി ചിത്രീകരിക്കുന്ന രംഗങ്ങളുമാണ് ചിത്രത്തിൽ കാണിക്കുന്നതെന്ന് ഭാസ്‌കർ പറയുന്നു.
ഫെബ്രുവരി 12 ന് ഇന്ദിരാഗാന്ധി ഒരിക്കലും കോയമ്പത്തൂർ സന്ദർശിച്ചിട്ടില്ല. ഈ കൂടിക്കാഴ്ച നടന്നതേയില്ല. ആ ദിവസം അവർ കോയമ്പത്തൂരിൽ ഉണ്ടായിരുന്നില്ല,” ഭാസ്‌കർ പറഞ്ഞു,
ഇന്ദിരാഗാന്ധിയുടെ മുന്നിൽ കത്തുന്ന ഒരു തീവണ്ടി വീഴുന്നതായി സിനിമയിൽ കാണിക്കുന്നുണ്ടെന്നും ഇത് പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. “ഇത് തികഞ്ഞ അസംബന്ധമാണ്, യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ല,” അദ്ദേഹം അവകാശപ്പെട്ടു.
“1965 ഫെബ്രുവരി 12-ന് ഇന്ദിരാഗാന്ധി കോയമ്പത്തൂർ സന്ദർശിച്ചതായി തെറ്റായി ചിത്രീകരിക്കുന്നു. ആ സന്ദർശനം ഒരിക്കലും നടന്നില്ല. തുടർന്ന് അവരുടെ സാന്നിധ്യത്തിൽ ഒരു തീവണ്ടിക്ക് തീയിടുന്നതിന്റെ ദൃശ്യങ്ങൾ കെട്ടിച്ചമയ്‌ക്കുകയും ഹിന്ദി അടിച്ചേൽപ്പിക്കലിനെതിരെ ഒപ്പുകൾ സ്വീകരിക്കുന്നതായി ചിത്രീകരിക്കുകയും ചെയ്യുന്നു. ചരിത്രത്തിൽ ഇത്തരം സംഭവങ്ങളൊന്നും സംഭവിച്ചിട്ടില്ല,” അദ്ദേഹം പറഞ്ഞു.
ഇന്ദിരാഗാന്ധി, ലാൽ ബഹദൂർ ശാസ്ത്രി, കെ. കാമരാജ് എന്നിവരുടെ യഥാർത്ഥ ജീവിത ഫോട്ടോകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സിനിമയുടെ ക്ലൈമാക്സിനെയും ഭാസ്‌കർ വിമർശിച്ചു, പൊള്ളാച്ചിയിൽ 200 ലധികം തമിഴ് ജനതയെ കോൺഗ്രസ് വെടിവച്ച് കൊന്നതായി സിനിമ ആരോപിക്കുന്നു “ഇത്രയും ഗുരുതരമായ ഒരു ആരോപണത്തെ പിന്തുണയ്‌ക്കുന്നതിന് ഒരു തെളിവുപോലുമില്ല,” അദ്ദേഹം പറഞ്ഞു.
“ഈ സിനിമയെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. പരാശക്തി ചരിത്ര വസ്തുതകളെ മനഃപൂർവ്വം വളച്ചൊടിക്കുന്നതാണ്, അതിനാൽ ഇത് നിരോധിക്കണം,” അദ്ദേഹം കൂട്ടിച്ചേർത്തു.
അത്തരം രംഗങ്ങളെല്ലാം ഉടൻ നീക്കം ചെയ്യണമെന്നും സിനിമയുടെ പ്രൊഡക്ഷൻ ടീം പരസ്യമായി മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചിത്രം പിൻവലിച്ചില്ലെങ്കിൽ കർശന നിയമനടപടി സ്വീകരിക്കുമെന്നും സിനിമയുടെ പ്രൊഡക്ഷൻ ടീം മാപ്പ് പറഞ്ഞില്ലെങ്കിൽ കർശനമായ നിയമനടപടി സ്വീകരിക്കുമെന്നും ഭാസ്‌കർ മുന്നറിയിപ്പ് നൽകി.
സുധ കൊങ്ങര പ്രസാദ് സംവിധാനം ചെയ്ത പരാശക്തിയിൽ ശിവകാർത്തികേയൻ, രവി മോഹൻ, അഥർവ, ശ്രീലീല എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പരാശക്തി’ ജനുവരി 10-ന് തിയേറ്ററുകളിൽ റിലീസ് ചെയ്തു . സെൻസർ ബോർഡ്, സമർപ്പിക്കപ്പെട്ട സിനിമയിൽ നിന്ന് നിന്ന് 25 രംഗങ്ങൾ വെട്ടിക്കുറച്ചിരുന്നു.
















