Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാകിസ്ഥാന്റെ കരണം പുകച്ച റഫാലിനോട് ഇന്ത്യയ്‌ക്ക് ഇഷ്ടം;ഫ്രാൻസിൽ നിന്ന് 114 ജെറ്റുകൾ കൂടി വാങ്ങാന്‍ 3.25 ലക്ഷം കോടി രൂപയുടെ കരാർ?

ജെയ്ഷ് എ മുഹമ്മദിന്റെയും ലഷ്കര്‍ ഇ ത്വയിബയുടെയും ഒമ്പത് ഭീകരപരിശീലനക്യാമ്പുകള്‍ തരിപ്പണമാക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചത് റഫാല്‍ യുദ്ധവിമാനത്തില്‍ നിന്നും കുതിച്ച സ്കാല്‍പ്, ഹാമര്‍ എന്നീ മിസൈലുകളാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2026, 09:44 pm IST
inIndia, Defence

ന്യൂദല്‍ഹി: ജെയ്ഷ് എ മുഹമ്മദിന്റെയും ലഷ്കര്‍ ഇ ത്വയിബയുടെയും ഒമ്പത് ഭീകരപരിശീലനക്യാമ്പുകള്‍ തരിപ്പണമാക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചത് റഫാല്‍ യുദ്ധവിമാനത്തില്‍ നിന്നും കുതിച്ച സ്കാല്‍പ്, ഹാമര്‍ എന്നീ മിസൈലുകളാണ്. മൂന്ന് റഫാല്‍ യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടു എന്ന് ചൈന നുണപറഞ്ഞു പരത്താന്‍ ശ്രമിച്ചെങ്കിലും റഫാലിനെ ശത്രുമിസൈലുകള്‍ക്ക് തൊടാന്‍ പറ്റില്ലെന്ന് ഇന്ത്യയ്‌ക്കറിയാം. റഫാലിന്റെ വെട്ടിച്ചുപറന്ന് ആക്രമണം നടത്താനുള്ള ശേഷി അപാരമാണ്. അതിനാല്‍ ഓപ്പറേഷന്‍ സിന്ദൂര്‍ രണ്ടില്‍ പാകിസ്ഥാനെതിരെ ആകാശയുദ്ധത്തില്‍ മേല്‍ക്കൈ ഉറപ്പിക്കാന്‍ കൂടുതല്‍ റഫാല്‍ യുദ്ധവിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്നും വാങ്ങാന്‍ ഇന്ത്യ ഒരുങ്ങുകയാണ്.

114 റഫാല്‍ യുദ്ധവിമാനങ്ങള്‍ കൂടിയാണ് വാങ്ങാന്‍ ആലോചിക്കുന്നത്. ഇതേക്കുറിച്ച് പ്രതിരോധമന്ത്രാലയം വിശദമായി ചര്‍ച്ച ആരംഭിച്ചുകഴിഞ്ഞു. 3.25 ലക്ഷം കോടിയാണ് ചെലവ് വരിക. ഇതില്‍ 12 മുതല്‍ 18 വരെ റഫാല്‍ ജെറ്റുകള്‍ കരാറുറപ്പിച്ചാല്‍ ഫ്രാന്‍സില്‍ നിന്നും നേരിട്ട് എത്തും. അത് കഴിഞ്ഞുള്ള റഫാലില്‍ 30 ശതമാനത്തോളം ഇന്ത്യയുടെ തദ്ദേശീയമായ സാങ്കേതികവിദ്യയും ഇന്ത്യന്‍ നിര്‍മ്മിത മിസൈലുകളും ഉപയോഗിക്കാന്‍ ആവശ്യമായ പരിഷ്കാരങ്ങള്‍ വരുത്തും. അതായത് റഫാലിന്റെ 30 ശതമാനം ഭാഗങ്ങള്‍ ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി ഇന്ത്യയിലാണ് നിര്‍മ്മിക്കുക എന്നര്‍ത്ഥം. മാത്രമല്ല, റഫാലിന്റെ എഞ്ചിനുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതിനെക്കുറിച്ചും ഫ്രാന്‍സ് ആലോചിക്കുന്നുണ്ട്. ഇത് ഇന്ത്യയ്‌ക്ക് ഇനിയും ലഭ്യമാകാത്ത യുദ്ധവിമാന എഞ്ചിന്‍ തദ്ദേശീയമായി ലഭിക്കാന്‍ സഹായിക്കും.

114 റഫാല്‍ കൂടി ലഭിച്ചാല്‍ ഇന്ത്യയുടെ ആകെ റഫാല്‍ യുദ്ധവിമാനങ്ങളുടെ എണ്ണം 176 ആയി ഉയരും.

എന്താണ് റഫാലിനെ മികച്ചതാക്കുന്നത്?
പലവിധത്തിലുള്ള പറക്കല്‍ ദൗത്യങ്ങള്‍ നടത്താനുള്ള ശേഷിയാണ് റാഫേൽ യുദ്ധവിമാനത്തിനെ വ്യത്യസ്തമാക്കുന്നത് ഇത് ഒറ്റ പറക്കലിൽ തന്നെ വ്യോമ മേധാവിത്വം, കര ആക്രമണം, നിരീക്ഷണം, ആണവ പ്രതിരോധം മുതലായവ വിവിധ ദൗത്യങ്ങള്‍ റഫാലിന് നടത്താന്‍ സാധിക്കും. നൂതന സെൻസറുകൾ, മെറ്റിയോര്‍, സ്കാല്‍പ്, ഹാമര്‍ തുടങ്ങിയ കരുത്തുറ്റ മിസൈലുകളെ വഹിക്കാനുള്ള ശേഷി, മികച്ച ഇലക്ട്രോണിക് യുദ്ധ ശേഷികൾ എന്നിവ റഫാലിന്റെ ആക്രമണ ശേഷം കൂട്ടുന്നു. ഇതില്‍ എഇഎസ്എ റഡാര്‍ ഉള്ളതിനാല്‍ ശത്രുവിന്റെ പ്രദേശങ്ങള്‍ മാപ് ചെയ്യാനും വിവിധ സ്ഥലങ്ങളില്‍ കൃത്യമായി ആക്രമണം നടത്താനും സാധിക്കും. അതുപോലെ എതിരാളികള്‍ റഫാലിനെ ഉപഗ്രഹസംവിധാനങ്ങള്‍ ഉപയോഗിച്ച ജാം ചെയ്യാന്‍ ശ്രമിച്ചാലും അതിനെ വെട്ടിച്ച് പറക്കാനുള്ള ശേഷിയും ഈ എഇഎസ്എ റഡാര്‍ നല്‍കുന്നു.

അതിവേഗം മാറിക്കൊണ്ടിരിക്കുന്ന വിവിധ ഫ്രീക്വന്‍സികളില്‍ പതുങ്ങിയിരിക്കാനുള്ള റഫാലിന്റെ ശേഷിയും അപാരമാണ്. ആകശത്ത് നിന്നും കരയിലേക്കും ആകാശത്ത് നിന്നും ആകാശത്തേക്കും ആക്രമണങ്ങള്‍ നടത്തുമ്പോള്‍ സാഹചര്യങ്ങളെ വിലയിരുത്തി ദൗത്യം നിര്‍വ്വഹിക്കാനുള്ള ശേഷിയും അപാരമാണ്. ഈ വ്യോമശക്തി തന്നെയാണ് റഫാലിന്റെ കരുത്ത്. അത് എതിരാളികളായ ചൈന, പാകിസ്ഥാൻ എന്നിവയ്‌ക്കെതിരായ ഇന്ത്യയുടെ തന്ത്രപരമായ പ്രതിരോധം, സമുദ്ര സുരക്ഷ എന്നിവ ഗണ്യമായി വർദ്ധിപ്പിക്കുന്നു, വിവിധ തലങ്ങളില്‍ നിന്നും റഫാലിനെ ഉപയോഗിക്കാന്‍ കഴിയും. അത് വിമാനവാഹിനിക്കപ്പലായാലും ശരി, കരയായാലും ശരി, റഫാല്‍ അതിന്റെ ശക്തി പ്രദര്‍ശിപ്പിക്കും.

ഇതുകൂടാതെയും നിരവധി ഫീച്ചറുകള്‍ റഫാലിനെ ലോകത്തിലെ തന്നെ മികച്ച യുദ്ധവിമാനമാക്കുന്നു. അതിനാലാണ് റഷ്യ അവരുടെ അഞ്ചാം തലമുറ യുദ്ധവിമാനമായ എസ് യു 57ഉം അമേരിക്ക അവരുടെ അഞ്ചാം തലമുറ യുദ്ധവിമാനമായ എഫ് 22 റാപ്റ്ററും വാഗ്ദാനം ചെയ്തിട്ടും ഇന്ത്യ റഫാലിലേക്ക് തന്നെ തിരിയുന്നത്. ഇടനിലക്കാര്‍ നല്‍കുന്ന കമ്മീഷന്റെ തോതനുസരിച്ചല്ല മോദിയുടെ ഇന്ത്യ വിദേശത്ത് നിന്നും ആയുധങ്ങള്‍ വാങ്ങുന്നത്. പൊട്ടാത്ത ബോഫോഴ്സ് തോക്കുകള്‍ വാങ്ങിയ കോണ്‍ഗ്രസിന്റെ ഭരണകാലത്ത് കാര്യങ്ങള്‍ അങ്ങിനെയായിരുന്നു. ഇന്ന് ഇന്ത്യയ്‌ക്ക് തദ്ദേശീയമായി നിര്‍മ്മിക്കുന്നതിനുള്ള സാങ്കേതിക വിദ്യകള്‍ കൈമാറാനുള്ള സന്നദ്ധത,  യുദ്ധത്തില്‍ ഇന്ത്യയുടെ ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടാനുള്ള ആയുധത്തിന്റെ ശേഷി എന്നിവ നോക്കിയാണ് ഇന്ത്യ ഇന്ന് തീരുമാനമെടുക്കുന്നത്.

Tags: Hamer missileScalp missilefranceRafaleDefenceRafale jetOperation Sindoor 2India Pak war
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ പരീക്ഷിച്ചത് അഗ്നി 6 അല്ല, അഗ്നി 4.. രാജ്യസുരക്ഷ ഉറപ്പക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെന്ന് രാജ് നാഥ് സിങ്ങ്; ഇത് പാകിസ്ഥാനുള്ള താക്കീത്

India

ഇന്ത്യയുടെ വ്യോമശക്തി ഇരട്ടിയാക്കും ! 114 റാഫേൽ ജെറ്റുകൾക്ക് മെഗാ ഓഫർ നൽകി ഫ്രാൻസ്

ഡ്രോണുകളെ നശിപ്പിക്കാന്‍ ഇന്ത്യയുടെ ഹെലിക്പോറ്ററില്‍ നിന്നും ചീറിപ്പായുന്ന ഗൈഡഡ് റോക്കറ്റുകള്‍
India

അമേരിക്കയെയും റഷ്യയെയും വരെ അടിതെറ്റിക്കുന്ന ഡ്രോണ്‍ യുദ്ധം…ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന വിമാനങ്ങള്‍

India

30 നോട്ടിക്കൽ വേഗതയും , VLS മിസൈലുകളും ; ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയെ വളഞ്ഞിട്ട് ആക്രമിക്കാൻ ഏറ്റവും വലിയ അണ്ടർവാട്ടർ സേനയുമായി ഭാരതം

India

ലോകത്തിന് മുന്നിൽ കരുത്ത് കാട്ടാൻ ഇന്ത്യൻ നാവികസേനയുടെ തരംഗ് ശക്തി : റഫേൽ , സുഖോയ് ആക്രമണങ്ങൾ കണ്ട് പഠിക്കാൻ എത്തുന്നത് 20 ലധികം രാജ്യങ്ങൾ

പുതിയ വാര്‍ത്തകള്‍

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.