Kerala

ത്രീ ബിഎച്ച്കെ ഫ്ളാറ്റ് വേണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍, ടു ബിഎച്ച് കെ പോരെ എന്ന് പരാതിക്കാരി ,സാമ്പത്തിക ചൂഷണവും നടത്തി

ചെരുപ്പിനും സണ്‍സ്‌ക്രീന്‍ ക്രീമിനും പാലക്കാട് തിരഞ്ഞെടുപ്പ് സമയത്ത് ചായ കുടിക്കാന്‍ പൈസ ഇല്ലെന്ന പേരിലും പലതവണ രാഹുല്‍ പണം വാങ്ങി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: പാലക്കാട് ഫ്‌ലാറ്റ് വാങ്ങുന്നതുമായി ബന്ധപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തിലും മൂന്നാമത്തെ ബലാത്സംഗക്കേസിലെ പരാതിക്കാരിയും തമ്മിലുളള ചാറ്റ് വിവരങ്ങള്‍ പുറത്തു വന്നു.

2024 ഡിസംബര്‍ 20ന് നടന്ന ചാറ്റിന്റെ വിവരങ്ങളാണ് പുറത്തുവന്നത്.ത്രീ ബിഎച്ച്കെ ഫ്ളാറ്റ് വേണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ആവശ്യപ്പെട്ടു. ടു ബിഎച്ച് കെ പോരെ എന്ന് പരാതിക്കാരി തിരികെ ചോദിച്ചു.വാങ്ങുമ്പോള്‍ ത്രീ ബിഎച്ച്കെ വേണമെന്നും അതില്‍ നല്ല സ്ഥലം ഉണ്ടാകുമെന്നുമാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മറുപടി. ഫ്ളാറ്റുമായി ബന്ധപ്പെട്ട വിവരങ്ങളെ കുറിച്ചും പറയുന്ന രാഹുല്‍ ഫ്ളാറ്റ് ഉടമയുമായി സംസാരിച്ചെന്നും യുവതിയോട് ചാറ്റില്‍ പറയുന്നുണ്ട്.

രാഹുല്‍ മാങ്കൂട്ടത്തില്‍ സാമ്പത്തിക ചൂഷണം നടത്തിയെന്ന് ചാറ്റില്‍ നിന്നും വ്യക്തമാകുന്നുണ്ട്. യുവതി പാലക്കാട് എത്തിയിരുന്നത് രാഹുലിന് ഫ്ളാറ്റ് വാങ്ങി നല്‍കാന്‍ വേണ്ടിയായിരുന്നു.എന്നാല്‍ ഫ്‌ലാറ്റ് വാങ്ങാന്‍ 1.14 കോടി ഇല്ലാതിരുന്നതിനാല്‍ തമ്മില്‍ അകല്‍ച്ച ഉണ്ടായി.

വിലപിടിപ്പുള്ള പല സമ്മാനങ്ങളും രാഹുല്‍ ചോദിച്ച് വാങ്ങിയിരുന്നതായി യുവതി പരാതിയില്‍ പറയുന്നുണ്ട്.പരാതിക്കാരിയുടെ പക്കല്‍ നിന്ന് നിരവധി തവണ രാഹുല്‍ പണം വാങ്ങിയിട്ടുണ്ട്. ചെരുപ്പിനും സണ്‍സ്‌ക്രീന്‍ ക്രീമിനും പാലക്കാട് തിരഞ്ഞെടുപ്പ് സമയത്ത് ചായ കുടിക്കാന്‍ പൈസ ഇല്ലെന്ന പേരിലും പലതവണ രാഹുല്‍ പണം വാങ്ങി.യൂത്ത് കോണ്‍ഗ്രസിന്റെ മുണ്ടക്കൈ-ചൂരല്‍മല ഫണ്ടിന്റെ പേരിലും പണം വാങ്ങി.

 

Recent Posts