ന്യൂദൽഹി: സംസ്ഥാന പ്രതിപക്ഷ നേതാവും ബിജെപി നേതാവുമായ സുവേന്ദു അധികാരിയുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിൽ പശ്ചിമ ബംഗാൾ പോലീസിനെ ബിജെപി ശക്തമായി വിമർശിച്ചു. പോലീസിന്റെ സാന്നിധ്യത്തിലാണ് ആക്രമണം നടന്നത്, പക്ഷേ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല. ഒരു പ്രതിപക്ഷ നേതാവിനെ ആക്രമിച്ചാൽ സംസ്ഥാനത്തെ സാഹചര്യം മനസ്സിലാക്കാവുന്നതേയുള്ളൂവെന്ന് മുതിർന്ന ബിജെപി നേതാവ് രവിശങ്കർ പ്രസാദ് പറഞ്ഞു.
അതേസമയം സംഭവത്തെക്കുറിച്ച് ആഭ്യന്തര മന്ത്രാലയം പ്രതിപക്ഷ നേതാവിന്റെ ഓഫീസിൽ നിന്ന് റിപ്പോർട്ട് തേടിയിട്ടുണ്ടെന്ന് ഒരു സംസ്ഥാന ബിജെപി നേതാവ് പറഞ്ഞു. ആക്രമണത്തെക്കുറിച്ച് ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടിയിട്ടുണ്ടെന്ന് നേതാവ് വാർത്താ ഏജൻസിയായ പിടിഐയോടാണ് പറഞ്ഞത്.
പ്രതിപക്ഷ നേതാവിന്റെ ഓഫീസ് വിശദമായ റിപ്പോർട്ട് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. അത് ഉടൻ അമിത് ഷായ്‌ക്ക് അയയ്‌ക്കുമെന്നും ഓഫീസ് വൃത്തങ്ങൾ അറിയിച്ചു.
















