Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രധാനമന്ത്രി ക്ഷണിച്ചു; കുപ്പടത്തിന്റെ ചാരുതയുമായി കമലയും ശ്യാമളയും ദല്‍ഹിയിലേക്ക്

ചേമഞ്ചേരി ഖാദി നെയ്‌ത്ത് കേന്ദ്രത്തില്‍ നെയ്‌ത്ത് തൊഴിലാളികളാണ് കമല ഷിംജിത്തും ശ്യാമള ബാലകൃഷ്ണനും.

നന്ദന എം by നന്ദന എം
Jan 11, 2026, 10:33 am IST
in Kerala
കമല ഷിംജിത്ത്, ശ്യാമള ബാലകൃഷ്ണന്‍

കമല ഷിംജിത്ത്, ശ്യാമള ബാലകൃഷ്ണന്‍

കോഴിക്കോട്: ഇത്തവണ രാജ്യതലസ്ഥാനത്തെ റിപ്പബ്ലിക് ദിന പരിപാടികളില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രിയില്‍ നിന്ന് ക്ഷണം ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് കോഴിക്കോട് ചേമഞ്ചേരിയിലെ കമലയും ശ്യാമളയും. സര്‍വോദയ സംഘത്തിന് കീഴിലെ ചേമഞ്ചേരി ഖാദി നെയ്‌ത്ത് കേന്ദ്രത്തില്‍ നെയ്‌ത്ത് തൊഴിലാളികളാണ് കമല ഷിംജിത്തും ശ്യാമള ബാലകൃഷ്ണനും. ആന്ധ്രാപ്രദേശിലെ പരമ്പരാഗത നെയ്‌ത്ത് സമ്പ്രദായമായ കുപ്പടം നെയ്‌ത്തില്‍ വിദഗ്ധരാണ് ഇരുവരും. ജനുവരി 26ന് നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരുവരെയും അതിഥികളായി ക്ഷണിച്ചിരിക്കുകയാണ്.

ആന്ധ്രയിലെ കുപ്പടം ഗ്രാമത്തില്‍ രൂപം കൊണ്ടതു മൂലം കുപ്പടം എന്നറിയപ്പെടുന്ന ഈ നെയ്‌ത്ത് സമ്പ്രദായം പട്ടുനൂലും പരുത്തി നൂലും കോര്‍ത്തിണക്കി പ്രത്യേക രീതിയിലുള്ള നിര്‍മിതിയാണ്. സാരിയുടെ ബോര്‍ഡറും മറ്റ് ഭാഗവും പ്രത്യേകം നെയ്തുകൂട്ടി യോജിപ്പിക്കുകയാണ് ചെയ്യുന്നത്. രണ്ട് നെയ്‌ത്തുകാരുടെ ഏകോപിത പ്രവര്‍ത്തനം ആവശ്യമായ നെയ്‌ത്ത് രീതിയാണിത്. പൂര്‍ണമായും കൈകള്‍ കൊണ്ട് നെയ്യുന്നു എന്നതും കുപ്പടത്തിന്റെ പ്രത്യേകതയാണ്. കുപ്പടം സാരികള്‍ക്ക് 6000 രൂപ മുതല്‍ 8000 രൂപ വരെ വിലയുണ്ട്. ഉയര്‍ന്ന ഗുണനിലവാരമുള്ളവയാണ് ഈ സാരികള്‍. കുപ്പടം ദോത്തികളുമുണ്ട്. ഒരു സാരി പൂര്‍ത്തിയാക്കാന്‍ ഏറെ സമയവും ക്ഷമയും വേണം. കുപ്പടം ദോത്തി നെയ്‌ത്തിലാണ് ശ്യാമള തന്റെ കഴിവ് തെളിയിച്ചത്. കമലയ്‌ക്ക് സാരി നെയ്‌ത്തിലാണ് വൈദഗ്ധ്യം.

ഇരുവരും കൗമാരപ്രായത്തില്‍ തന്നെ ഈ മേഖലയിലേക്കു കടന്നവരാണ്. കമലയുടെ അമ്മയും നാല് സഹോദരിമാരും ബന്ധുക്കളുമെല്ലാം നെയ്‌ത്തുകാരാണ്. ഇന്ന് പ്രചാരത്തിലുള്ള ഡിസൈനര്‍ കുപ്പടം സാരികള്‍ കമലയുടെ സംഭാവനയാണ്. ശ്യാമള 14ാം വയസില്‍ നെയ്‌ത്ത് ജോലി ആരംഭിച്ചു. കുപ്പടം സാരികളുടെ നിര്‍മാണത്തില്‍ ബിന്ദു എന്ന സഹപ്രവര്‍ത്തകയും കമലയെ സഹായിക്കുന്നുണ്ട്.

സര്‍വോദയ സംഘവുമായി ഹൃദയബന്ധമാണ് ഇരുവര്‍ക്കുമുള്ളത്. 1962 ല്‍ കെ. കേളപ്പന്‍ സ്ത്രീകള്‍ക്ക് ഉപജീവനമാര്‍ഗം ഒരുക്കുന്നതിനായി സ്ഥാപിച്ചതാണ് കോഴിക്കോട് സര്‍വോദയ സംഘത്തിന് കീഴിലുള്ള ചേമഞ്ചേരി യൂണിറ്റ്. സ്ത്രീ നെയ്‌ത്തുകാരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ കേന്ദ്രം, കുപ്പടം വസ്ത്രങ്ങളുടെ നിര്‍മാണത്തിലൂടെ പ്രസിദ്ധിയാര്‍ജിച്ചു.

നിലവില്‍ അമ്പതോളം സ്ത്രീകള്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. ജനുവരി 22ന് കമലയും ശ്യാമളയും ദല്‍ഹിയിലേക്ക് യാത്രതിരിക്കും. കമലയുടെ ഭര്‍ത്താവ് ഷിംജിത്തും ഒപ്പമുണ്ടാകും. കുപ്പടം നെയ്‌ത്തിന് ലഭിച്ച ഈ ദേശീയ അംഗീകാരം, ചേമഞ്ചേരിയുടെ കൈത്തറി പാരമ്പര്യത്തിന് പുതിയ ഊര്‍ജം പകരുന്നതായി നെയ്‌ത്തുകാര്‍ പറയുന്നു.

 

Tags: Republic Day paradekamalaChemancherry Khadi Weaving Centerകുപ്പടം നെയ്ത്ത് സമ്പ്രദായംSyamala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റിപ്പബ്ലിക് ദിനപ്പരേഡില്‍ ഇന്ത്യയുടെ അഭിമാനമായ ഹൈപ്പര്‍സോണിക് ഗ്ലൈഡ് മിസൈലും; യുദ്ധക്കപ്പലുകളെ തകര്‍ക്കുന്ന ഇന്ത്യയുടെ ബ്രഹ്മാസ്ത്രം

Kerala

ഖാദിപ്പെരുമയില്‍ റിപ്പബ്ലിക് ദിനപരേഡില്‍ വിശിഷ്ടാതിഥികളായി പയ്യന്നൂരില്‍ നിന്ന് ഇവരും

India

റിപ്പബ്ളിക് ദിന പരേഡിൽകൂടുതൽ സാംസ്കാരിക പരിപാടികളുണ്ടാകുമെന്ന് പ്രതിരോധ മന്ത്രാലയം

India

കുംഭമേളയ്‌ക്ക് എത്തിയ ലോറീന്‍ ജോബ്‌സ് ഇനി കമല; ഹിന്ദു ധർമ്മം സ്വീകരിച്ച് ആപ്പിള്‍ സഹസ്ഥാപകന്‍ സ്റ്റീവ് ജോബ്‌സിന്റെ ഭാര്യ

Kerala

റിപ്പബ്ലിക് ദിന പരേഡില്‍ പ്രത്യേക അതിഥികളായി 22 മലയാളികളും

പുതിയ വാര്‍ത്തകള്‍

പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ കൊല്ലപ്പെട്ടു; ഹംസ ബുർഹാനെ വെടിവച്ച് കൊന്നത് അജ്ഞാതരായ തോക്കുധാരികൾ

ഇഷ്‌ടികച്ചൂളകളിൽ അടിമപ്പണി; 100ലധികം കുട്ടികൾ ഉൾപ്പെടെ നാനൂറിലധികം തൊഴിലാളികളെ മോചിപ്പിച്ചു, മൂന്നു പേർ കസ്റ്റഡിയിൽ

ക്ഷേത്രവിമോചന ഹര്‍ജി: സുപ്രീംകോടതിയില്‍ നിര്‍ണായകവാദം ജൂലൈയില്‍

കേന്ദ്രസർക്കാരിനെതിരെ യുദ്ധം പ്രഖ്യാപിക്കണമെന്ന് ബംഗ്ലാദേശി നേതാവ് നൂറുൽ ഹുദ ; പിന്നാലെ മോദി സർക്കാരിനെ താഴെയിറക്കുമെന്ന വെല്ലുവിളിയുമായി മമത

താമസിക്കുന്ന സ്വന്തം വാർഡിൽ പോലും മമത പരാജയമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഡേറ്റ : സുവേന്ദു നടപ്പാക്കിയത് ചാണക്യ തന്ത്രം , പിന്നിൽ അമിത് ഷാ തന്നെ

ബംഗാൾ: ഉപതെരഞ്ഞെടുപ്പിൽ കനത്ത പോളിങ്, പകുതി കടന്നു

‘ദൃശ്യം 3’ ആരാധകർക്കൊപ്പം കണ്ട് മോഹൻലാൽ; പ്രേക്ഷകർക്കൊപ്പം പിറന്നാൾ കേക്ക് മുറിച്ചും വിജയം ആഘോഷിച്ച് നടൻ

പഹൽഗാം എൻഐഎയുടെ കുറ്റപത്രം: ഒറ്റക്കാലൻ സൈഫുള്ള ഒന്നാം പ്രതി, മുഖ്യ ആസൂത്രകൻ

ബംഗാളിലെ മദ്രസകളിൽ വന്ദേമാതരം നിർബന്ധമാക്കി സുവേന്ദു സർക്കാർ ; വന്ദേമാതരത്തെ ആദരിക്കില്ലെന്ന് പറഞ്ഞവർക്ക് തിരിച്ചടി

സ്പീക്കർ: ബിജെപിയുടെ ബി.ബി. ഗോപകുമാർ പത്രിക നൽകി, തിരുവഞ്ചൂർ യുഡിഎഫ് സ്ഥാനാർത്ഥി, എ.സി മൊയ്തീൻ ഇടത് സ്ഥാനാർത്ഥി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.