Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഫ്രാങ്കോയെ വെറുതെ വിട്ടപ്പോള്‍ തകര്‍ന്നുപോയെന്ന് അതിജീവിതയായ കന്യാസ്ത്രീ റാണിറ്റ്, പ്രോസിക്യൂട്ടറെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടും നടപടിയില്ല

ഒരു കന്യാസ്ത്രീക്ക് എറ്റവും പ്രധാനം ചാരിത്ര്യശുദ്ധിയാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2026, 12:57 am IST
in Kerala

തിരുവനന്തപുരം: ജലന്തര്‍ രൂപതാ ബിഷപ്പ് ആയിരുന്ന ഫ്രാങ്കോ മുളയ്‌ക്കല്‍ പതിമൂന്ന് തവണ പീഡിപ്പിച്ചെന്ന് കേസിലെ അതിജീവിതയായ കന്യാസ്ത്രീ.സിസ്റ്റര്‍ റാണിറ്റ് സ്വകാര്യ ദൃശ്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം തുറന്നു പറഞ്ഞ് രംഗത്തു വന്നത്.

ഫ്രാങ്കോ മുളയ്‌ക്കലിനെ വെറുതെ വിട്ടപ്പോള്‍ തകര്‍ന്നുപോയി.ഇത്ര തവണ പീഡിപ്പിക്കപ്പെട്ടിട്ടും പുറത്തു പറയാതിരുന്നതെന്ത് എന്ന ചോദ്യത്തിനും അവര്‍ മറുപടി നല്‍കി.ഭയംകൊണ്ടാണ് ഇതുവരെ മിണ്ടാതിരുന്നതെന്ന് സിസ്റ്റര്‍ റാണിറ്റ് പറഞ്ഞു.വലിയ യാതന അനുഭവിച്ചു.

ഒരു കന്യാസ്ത്രീക്ക് എറ്റവും പ്രധാനം ചാരിത്ര്യശുദ്ധിയാണ്. അത് നഷ്ടപ്പെട്ടു എന്ന് പൊതുസമൂഹത്തിന് മുന്നില്‍ പറഞ്ഞാല്‍ അന്ന് താന്‍ സഭയില്‍ നിന്ന് ഇറക്കപ്പെടും.സഭ വിട്ട് പോയ പലരുടെയും അനുഭവം തനിക്ക് നേരിട്ട് അറിയാം. ‘മഠം ചാടി’ എന്ന പേരിലാണ് പിന്നീട് അറിയപ്പെടുന്നത്.തനിക്ക് മാത്രമല്ല സഹോദരങ്ങള്‍ക്കും അവരുടെ മക്കള്‍ക്കും അത് എല്ലാകാലത്തേക്കും നാണക്കേടാണ്.അതിനാല്‍ ചാരിത്ര്യ ശുദ്ധി പോയെന്ന് പറയാന്‍ ആകുമായിരുന്നില്ല. താന്‍ വളര്‍ത്തിക്കൊണ്ട് വരുന്ന മക്കളോട് ഇത് പറയാന്‍ കഴിയില്ല. ഒരിക്കലും അമ്മക്ക് മക്കളുടെ മുന്നില്‍ ഇത് പറയാനാവില്ലെന്നും സിസ്റ്റര്‍ റാണിറ്റ് പറഞ്ഞു.

മഠത്തിനുള്ളില്‍ എന്ത് സംഭവിക്കുന്നു എന്ന് പുറംലോകത്ത് അറിയിക്കാതെ ചിരിച്ചുകൊണ്ട്, മാന്യമായി വസ്ത്രം ധരിച്ച് പുറത്തിറങ്ങി നടക്കേണ്ടി വരുന്ന അവസ്ഥ അനുഭവമുളളവര്‍ക്കേ മനസിലാകൂ. പല മഠങ്ങളിലും വേറെ ചിലര്‍ക്കും സമാനമായ അനുഭവങ്ങളുണ്ട് എന്നും സിസ്റ്റര്‍ റാണിറ്റ് പറഞ്ഞു. നിരവധി പേരുടെ ദുരനുഭവം തനിക്ക് അറിയാം. എല്ലാ സത്യങ്ങളും പുറത്ത് പറയാനാവില്ല.

സഭാ നേതൃത്വത്തെ കാര്യങ്ങള്‍ അറിയിച്ചിട്ടും മൗനം പാലിച്ചത് കൊണ്ടാണ് സമരത്തിനിറങ്ങേണ്ടി വന്നത്. കുറുവിലങ്ങാട് മഠത്തിലെത്തിയാല്‍ അപായപ്പെടുത്താന്‍ സാധ്യത ഉണ്ടെന്ന് കാട്ടി ഇതിനിടെ ഫ്രാങ്കോ മുളയ്‌ക്കല്‍ കോട്ടയം എസ് പിക്ക് കളള പരാതി നല്‍കി. തുടര്‍ന്ന് തന്റെ സഹോദരനെ പൊലീസ് വിളിപ്പിച്ചു.ഇപ്പോഴാണ് മേലധികാരികള്‍ക്ക് നല്‍കിയ കത്ത് താന്‍ സഹോദരന്റെ പക്കല്‍ പൊലീസിന് കൊടുത്തു വിട്ടതെന്നും സിസ്റ്റര്‍ റാണിറ്റ് പറഞ്ഞു.

പരാതി നല്‍കിയ ശേഷം മഠത്തില്‍ താമസ സൗകര്യം ഉണ്ടെന്നേ ഉളളൂ. ഒറ്റപ്പെട്ട അവസ്ഥയിലാണ്. കൈകാലുകള്‍ കെട്ടപ്പെട്ട സ്ഥിതിയാണ്.താനും ഒപ്പമുളള രണ്ട് കന്യാസ്ത്രീകളും. തയ്യല്‍പണി ചെയ്താണ് ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നത്.ആറ് പേരുണ്ടായിരുന്നു തങ്ങളെന്നും ഇതില്‍ മൂന്ന് പേര്‍ പിടിച്ചു നില്‍ക്കാനാകാതെ സഭ വിട്ടു പോയെന്നും സിസ്റ്റര്‍ റാണിറ്റ് പറഞ്ഞു.ഇടയ്‌ക്ക് ഒപ്പമുളളവരില്‍ ഒരാള്‍ വീട്ടില്‍ പോയി വന്നപ്പോള്‍ അവരുടെ പിതാവിന്റെ രണ്ട് മുണ്ട് കൊണ്ടു വന്നിട്ട് നമുക്ക് പാവാട തയ്‌ക്കാമല്ലോ എന്ന് പറഞ്ഞതും ഗദ്ഗദകണ്ഠയായി സിസ്റ്റര്‍ റാണിറ്റ് വെളിപ്പെടുത്തി.ഒപ്പമുളള രണ്ട് പേരോടും സഹിക്കാന്‍ പറ്റുന്നില്ലെങ്കില്‍ തന്നെ വിട്ട് പോകാന്‍ പറഞ്ഞെങ്കിലും അവര്‍ കൂടെ തന്നെ നില്‍ക്കുന്നുണ്ട്.

താന്‍ പറഞ്ഞത് വിചാരണ കോടതി വിശ്വാസത്തിലെടുത്തില്ല.ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പോരാടുമെന്ന് സിസ്റ്റര്‍ റാണിറ്റ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ഹൈക്കോടതിയില്‍ കേസ് വാദിക്കാന്‍ സപെഷ്യല്‍ പ്രോസിക്യൂട്ടറെ വയ്‌ക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ട് ഇതുവരെ നടപടി ഉണ്ടായിട്ടില്ല.

 

Tags: Sister RanitProsicutorcourtBishopNunRAPEmolestLawFranoko Mulaykkal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

Kerala

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

Kerala

സിപിഎം നേതാവിനെതിരെ പീഡന പരാതി; ആത്മഹത്യക്ക് ശ്രമിച്ച് പരാതിക്കാരി

Kerala

സ്ഥാനാര്‍ത്ഥിയാകുമെന്ന് അവസാന നിമിഷം വരെ പ്രതീക്ഷ,ബിഷപ്പിനെ സന്ദര്‍ശിച്ച് ദീപ്തി മേരി വര്‍ഗീസ്

Kerala

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.