1999 ലെ കാർഗിൽ യുദ്ധം നടക്കുന്ന സമയത്ത് മുതിർന്ന ഉദ്യോഗസ്ഥരെടുത്ത ചില നിര്‍ണായക തീരുമാനങ്ങളാണ് വൻ ദുരന്തത്തിൽ നിന്ന് പാക്കിസ്ഥാനെയും ഇന്ത്യയെയും രക്ഷപ്പെടുത്തിയത്. അന്ന് എ.ബി. വാജ്പേയിയുടെ നേതൃത്തിലുള്ള എൻഡിഎ സർക്കാർ കരുണ കാട്ടിയില്ലായിരുന്നെങ്കിൽ ഇന്ന് വീമ്പിളക്കാൻ പാകിസ്ഥാൻ ഉണ്ടാകുമായിരുന്നില്ലെന്ന് ചുരുക്കം.
ഇന്ത്യൻ വ്യോമസേനയുടെ ബോംബ് അബദ്ധത്തിൽ പാക് സൈനിക താവളത്തിൽ വീണിരുന്നെങ്കിൽ കാർഗിൽ യുദ്ധം ആണവ ദുരന്തത്തിൽ അവസാനിച്ചേനെ എന്നാണ് പ്രതിരോധ വിദഗ്ധർ പറയുന്നത്.
കാർഗിൽ യുദ്ധം നടക്കുന്ന സമയത്ത് പാക്കിസ്ഥാനിരെ സൈനിക താവളത്തിൽ ഇന്ത്യൻ വ്യോമേസന ബോംബിടാൻ പദ്ധതിയിട്ടെന്ന് വെളിപ്പെടുത്തലുണ്ടായിരുന്നു. വ്യോമസേന വക്താവാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്. ജാഗ്വാർ വിമാനത്തിൽ നിന്നാണ് ബോംബിടാൻ തീരുമാനിച്ചിരുന്നത്.
1999 ജൂൺ 24 നാണ് സംഭവം. എന്നാൽ മുതിർന്ന വ്യോമസേനാ മേധാവി ഇടപ്പെട്ട് പദ്ധതിയില്‍ നിന്ന് പിന്തിരിപ്പിച്ചെന്നാണ് റിപ്പോർട്ട്. രണ്ടു ജാഗ്വർ വിമാനങ്ങളുടെ സഹായത്തോടെയാണ് ബോംബിടൽ പദ്ധതി ആസൂത്രണം ചെയ്തിരുന്നത്. നവാസ് ഷെരീഫും സൈനിക മേധാവി പര്‍വേശ് മുഷാറഫും സൈനിക താവളത്തിനു സമീപത്തു തന്നെ ഉണ്ടായിരുന്നു.
കോക്പിറ്റ് ലേസർ ഡെസിഗ്നേഷൻ സിസ്റ്റത്തിന്റെ സഹായത്തോടെ ബോംബിടേണ്ട സ്ഥലം കണ്ടെത്തിയത് ഒരു ജാഗ്വർ വിമാനമാണ്. മറ്റൊരു ജാഗ്വർ വിമാനം ഉപയോഗിച്ച് ബോംബിടാനായിരുന്നു പദ്ധതി. കാർഗിലിലെ പോയിന്റ് 4388 ൽ ബോംബിടാനായിരുന്നു പദ്ധതി.
എന്നാൽ, വ്യോമസേനയുടെ പദ്ധതി നടപ്പാക്കാൻ എ.ബി. വാജ്പേയിയുടെ നേതൃത്തിലുള്ള എൻഡിഎ സർക്കാർ അനുമതി നൽകിയില്ല. നിയന്ത്രണരേഖ ഒരുകാരണവശാലും കടക്കരുത് എന്നായിരുന്നു അന്നത്തെ വ്യോമസേനാ മേധാവി എ.വൈ. ടിപ്നിസിനു ലഭിച്ച നിർദേശം. കാർഗിൽ മലനിരകളിൽ ഉയരത്തിൽ സുരക്ഷിതമായ സ്ഥാനങ്ങളിലായിരുന്ന പാക്ക് സൈനികരെ നേരിടാൻ നിയന്ത്രണരേഖ അൽപം കടന്ന് കൂടുതൽ മികച്ച സ്ഥലം കണ്ടെത്താൻ ടിപ്നിസ് അന്ന് അനുമതി ചോദിച്ചിരുന്നു. അതിനും അനുമതി ലഭിച്ചില്ല.
















