ന്യൂദൽഹി : ലഖ്നൗവിലെ കിംഗ് ജോർജ് മെഡിക്കൽ സർവകലാശാലയിൽ നടന്ന മതപരിവർത്തന ശ്രമം വെറും ഒരു പരാതിയല്ല, മറിച്ച് വിശ്വാസത്തിന്റെ പേരിൽ കള്ളക്കഥകൾ മെനഞ്ഞ് ഹിന്ദു പെൺകുട്ടികളെ മതം മാറ്റം നടത്തുന്ന ലൗവ് ജിഹാദിന്റെ നേർ സാക്ഷ്യമാണ്. വിശാഖ കമ്മിറ്റിയുടെ അന്വേഷണത്തിൽ വെളിപ്പെടുന്നത് ഒരു വനിതാ ഡോക്ടറെ നുണകൾ പറഞ്ഞ് മുസ്ലീമായ സഹപ്രവർത്തകൻ വശീകരിച്ച് മതപരിവർത്തന ശ്രമം നടത്തിയത് സത്യമാണെന്നാണ്. അറസ്റ്റിലായ ഡോ. റമീസ് മാലിക് എങ്ങനെയാണ് ഒരു ഹിന്ദു ഡോക്ടറെ മതപരിവർത്തനം ചെയ്യാൻ ശ്രമിച്ചതെന്ന് കേട്ടാൽ ആരും ഞെട്ടിപ്പോകും.
മതം മാറ്റശ്രമം നടന്നുവെന്ന് വെളിപ്പെടുത്തിയ പരാതി അന്വേഷിക്കാൻ എത്തിയ വിശാഖ കമ്മിറ്റിയുടെ അന്വേഷണം 2025 ഡിസംബർ 22നാണ് ആരംഭിച്ചത്. ഇരയായ വനിതാ റസിഡന്റ് ഡോക്ടറും പ്രതിയായ ഡോ. റമീസും കമ്മിറ്റിക്ക് മുമ്പാകെ ഹാജരായിരുന്നു. രണ്ട് റസിഡന്റ് ഡോക്ടർമാർക്കും കെജിഎംയു കാമ്പസിനുള്ളിലെ ഒരു ഹോസ്റ്റലിൽ മുറികൾ അനുവദിച്ചിരുന്നുവെങ്കിലും അവർ ഹോസ്റ്റലിൽ താമസിക്കുന്നതിനു പകരം ക്യാമ്പസിന് പുറത്ത് ഒരുമിച്ചാണ് താമസിച്ചിരുന്നതെന്ന് കമ്മിറ്റി ചോദ്യം ചെയ്യലിൽ കണ്ടെത്തി.
2025 ജൂലൈയിലാണ് ഡോ. റമീസുമായി സൗഹൃദത്തിലായതെന്ന് ഇര വിശാഖ കമ്മിറ്റിയോട് പറഞ്ഞു. എന്നാൽ 2025 ഫെബ്രുവരിയിൽ ആഗ്രയിൽ വെച്ച് ഡോ. റമീസ് മറ്റൊരു ഡോക്ടറെ വിവാഹം കഴിച്ചതായി സെപ്റ്റംബറിൽ ഇര മനസിലാക്കി. തുടർന്ന് അയാളുമായുള്ള സൗഹൃദം അവസാനിപ്പിക്കാൻ ശ്രമിച്ചപ്പോൾ അയാൾ ഇരയെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും മതപരിവർത്തനത്തിന് നിർബന്ധിക്കുകയും ചെയ്തു. തുടർന്ന് നിർബന്ധിത മതപരിവർത്തനത്തെക്കുറിച്ച് വനിതാ റസിഡന്റ് ഡോക്ടറായ ഇര പോലീസിൽ പരാതി നൽകി. പിന്നീട് സത്യം തെളിയിക്കാൻ മെഡിക്കൽ കോളെജിൽ വിശാഖ കമ്മിറ്റി രൂപീകരിച്ചു.
തുടർന്ന് വിശാഖ കമ്മിറ്റി മുമ്പാകെ ഡോ. റമീസ് ഒരു തവണ ഹാജരായി. താൻ വിവാഹിതനല്ലെന്ന് ആവർത്തിച്ച് പറഞ്ഞുകൊണ്ട് ഡോ. റമീസ് കമ്മിറ്റിയോട് കള്ളം പറഞ്ഞു. ഒരു തവണ മാത്രമാണ് ഡോ. റമീസ് കമ്മിറ്റിക്ക് മുന്നിൽ ഹാജരായത് പിന്നീട് ഒളിവിൽ പോയി. തുടർന്ന് ഡോ. റമീസിന്റെ പിതാവും കമ്മിറ്റിക്ക് മുന്നിൽ ഹാജരായി. ഡോ. റമീസിന്റെ പിതാവും വിവാഹം നിഷേധിച്ചു.
എന്നാൽ ഫെബ്രുവരിയിൽ ഡോ. റമീസ് വിവാഹം കഴിച്ച വനിതാ ഡോക്ടറുമായും വിശാഖ കമ്മിറ്റി ഫോണിൽ സംസാരിച്ചു. പിന്നീടാണ് സത്യം വെളിപ്പെട്ടത്. തുടർന്ന് വനിതാ റസിഡന്റ് ഡോക്ടറെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനും മതം മാറാൻ നിർബന്ധിച്ചതിനും ഡോ. റമീസ് കുറ്റക്കാരനാണെന്ന് വിശാഖ കമ്മിറ്റിയുടെ അന്വേഷണത്തിൽ കണ്ടെത്തി. അതേ സമയം സർവകലാശാല ഇതിനകം ഡോ. റമീസിനെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. ഇപ്പോൾ, ഡോ. റമീസിനെ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ നിന്ന് പുറത്താക്കാൻ കമ്മിറ്റി ശുപാർശ ചെയ്തിട്ടുണ്ട്. ഇരയായ വനിതാ ഡോക്ടർക്ക് 20 ദിവസത്തെ അവധി അനുവദിച്ചു. ഹോസ്റ്റലിൽ ഒരു മുറിയും വനിതാ സുരക്ഷാ ജീവനക്കാരെയും അവർക്ക് നൽകിയിട്ടുണ്ട്.
















