കൊൽക്കത്ത : പശ്ചിമ ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ ഗൗരവ് ഗൊഗോയിയുടെപാകിസ്ഥാൻ ബന്ധങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ ഈ മാസത്തിനുള്ളിൽ വെളിപ്പെടുത്തുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. ഗൊരേശ്വറിൽ നടന്ന ഒരു സർക്കാർ പരിപാടിയിൽ സംസാരിക്കവെയാണ് ശർമ്മ കോൺഗ്രസ് നേതാവിനെതിരെ തുറന്നടിച്ചത്.
പ്രതിപക്ഷ നേതാവിന്റെ ഭാര്യയ്‌ക്കും കുട്ടികൾക്കും ബ്രിട്ടീഷ് പൗരത്വം ഉള്ളതിനെയും അദ്ദേഹം ശക്തമായി വിമർശിച്ചു. അസമിലെ ജനങ്ങൾ ഒരിക്കലും ഇത്തരമൊരു വ്യക്തിയെ തങ്ങളുടെ ‘ബോർ ഘോർ’ (പുണ്യസ്ഥലം) ലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കോൺഗ്രസ് ലോക്‌സഭാംഗം ഗൗരവ് ഗൊഗോയിയുടെ ഭാര്യക്ക് പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് മുഖ്യമന്ത്രി ശർമ്മയും മറ്റ് ബിജെപി നേതാക്കളും നിരന്തരം വിമർശനങ്ങൾ ഉന്നയിക്കുന്നുണ്ട്.
“ഗൗരവ് ഗൊഗോയിയുടെ ‘പാകിസ്ഥാൻ ബന്ധ’വുമായി ബന്ധപ്പെട്ട രേഖകൾ തയ്യാറാക്കിവരികയാണ്. ഞങ്ങളുടെ ഉദ്യോഗസ്ഥർ അതിൽ പ്രവർത്തിക്കുന്നു. ഫെബ്രുവരിക്ക് മുമ്പ് ഞങ്ങൾ അത് നിങ്ങൾക്കെല്ലാവർക്കും കൈമാറും. വാസ്തവത്തിൽ, ജനുവരി അവസാനത്തിന് മുമ്പ് അത് വെളിപ്പെടുത്തും.”- മുഖ്യമന്ത്രി പറഞ്ഞു.
ഗൗരവ് ഗൊഗോയ് മുൻ അസം മുഖ്യമന്ത്രി തരുൺ ഗൊഗോയിയുടെ മകനാണ്. ലോക്സഭയിൽ പ്രതിപക്ഷ ഉപനേതാവായും അദ്ദേഹം സേവനമനുഷ്ഠിക്കുന്നു. അസം പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ (എപിസിസി) പ്രസിഡന്റ് കൂടിയാണ് ഗൊഗോയ്.















