Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നരേന്ദ്ര മോദിയ്‌ക്കെതിരെ ജെഎന്‍യുവില്‍ ഇടത്-ജിഹാദി വിദ്യാര്‍ത്ഥികളുടെ മുദ്രാവാക്യം; കേരളത്തിലെ ടിവികളില്‍ അന്തിചര്‍ച്ചയില്ല

ഇടത്- ജിഹാദി വിദ്യാര്‍ത്ഥികളുടെ സംഘം കഴിഞ്ഞ ദിവസം ജെഎന്‍യു കോളെജില്‍ നടത്തിയ കൊലവിളി മുദ്രാവാക്യം അമ്പരപ്പിക്കുന്നതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2026, 11:21 pm IST
in Kerala
സുപ്രീംകോടതി രണ്ടംഗബെഞ്ച് ജാമ്യം നിഷേധിച്ച ഉമര്‍ ഖാലിദ് (വലത്ത്) ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ പ്രധാനമന്ത്രിയ്ക്കെതിരെ മുദ്രാവാക്യം മുഴക്കുന്നു (ഇടത്ത്)

സുപ്രീംകോടതി രണ്ടംഗബെഞ്ച് ജാമ്യം നിഷേധിച്ച ഉമര്‍ ഖാലിദ് (വലത്ത്) ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ പ്രധാനമന്ത്രിയ്ക്കെതിരെ മുദ്രാവാക്യം മുഴക്കുന്നു (ഇടത്ത്)

തിരുവനന്തപുരം: ഇടത്- ജിഹാദി വിദ്യാര്‍ത്ഥികളുടെ സംഘം കഴിഞ്ഞ ദിവസം ജെഎന്‍യു കോളെജില്‍ നടത്തിയ കൊലവിളി മുദ്രാവാക്യം അമ്പരപ്പിക്കുന്നതാണ്. മോദിയെയും അമിത് ഷായെയും ജെഎന്‍യുവിന്റെ മണ്ണില്‍ കബറടക്കുമെന്ന രീതിയിലായിരുന്നു ഈ മുദ്രാവാക്യം വിളി. കാരണമെന്തെന്നോ? 53 പേരുടെ മരണത്തിന് കാരണമായ 2020ലെ ദല്‍ഹി കലാപത്തില്‍ മുഖ്യപ്രതികളായ ഉമര്‍ഖാലിദിനും ഷെര്‍ജീല്‍ ഇമാമിനും സുപ്രീംകോടതി ജാമ്യം നല്‍കിയില്ലെന്നതിനാല്‍.

സുപ്രീംകോടതി ജാമ്യം നല്‍കാതിരുന്നത് ജസ്റ്റിസുമാരായ എന്‍.വി.അഞ്ജാരിയ, അരവിന്ദ് കുമാര്‍ എന്നിവരടങ്ങിയ രണ്ടംഗബെഞ്ച് വിശാലമായ ഗൂഢാലോചന ദല്‍ഹി കലാപത്തിന് പിന്നില്‍ ഉണ്ടെന്ന് കണ്ടെത്തിയതിനാലാണ്. പ്രതികള്‍ക്കെതിരെ വാദിച്ച അഡ്വ. രാജു പ്രതികളുടെ കലാപത്തിന് പിന്നിലെ ബന്ധം വെളിപ്പെടുത്തുന്ന തെളിവുകള്‍ നിരത്തിയത് സുപ്രീംകോടതി കണക്കിലെടുത്തു. ഇന്ത്യയെ വെട്ടിമുറിക്കുമെന്ന ഈ പ്രതികളുടെ പ്രസംഗത്തിന്റെ വീഡിയോ അടക്കം ദല്‍ഹി പൊലീസ് ഹാജരാക്കിയിരുന്നു. എന്നിട്ടും പ്രതികള്‍ക്ക് വേണ്ടി വാദിച്ച അഡ്വ. കപില്‍ സിബല്‍ വാദിച്ചത് ദൃശ്യം എന്ന സിനിമയിലെ ജോര്‍ജുകുട്ടി ലൈനിലാണ്. മുഖ്യപ്രതിയായ ഉമര്‍ ഖാലിദ് കലാപസമയത്ത് ദല്‍ഹിയിലേ ഇല്ലായിരുന്നു എന്ന വാദമാണ് കപില്‍ സിബല്‍ ഉയര്‍ത്തിയത്.

അതുപോലെ പ്രതികള്‍ക്ക് കുറ്റം തെളിയിക്കുന്നതുവരെ ജാമ്യമാണ് അല്ലാതെ ജയിലല്ല നല്‍കേണ്ടത് എന്ന ആശയം വിവിധ മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍മാരിലൂടെയും രാഷ്‌ട്രീയനേതാക്കളിലൂടെയും രാജ്യമെങ്ങും കപില്‍ സിബലും കൂട്ടരും പ്രചരിപ്പിച്ചിരുന്നു. എന്തിന്, ന്യൂയോര്‍ക്കില്‍ ഈയിടെ മേയറായി അധികാരമേറ്റ സൊഹ്റാന്‍ മംദാനി എന്ന ഇന്ത്യക്കാരിയായ സംവിധായിക മീര നയ്യാരുടെ മകനെക്കൊണ്ട് പോലും ഉമര്‍ ഖാലിദിന് അനുകൂലമായി സംസാരിപ്പിച്ചു. കശ്മീര്‍ പാകിസ്ഥാന്റെ ഭാഗമാണെന്ന് വാദിച്ച ഇല്‍ഹാന്‍ ഒമര്‍ ഉള്‍പ്പെടെയുള്ള ജിഹാദി അനുകൂലികളായ എട്ട് യുഎസിലെ കോണ്‍ഗ്രസ് അംഗങ്ങളെക്കൊണ്ടും ഉമര്‍ ഖാലിദിന് ജാമ്യം നല്‍കാന്‍ പറയിപ്പിച്ചു. പക്ഷെ ഇതൊന്നും . എന്‍.വി.അഞ്ജാരിയ, അരവിന്ദ് കുമാര്‍ കണക്കിലെടുത്തില്ല. ഉമര്‍ ഖാലിദിനും ഷെര്‍ജീല്‍ ഇമാമിനും ജാമ്യം നിഷേധിച്ചു.

പക്ഷെ അതിന്റെ പേരിലാണ് ഈയിടെ ജെഎന്‍യു വിദ്യാര്‍ത്ഥിയൂണിയന്‍ പിടിച്ച ഇടത് വിദ്യാര്‍ത്ഥികളും ജിഹാദികളും ചേര്‍ന്ന് മോദിയ്‌ക്കും അമിത് ഷായ്‌ക്കും എതിരെ മുദ്രാവാക്യം കാമ്പസിനകത്ത് വിളിച്ചത്. “മോദി അമിത് ഷാ ഖബര്‍ ഖുദേഗി”എന്ന ഹിന്ദി മുദ്രാവാക്യമാണ് വിദ്യാര്‍ത്ഥികള്‍ വിളിച്ചത്. ഇക്കൂട്ടത്തില്‍ കേരളത്തില്‍ നിന്നുള്ള ഒരു വിദ്യാര്‍ത്ഥിനി വരെ ഉള്‍പ്പെടുന്നതായി പറഞ്ഞുകേള്‍ക്കുന്നു.. എസ് എഫ് ഐ, ഡിഐഎസ് എഫ്- എഐഎസ് എ എന്നീ ഇടത് വിദ്യാര്‍ത്ഥി സംഘടനകളുടെ കൂട്ടായ്‌മയുടെ ഭാഗമായി ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയനിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വനിതാസഖാവാണ് മുദ്രാവാക്യം വിളിച്ചവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നതെന്നും പറയുന്നു.

എന്തായാലും ജെഎന്‍യു അധികൃതരുടെ നിര്‍ദേശപ്രകാരം ഇവര്‍ക്കെതിരെ 352 (പ്രകോപനപരമായ മുദ്രാവാക്യം വിളിയ്‌ക്കല്‍), 353 (സമാധാനാന്തരീക്ഷം ഇല്ലാതാക്കള്‍) എന്നീ വകുപ്പുകള്‍ അനുസരിച്ചാണ് ദല്‍ഹി പൊലീസ് കേസ് ചുമത്തിയിരിക്കുന്നത്. സിസിടിവി ക്യാമറകളും സമൂഹമാധ്യമങ്ങളും പരിശോധിച്ച് 22 വിദ്യാര്‍ത്ഥികളുടെ പേരു വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. പക്ഷെ ജാമ്യം കിട്ടാവുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇതിനെതിരെ വിമര്‍ശനം ഉയരുന്നുണ്ട്.

കേരളത്തിലെ ടിവി ചാനലുകളില്‍ അന്തിചര്‍ച്ചയില്ല
കേരളത്തിലെ ടിവി ചാനലുകള്‍ക്ക് ഇപ്പോഴും അര്‍ബന്‍ നക്സല്‍ മനോഭാവമാണ്. കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെയാണ് ഇത്തരമൊരു മുദ്രാവാക്യം മുഴങ്ങിയതെങ്കില്‍ കേരളത്തിൽ ഉണ്ടാകുന്ന കോലാഹലം ഒന്ന് ആലോചിച്ചു നോക്കണം . പോലീസ് കേസ് ജാമ്യമില്ലാ വാറണ്ട് ഏകാംഗ കമ്മീഷൻ കമ്മികളുടെ ഗുണ്ടാ പടയുടെ തേർവാഴ്ച, അന്തം കമ്മി രാജ്യവിരുദ്ധ ഭീകര ചാനലുകാരുടെയും രാജ്യ വിരുദ്ധ ബിജെപി വിരുദ്ധ ചാനലുകളെടുയം ഉള്‍പ്പെടെ കേരളത്തിൽ റിച്ചര്‍ സ്കെയിലില്‍ 8 തീവ്രത രേഖപ്പെടുത്തുന്ന ഭൂകമ്പം ഉണ്ടായേനെ. പക്ഷെ ഇന്ത്യയുടെ പ്രധാമന്ത്രിയ്‌ക്കും കേന്ദ്ര ആഭ്യന്തരമന്ത്രിയ്‌ക്കും എതിരെ ഇന്ത്യയിലെ ഒരു യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ ഖബര്‍ ഖുദേഗി എന്ന മുദ്രാവാക്യം വിളിച്ചാല്‍ അതിന് ചര്‍ച്ചയില്ല. അത്രയ്‌ക്ക് ജിഹാദിവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു കേരളത്തിലെ മാധ്യമങ്ങള്‍ എന്ന് ബിജെപി കുറ്റപ്പെടുന്നു.

Tags: Aravindh kumarumar-khalidSupreme CourtJNUKapil sibalNV AnjariaKhabar khudegi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുക്കള്‍ക്കെതിരെ വിജയ്; മുരുകമലയില്‍ ദീപം കൊളുത്താനുള്ള മദ്രാസ് ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീംകോടതിയില്‍ ടിവികെ

India

വീര്‍ സവര്‍ക്കറെ അപമാനിച്ച കേസില്‍ രാഹുല്‍ ഗാന്ധിയെ കുടുക്കുന്ന ചോദ്യങ്ങളുമായി സുപ്രീംകോടതി ജഡ്ജിമാര്‍;മറുപടിയില്ലാതെ രാഹുലിന്റെ അഭിഭാഷകന്‍

Image ref 122858318. Copyright Shutterstock No reproduction without permission. See www.shutterstock.com/license for more information.
India

തുഷാര്‍ മേത്ത വീണ്ടും സുപ്രീം കോടതി സോളിസിറ്റര്‍ ജനറല്‍, പുനര്‍നിയമനം മൂന്നു വര്‍ഷത്തേയ്‌ക്ക്

India

എല്ലാ റോഡുകളിലും സുരക്ഷിതമായ നടപ്പാതകള്‍ ഉറപ്പാക്കണമെന്ന് സുപ്രീം കോടതി, പൊതുഇടങ്ങള്‍ വാഹനങ്ങളുടെ കുത്തകയല്ല

India

സൈബര്‍ കുറ്റവാളികള്‍ പണം തട്ടുന്ന ‘പരാദങ്ങളെ’ന്ന് സുപ്രീം കോടതി, അവര്‍ക്കുള്ള ഇടം ജയില്‍

പുതിയ വാര്‍ത്തകള്‍

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.