തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെട്ട് സി പി എം നേതാവ് എ കെ ബാലന്‍ നടത്തിയ പ്രതികരണം പ്രതിപക്ഷം വിവാദമാക്കിയിരിക്കെ അദ്ദേഹത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജമാഅത്തെ ഇസ്ലാമിക്കെതിരെ എന്തെങ്കിലും പറഞ്ഞാല്‍ അത് ന്യൂനപക്ഷങ്ങള്‍ക്കെതിരെയല്ല.മാറാട് ഓര്‍മിപ്പിക്കുകയാണ് എ കെ ബാലന്‍ ചെയ്തത് എന്ന് മുഖ്യമന്ത്രി പറഞ്ഞു. മുന്‍ മുഖ്യമന്ത്രി എ കെ ആന്റണി ന്യൂനപക്ഷ വിരുദ്ധ പ്രസ്താവന നടത്തിയതും അഞ്ചാം മന്ത്രി വിവാദത്തില്‍ വി ഡി സതീശന്‍ സ്വീകരിച്ച നിലപാടും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.
യു ഡി എഫ് അധികാരത്തിലെത്തിയാല്‍ ആഭ്യന്തരം ഭരിക്കുക ജമാ അത്തെ ഇസ്ലാമിയായിരിക്കുമെന്നാണ് എ കെ ബാലന്‍ പറഞ്ഞത്.ആഭ്യന്തരം ജമാ അത്തെ ഇസ്ലാമി ഭരിച്ചാല്‍ പല മാറാടുണ്ടാകുമെന്നും അദ്ദേഹം പറയുകയുണ്ടായി. ഇതിനോട് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
യുഡിഎഫ് നിലപാടുകളുടെ ഭാഗമായാണ് വര്‍ഗീയ പ്രശ്‌നങ്ങള്‍ ആളിക്കത്തിയതും വര്‍ഗീയ സംഘര്‍ഷങ്ങള്‍ വ്യാപിച്ചതും. എന്നാല്‍ ഇത് നേരിടുന്നതില്‍ കൃത്യമായ നിലപാട് യുഡിഎഫ് സ്വീകരിച്ചില്ല. അതേസമയം,കര്‍ക്കശ നടപടികളിലൂടെ നേരിടുകയാണ് ഇന്നത്തെ സര്‍ക്കാര്‍ ചെയ്യുന്നത്. അതാണ് എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള വ്യത്യാസമെന്നും വര്‍ഗീയതയോട് എല്‍ഡിഎഫിന് ഒരു വിട്ടുവീഴ്ചയുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വര്‍ഗീയ ശക്തികള്‍ കേരളത്തില്‍ ഇപ്പോഴും ഉണ്ട്.എന്നാല്‍ അവര്‍ക്ക് അഴിഞ്ഞാടാന്‍ കഴിയുന്നില്ല. അവര്‍ തലപൊക്കാന്‍ ശ്രമിച്ചാല്‍ കര്‍ക്കശ നടപടികളിലൂടെ നേരിടുമെന്നതാണ് ഇന്നത്തെ സര്‍ക്കാരിന്റെ രീതിയെന്നും അതാണ് എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള വ്യത്യാസമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാറാട് കലാപം നടന്നപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണി സ്ഥലം സന്ദര്‍ശിച്ചപ്പോള്‍ ഒപ്പം കുഞ്ഞാലിക്കുട്ടിയെ കൊണ്ടു പോകാനായില്ല. അതിന് കാരണം ആര്‍എസ്എസിന്റെ എതിര്‍പ്പായിരുന്നു. അതാണ് യുഡിഎഫെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകളോടെ ജനങ്ങള്‍ എല്‍ഡിഎഫിനെ വിജയിപ്പിക്കും. പത്ത് വര്‍ഷത്തെ ഭരണം ജനം വിലയിരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
















