Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമല സ്വര്‍ണക്കൊളള: വഴിപാട് പണവും പോറ്റിയുടെ അക്കൗണ്ടില്‍; പോറ്റി, ഗോവര്‍ധന്‍, ഭണ്ഡാരി ഗൂഢാലോചന ബെംഗളൂരുവില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2026, 06:55 am IST
in Kerala

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊളളയിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി, സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി, ബെല്ലാരിയിലെ ജൂവലറി ഉടമ ഗോവര്‍ധന്‍ എന്നിവര്‍ കേസില്‍ നിന്നു രക്ഷപ്പെടാന്‍ ബെംഗളൂരുവില്‍ ഗൂഢാലോചന നടത്തിയെന്ന് എസ്‌ഐടി.

കേസ് അന്വേഷണം തുടങ്ങിയ ഒക്ടോബറില്‍ മൂവരും ബെംഗളൂരുവില്‍ ഒത്തുചേര്‍ന്നാണ് ഇതിനുള്ള തിരക്കഥയൊരുക്കിയത്. കേരളത്തിലായിരുന്ന പോറ്റിയെ ഭണ്ഡാരിയും ഗോവര്‍ധനും ബെംഗളൂരുവിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. മൂവരുടെയും ഫോണ്‍ ലൊക്കേഷനുകള്‍ പരിശോധിച്ചപ്പോഴാണ് ഇതു വ്യക്തമായത്. ഗോവര്‍ധന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് എസ്‌ഐടി ഇന്നലെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇതു വ്യക്തമാക്കുന്നത്. സമാനതകളില്ലാത്ത കൊള്ളയാണ് മൂവരും ചേര്‍ന്ന് ആസൂത്രണം ചെയ്തത്. പാളികളുടെ ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ട് വന്ന ശേഷമേ കൊള്ളയുടെ വ്യാപ്തി സ്ഥിരീകരിക്കാനാകൂയെന്നും എസ്‌ഐടി വ്യക്തമാക്കുന്നു.

ശബരിമലയില്‍ വഴിപാടുകള്‍ നടത്തുന്നതിന് ഭക്തരില്‍ നിന്നു പണം ശേഖരിച്ചിരുന്നതായും ഇവരുടെ ബാങ്ക് രേഖകള്‍ സൂചിപ്പിക്കുന്നു. വരവില്‍ കവിഞ്ഞ സ്വത്തിന്റെ സ്രോതസ് തേടിയപ്പോഴാണ് ഇതു വ്യക്തമായത്. ദേവസ്വം ബോര്‍ഡിന് ലഭിക്കേണ്ട കോടികളാണ് ഈയിനത്തില്‍ നഷ്ടമായത്.

ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍, മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ബി. മുരാരി ബാബു, മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി. സുധീഷ് കുമാര്‍ എന്നിവരുടെ അക്കൗണ്ടുകളിലേക്കും വന്‍ തുകകളെത്തിയതായി എസ്‌ഐടി കണ്ടെത്തി. ഈ വരുമാന സ്രോതസുകളെപ്പറ്റി ചോദിച്ചപ്പോള്‍ തൃപ്തികരമായ മറുപടി ലഭിച്ചില്ല. എല്ലാ പ്രതികളുടെയും സാമ്പത്തിക സ്രോതസ് പരിശോധിച്ചു കഴിഞ്ഞു.

ശബരിമലയിലെ പ്രധാന സ്‌പോണ്‍സര്‍മാരിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് നീക്കം. പോറ്റിയുമായി ബന്ധമുള്ള സ്‌പോണ്‍സര്‍ രമേശ് റാവുവിനെ ഉടന്‍ ചോദ്യം ചെയ്‌തേക്കും. ഇയാള്‍ ചിത്രത്തിലുണ്ടായിരുന്നില്ല. ഈ ആഴ്ചത്തന്നെ രമേശിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്നാണ് വിവരം. എന്‍. വാസു പ്രസിഡന്റായിരുന്ന കാലത്ത് സ്‌പോണ്‍സര്‍ഷിപ്പ് ഏകോപിപ്പിച്ചത് രമേശായിരുന്നു. ഉന്നത രാഷ്‌ട്രീയ ബന്ധം ഇയാള്‍ക്കുണ്ട്. പോറ്റിക്ക് പലപ്പോഴായി ഇയാള്‍ പണം കൈമാറിയിട്ടുമുണ്ട്. എറണാകുളം സ്വദേശിയായ രാഷ്‌ട്രീയ ബന്ധമുളള ഒരു വ്യവസായിയിലേക്കും അന്വേഷണമെത്തുമെന്ന് അറിയുന്നു. പോറ്റിയുടെ മൊബൈല്‍ ഫോണ്‍ രേഖകളില്‍ ഇയാളുടെ പേരുമുണ്ടെന്നാണ് വിവരം. പോറ്റി ആരുടെയെങ്കിലും ബിനാമിയാണോ എന്നതും അന്വേഷിക്കും.

കേസന്വേഷണത്തിന്റെ പ്രാരംഭത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി മാധ്യമങ്ങള്‍ക്കു നല്കിയ വിശദീകരണത്തിലെ ഒരു വാചകം എസ്‌ഐടി പ്രത്യേകം പരിശോധിക്കുന്നു. തങ്ങളുടെ പക്കല്‍ പോറ്റി ഏല്‍പ്പിച്ചത് പുതിയ ചെമ്പായിരുന്നെന്ന സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒയുടെ വെളിപ്പെടുത്തല്‍ തെറ്റാണെന്ന ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വാദമാണ് പരിശോധിക്കുന്നത്.

താന്‍ ഏല്‍പ്പിച്ചത് ശബരിമലയിലെ ദ്വാരപാലക പാളികളായിരുന്നെന്നും അതില്‍ അരക്ക് പിടിച്ചിരുന്നെന്നുമാണ് പോറ്റി മാധ്യമങ്ങളാടു പറഞ്ഞത്. എങ്ങനെയാണ് പാളികളില്‍ അരക്ക് പറ്റിയതെന്ന് എസ്‌ഐടി പോറ്റിയോട് ചോദിച്ചതായാണ് വിവരം. പാളികള്‍ ഉപയോഗിച്ച് മോള്‍ഡുണ്ടാക്കിയോ എന്നറിയാനാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഇതു ചോദിച്ചത്. പാളികള്‍ ശില്‍പത്തില്‍ ഉറപ്പിക്കാനുപയോഗിച്ച അരക്കിന്റെ അംശമാണ് അതെന്നായിരുന്നു പോറ്റിയുടെ മറുപടി.

Tags: #UnnikrishnanPotty#SabarimalaGoldTheftCEO Smart Creationsjewellery shop owner Govardhanശബരിമല സ്വര്‍ണക്കൊളള
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാഹുലിന്റെ ബിജെപി വിമര്‍ശനം സോണിയ-പോറ്റി ബന്ധം മറന്ന്; സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടണം: കുമ്മനം

Kerala

ശബരിമല സ്വര്‍ണക്കൊള്ള : ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാറിന് ജാമ്യം

Kerala

മുന്‍ ദേവസ്വം മന്ത്രിയെ ചോദ്യം ചെയ്തത് നാടകം; തന്ത്രിയെ അറസ്റ്റ് ചെയ്തത് മന്ത്രിയെ രക്ഷിക്കാന്‍

Kerala

‘ തന്ത്രിയെ അറസ്റ്റ് ചെയ്തത് മന്ത്രിയെ രക്ഷിക്കാൻ, കേരളത്തിന്റെ ആരോഗ്യമേഖലയെ തകര്‍ത്ത വീണ ജോർജ് രാജി വയ്‌ക്കണം’: രൂക്ഷ വിമർശനവുമായി രാജീവ് ചന്ദ്രശേഖർ 

Kerala

പോറ്റിയും കൂട്ടരും നിരത്തിയത് കള്ളക്കണക്ക്, നടന്നത് വന്‍ കൊള്ള; കട്ടത് 1.7 കിലോ സ്വര്‍ണം

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.