Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

20,000 രൂപയ്‌ക്ക് പകരം 20,000 ഡോളര്‍ നല്‍കി; കേരള സര്‍വകലാശാല ലാറ്റിനമേരിക്കന്‍ പഠന കേന്ദ്രത്തില്‍ ഡോളര്‍ തട്ടിപ്പ് വിവാദം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2026, 11:30 am IST
inKerala

തിരുവനന്തപുരം: കേരള സര്‍വകലാശാല ലാറ്റിന്‍ അമേരിക്കന്‍ പഠന കേന്ദ്രത്തില്‍ പ്രഭാഷണത്തിന്റെ മറവില്‍ ഡോളര്‍ തട്ടിപ്പെന്ന് ആക്ഷേപം. ഇരുപതിനായിരം രൂപയ്‌ക്ക് പകരം ഇരുപതിനായിരം യുഎസ് ഡോളര്‍ (17 ലക്ഷത്തോളം രൂപ) വിദേശ ബാങ്കിന് കൈമാറി. പ്രഭാഷകന് നല്‍കുന്നതിന് പകരം പണം കൈമാറിയത് കണ്‍സള്‍ട്ടന്റിന്. ലാറ്റിന്‍ അമേരിക്കന്‍ പഠനകേന്ദ്രത്തിന്റെ ഡയറക്ടറായ ഡോ. ആര്‍. ഗിരീഷ് കുമാറിനെ മേല്‍ നടപടികളില്‍ നിന്നും ഒഴിവാക്കാനുള്ള സിന്‍ഡിക്കേറ്റ് ഉപസമിതി ശിപാര്‍ശ തള്ളി വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍.

മൂന്നു വര്‍ഷം മുമ്പാണ് പ്രഭാഷണത്തിനായി തുക കൈമാറിയത്. ഗവേഷണ ബിരുദമോ ഗവേഷണ പ്രസിദ്ധീകരണങ്ങളോ ഇല്ലാത്ത വിദേശിയായ ഒരു ജേര്‍ണലിസ്റ്റ് ആണ് പ്രഭാഷകനായി എത്തിയത്. ഇതിന് പ്രതിഫലം നല്‍കേണ്ടത് 230 യുഎസ് ഡോളറിന് തുല്യമായ 20,000 രൂപയാണ്. എന്നാല്‍ പ്രഭാഷകന് പണം നല്‍കുന്നതിന് പകരം കണ്‍സള്‍ട്ടന്റിന് യൂണിവേഴ്‌സിറ്റി അക്കൗണ്ടില്‍ സൂക്ഷിച്ചിട്ടുള്ള പണം നല്‍കി. 2023 ജൂണ്‍ 15ന് എസ്ബിഐ കാര്യവട്ടം ശാഖ മാനേജര്‍ ടെക്‌നോപാര്‍ക്കിലെ ബാങ്കിന്റെ തേജസ്വിനി ബ്രാഞ്ച് മുഖേനയാണ് ബാങ്ക് ഓഫ് അമേരിക്ക വഴി കണ്‍സള്‍ട്ടന്റിന് 20000 ഡോളര്‍ കൈമാറിയത്. എന്നാല്‍ ബാങ്ക് മാനേജരാണ് തെറ്റായി തുക അയച്ചതെന്നാണ് ഗിരീഷ് പറയുന്നത്. സംവരണ നിയമം അവഗണിച്ച് 2020 ല്‍ നടത്തിയ അദ്ധ്യാപക നിയമനങ്ങള്‍ ചോദ്യം ചെയ്ത് സുപ്രീംകോടതിയുടെ പരിഗണനയിലുള്ള 58 നിയമനങ്ങളില്‍ പെട്ടയാളാണ് ഡോ. ഗിരീഷ് കുമാര്‍.

ഇതിനെ ശരിവച്ച് എസ്ബിഐ ബാങ്ക് 2023 ഒക്‌ടോബര്‍ 18 ന് നല്‍കിയ കത്തും ഗിരീഷ് ചൂണ്ടിക്കാട്ടുന്നു. ബാങ്കിന് തെറ്റ് പറ്റിയതാണെന്നും പണം തിരിച്ചെടുക്കാനുള്ള നടപടി സ്വീകരിക്കുന്നുണ്ടെന്നും കത്തില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഓണ്‍ലൈനായി പ്രഭാഷണം നടത്തിയ വ്യക്തിയുടെ പേരില്‍ മാത്രം നല്‍കേണ്ട തുക ഒരു കണ്‍സള്‍ട്ടന്റിനു കൈമാറിയതില്‍ ദുരൂഹതയുണ്ട്. ഇത് യൂണിവേഴ്‌സിറ്റി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്.

തുക നഷ്ടപ്പെട്ടത് ഗിരീഷ് കുമാര്‍ സര്‍വകലാശാലയെ അറിയിച്ചില്ല. പകരം വിദ്യാര്‍ത്ഥികളുടെ പഠന കൈമാറ്റത്തിന്റെ മറവില്‍ ബ്രസീല്‍ സന്ദര്‍ശിക്കവേ കണ്‍സള്‍ട്ടന്റിനെ നേരില്‍ കണ്ട് തുക മടക്കി അയപ്പിച്ചുവെന്നുമാണ് ഗിരീഷ് കുമാര്‍ പറയുന്നത്. എന്നാല്‍ രണ്ടുവര്‍ഷം കഴിഞ്ഞിട്ടും തുക സര്‍വകലാശാല ഫണ്ടില്‍ തിരികെ ലഭിച്ചിട്ടില്ല. മാത്രമല്ല പ്രഭാഷണത്തിന് നല്‍കേണ്ട ഇരുപതിനായിരം രൂപ അദ്ദേഹം നേരിട്ട് കൈമാറിയതായും സര്‍വകലാശാലയെ അറിയിച്ചിരിക്കുകയാണ്. ഇതും സംശയാസ്പദമാണ്. ബാങ്കിന്റെ ഭാഗത്താണ് പിഴവെങ്കില്‍ ഗിരീഷ് കുമാര്‍ നേരിട്ട് ഇടപെട്ടതും ദുരൂഹമാണ്. മാത്രമല്ല ഈ പണം മൂന്ന് വര്‍ഷമായിട്ടും സര്‍വകലാശാലയുടെ അക്കൗണ്ടില്‍ എത്തിയിട്ടില്ല. സര്‍വകലാശാലയുടെ അനുമതി കൂടാതെ ഒരു വിദേശ പൗരന് തുക കൈമാറിയത് ഗുരുതരമായ കൃത്യവിലോപമാണ്. കൂടാതെ സര്‍വകലാശാല രജിസ്ട്രാറെ പോലും അറിയിക്കാതെ താന്‍ തന്നെ ബാങ്ക് ഓംബുഡ്‌സ്മാന് നേരിട്ട് പരാതി നല്‍കിയെന്നും എന്നാല്‍ മേല്‍ നടപടികള്‍ ഉണ്ടായില്ലെന്നുമാണ് ഗിരീഷ് കുമാര്‍ സര്‍വകലാശാലയെ അറിയിച്ചിരിക്കുന്നത്. ഇതും ചട്ടവിരുദ്ധമാണ്.

 

Tags: Kerala UniversityLatin American Studies CenterDollor scam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോ കോളേജുകളിലെ പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയം: പരീക്ഷ കണ്‍ട്രോളറോട് വിവരങ്ങള്‍ തേടി വി സി

എബിവിപി പ്രതിനിധി സംഘം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് നിവേദനം നല്‍കുന്നു
Kerala

കേരള, കാലടി സര്‍വകലാശാല വിഷയങ്ങള്‍; ഗവര്‍ണറെ കണ്ട് എബിവിപി പ്രതിനിധി സംഘം

Kerala

അമ്മയെ അറിയുന്നവര്‍ വന്ദേമാതരം പാടും: ഡോ മോഹനന്‍ കുന്നുമ്മല്‍

Kerala

കേരള സര്‍വകലാശാല ലാ കോളേജുകളില്‍ എല്‍ എല്‍ ബി പരീക്ഷാ മൂല്യനിര്‍ണയം 2 അധ്യാപകര്‍ നടത്തും

Kerala

കേരള സര്‍വകലാശാലയില്‍ വിവിധ സെന്ററുകളിലെ ബോര്‍ഡുകളും ബാനറുകളും 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് വി സി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സുരക്ഷിതവും സമാധാനപരവും സുസ്ഥിരവുമായ ബഹിരാകാശ മേഖലയെ ഭാരതം പിന്തുണയ്‌ക്കുന്നു- നരേന്ദ്രമോദി

ദേശീയപാത മുറിച്ചുകടക്കവെ കാറിടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു

വിദേശ ജോലി വാഗ്ദാനം ചെയ്ത് ഒരു കോടിയിലധികം രൂപ തട്ടിയെടുത്തയാള്‍  പിടിയില്‍

സിനിമാ തിയേറ്ററുകളിലെ സെസ് റദ്ദാക്കി, ആക്ട് നിലവില്‍ വരും മുന്‍പേ നടപടിയെടുത്ത കര്‍ണ്ണാടകയ്‌ക്ക് തിരിച്ചടി

തുടര്‍ച്ചയായി 6 മാസം റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ താത്കാലികമായി മരവിപ്പിക്കും

ലാലു കുടുംബത്തിനെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കുറ്റം ചുമത്തി

കൊല്ലത്ത് പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു

സ്വകാര്യ സ്‌കൂള്‍ അധ്യാപകര്‍ക്കായി ദേശീയ ക്ഷേമ ബോര്‍ഡ് വേണം: ഹര്‍ജിയില്‍ നോട്ടീസ് അയച്ച് സുപ്രീം കോടതി

സമസ്ത നേതൃത്വം ഇടപെട്ടു : മുസ്ലീം ലീഗ് അനുകൂലികളുടെ വഖഫ് വിശദീകരണ സമ്മേളനം മാറ്റി

പാര്‍ട്ടിയെ നാണംകെടുത്തി, രമ്യാ ഹരിദാസിനെതിരെ നടപടി വേണമെന്ന് കെപിസിസിയില്‍ പൊതുവികാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.