Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വെള്ളാപ്പള്ളിയെ വര്‍ഗ്ഗീയ വാദിയാക്കാന്‍ ശ്രമം; സമ്മതിക്കില്ലെന്ന് എസ് എന്‍ഡിപിയും ഹിന്ദുസംഘടകളും

കരി ഓയില്‍ ഒഴിക്കേണ്ടത് വെള്ളാപ്പള്ളിയുടെ മുഖത്തല്ല, മതമാണ് മതമാണ്, മതമാണ് പ്രശ്നം എന്ന് പറയുന്ന കെ.എം. ഷാജിയുടെ മുഖത്താണെന്ന് എസ് എന്‍ഡിപി യോഗം പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2026, 11:06 pm IST
in Kerala

തിരുവനന്തപുരം: എസ്‍ എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വര്‍ഗ്ഗീയ വാദിയാക്കി ചിത്രീകരിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തം. മലപ്പുറം ജില്ലയിലാണ് ഇതിനുള്ള ശ്രമം അധികവും നടക്കുന്നത്. മലപ്പുറം ജില്ലയിലെ മുസ്ലിം ലീഗും മറ്റു പാര്‍ട്ടികളില്‍ കയറിക്കൂടിയ ജിഹാദികളുമാണ് വെള്ളാപ്പള്ളി നടേശനെതിരെ ശക്തമായി പ്രതിഷേധമുയര്‍ത്തുന്നത്.

കരി ഓയില്‍ ഒഴിക്കേണ്ടത് വെള്ളാപ്പള്ളിയുടെ മുഖത്തല്ല, മതമാണ് മതമാണ്, മതമാണ് പ്രശ്നം എന്ന് പറയുന്ന കെ.എം. ഷാജിയുടെ മുഖത്താണെന്ന് എസ് എന്‍ഡിപി യോഗം പറയുന്നു. ഹൈന്ദവ നേതാക്കളെ ഒറ്റപ്പെടുത്തി, അവര്‍ക്കെതിരെ അക്രമത്തിന് മറ്റുള്ളവരെ പ്രേരിപ്പിക്കുന്ന രീതിയാണ് കാണുന്നതെന്ന് കെ.പി. ശശികലടീച്ചര്‍ പറയുന്നു. അങ്ങിനെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചാല്‍ വെള്ളാപ്പള്ളി നടേശനെ ചേര്‍ത്തുപിടിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നീക്കുമെന്നും ശശികലടീച്ചര്‍ പറഞ്ഞിരുന്നു. വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞതില്‍ ഒരു തെറ്റുമില്ലെന്ന് കെ. സുരേന്ദ്രനും തിരിച്ചടിച്ചിരുന്നു.

വെള്ളാപ്പള്ളി നടേശനെ വര്‍ഗ്ഗീയ വാദിയാക്കി ചാപ്പകുത്താനാണ് ജിഹാദികളുടെ ശ്രമം. മലപ്പുറത്ത് മുസ്ലിങ്ങള്‍ക്ക് 4020 സ്കൂളുകള്‍ അനുവദിച്ചപ്പോള്‍ എസ് എന്‍ഡിപിക്ക് ലഭിച്ചത് വെറും 320 സ്കൂളുകളാണെന്ന പ്രശ്നം ഉന്നയിച്ചാണ് വെള്ളാപ്പള്ളി ആദ്യം രംഗത്ത് വന്നത്. സ്കൂളുകള്‍ അനുവദിക്കുന്നതിലെ അസമത്വം തുറന്നുകാണിച്ചതോടെ ചിലര്‍ക്ക് അസ്വസ്ഥതയായി എന്നാണ് എസ് എന്‍ഡിപി നേതാക്കള്‍ പറയുന്നത്. വെള്ളാപ്പള്ളി ഉയര്‍ത്തിയ ചോദ്യങ്ങള്‍ കേരളത്തിന് എളുപ്പം മറക്കാനാവുന്ന ചോദ്യങ്ങളല്ല. നഗ്നമായ സത്യങ്ങളാണ് വെള്ളാപ്പള്ളി പറയുന്നത്. കേരളത്തില്‍ മുസ്ലിം മതവിഭാഗത്തിലെ ജനസംഖ്യാവര്‍ധനവില്‍ അസ്വസ്ഥത പ്രകടിപ്പിച്ചുകൊണ്ടുള്ള വെള്ളാപ്പള്ളി എസ്എന്‍ഡിപി യോഗത്തില്‍ നടത്തിയ പ്രസംഗലും നഗ്നമായ ചില വെളിപ്പെടുത്തല്‍ നടത്തുന്നു. ജനസംഖ്യ വര്‍ധനയാണ് മുസ്ലിംലീഗിന്റെ സീറ്റ് നേട്ടത്തിന് കാരണമെന്നും മലപ്പുറത്ത് നിയമസഭാ സീറ്റ് വര്‍ധിപ്പിക്കാന്‍ പ്രൊഡക്ഷന്‍ കൂട്ടുകയാണെന്നും ഈഴവസമുദായത്തിലെ പെങ്ങന്മാരും പ്രോഡക്ഷന്‍ നിര്‍ത്തരുതെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

വെള്ളാപ്പള്ളി പറയുന്നതില്‍ ചില സത്യങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന് വസ്തുതകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. മലപ്പുറത്ത് ഇപ്പോള്‍ 16 നിയോജകമണ്ഡലങ്ങളാണ് ഉള്ളത്. കൊണ്ടോട്ടി, ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍, മഞ്ചേരി, പെരിന്തല്‍മണ്ണ, മലപ്പുറം, മങ്കട, വേങ്ങര, വള്ളിക്കുന്ന്, തിരൂരങ്ങാടി, താനൂര്‍, തിരൂര്‍, തവനൂര്‍, കോട്ടക്കല്‍, പൊന്നാനി എന്നിവയാണ് ഈ 16 മണ്ഡലങ്ങള്‍. നേരത്തെ 12 നിയമസഭാ മണ്ഡലങ്ങളേ മലപ്പുറത്തിന് ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ 2011ല്‍ നിയമസഭാ മണ്ഡല പുനര്‍നിര്‍ണ്ണയം നടത്തിയപ്പോള്‍ ഏറനാട്, തവനൂര്‍, കോട്ടക്കല്‍, വള്ളിക്കുന്ന് എന്നീ നാല് മണ്ഡലങ്ങള്‍ കൂടി മലപ്പുറം ജില്ലയോട് കൂട്ടിച്ചേര്‍ക്കപ്പെടുകയായിരുന്നു. ഇതോടെയാണ് മലപ്പുറം ജില്ലയുടെ മണ്ഡലങ്ങള്‍ 12ല്‍ നിന്നും 16ലേക്ക് ഉയര്‍ന്നത്. അതേ സമയം നിയമസഭാ മണ്ഡല പുനര്‍നിര്‍ണ്ണയം നടക്കുമ്പോള്‍ മധ്യകേരളത്തില്‍. കോട്ടയം ജില്ലയില്‍ 10 നിയോജകമണ്ഡലം ഉള്ളത് 2011ല്‍ 9 നിയോജകമണ്ഡലങ്ങളായി കുറഞ്ഞു. നിമയസഭാ മണ്ഡലങ്ങളുടെ അതിരുകള്‍ നിശ്ചയിക്കുന്നത് ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ്. മലപ്പുറം ജില്ലയിലെ ജനസംഖ്യയില്‍ നല്ലൊരു കുതിപ്പുണ്ടായപ്പോഴാണ് അവിടെ നാല് പുതിയ നിയമസഭാ മണ്ഡലങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടത്. കേരളത്തിലേത് ജനാധിപത്യമല്ല, മതാധിപത്യമാണെന്നും വൈകാതെ കേരളത്തിലെ കാര്യങ്ങള്‍ക്കെല്ലാം മലപ്പുറത്ത് പോയി ചോദിക്കേണ്ട അവസ്ഥ വരുമെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. മുസ്ലിം ലീഗ് നേതാവിനെ മുഖ്യമന്ത്രിയാക്കേണ്ടിവരുന്ന സ്ഥിതിവിശേഷത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നും വെള്ളാപ്പള്ളി ആരോപിച്ചിരുന്നു. ഇതെല്ലാം പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ രഹസ്യ അജണ്ടകളെ വെളിച്ചത്ത് നിര്‍ത്തുന്ന ആരോപണങ്ങളായിരുന്നു.

ഇരട്ടത്താപ്പ് കാട്ടുന്ന സിപിഐ നിലപാടാണ് അരോചകം. ഒരു ലക്ഷത്തിന് പകരം മൂന്ന് ലക്ഷം സംഭാവന കൊടുത്തപ്പോള്‍ അത് വാങ്ങിപ്പോയ സിപിഐ നേതാവ് ബിനോയ് വിശ്വം വരെ വെള്ളാപ്പളളിയെ വര്‍ഗ്ഗീയവാദിയാക്കുകയും മുസ്ലിംലീഗ് നേതാക്കളെ മതേതരവാദികളാക്കുകയും ചെയ്യുകയാണ്. മലപ്പുറം ജില്ലയിലെ മുസ്ലിം സംഘടനകളുടെയും മുസ്ലിം യൂത്ത് ലീഗിന്റെയും പ്രവര്‍ത്തകര്‍ അതിശക്തമായാണ് രംഗത്ത് വരുന്നത്. മലപ്പുറത്തെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായ ഹാരിസ് മുതൂര്‍ പറഞ്ഞത് വെള്ളാപ്പള്ളിയുടെ മുഖത്ത് കരി ഓയില്‍ ഒഴിക്കുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുമെന്നാണ്. ഡിവൈഎപ് ഐ നേതാവ് ഷിജുഖാനും വെള്ളാപ്പള്ളിക്കെതിരെ ആഞ്ഞിടിച്ചിരുന്നു. ഇതിനെതിരെ ഹിന്ദു ഐക്യവേദി നേതാവ് ശശി കലടീച്ചര്‍ ഇതിനെ ശക്തമായി എതിര്‍ത്തിരുന്നു. ഇത് ബംഗ്ലാദേശും പാകിസ്ഥാനും അല്ല ഇത് ഭാരതമാണെന്നും ശശികല ടീച്ചര്‍ പറഞ്ഞിരുന്നു. വെള്ളാപ്ഫള്ളി നടേശനെതിരെ നീക്കം ഉണ്ടായാല്‍ അദ്ദേഹത്തിന് സംരക്ഷണം ഒരുക്കാന്‍ ഹിന്ദു ഐക്യവേദി ഉണ്ടാകുമെന്നും ശശികലടീച്ചര്‍ അഭിപ്രായപ്പെട്ടു. മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പച്ചയ്‌ക്ക് വിഷം ചീറ്റിയ കെ.എം. ഷാജി എന്ന മുസ്ലിംലീഗ് നേതാവിനെ വര്‍ഗ്ഗീയ വാദി എന്ന് വിളിക്കാന്‍ സിപിഐയുടെ ബിനോയ് വിശ്വം മുന്നോട്ട് വന്നിരുന്നില്ല. ഒരു മുസ്ലിം യൂത്ത് ലീഗുകാരോ ഒന്നും മുന്നോട്ട് വന്നിട്ടില്ല. ഷാജിയ്‌ക്കെതിരെ പ്രതികരിക്കാത്ത ജേണലിസ്റ്റ് യൂണിയന്‍ വരെ വെള്ളാപ്പള്ളിക്കെതിരെ വാളെടുക്കുകയാണ്.

 

 

Tags: Vellappally NatesanHindu Aikyavedikm shajiCommunalShiju KhanKP Sasikal teacherHaris Muthoor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മനുഷ്യർ മൃഗതുല്യരെന്ന് വിശ്വസിക്കുന്നവർക്ക് എന്ത് കുടുംബം; നമ്മുടെ മക്കളെ നമുക്ക് നഷ്ടപ്പെടുത്തുന്ന സിപിഎമ്മിനെ മാറ്റി നിർത്തണം: ശശികല ടീച്ചർ

Kerala

ന്യൂനപക്ഷവര്‍ഗ്ഗീയതയെ വിമര്‍ശിച്ചാല്‍ പത്മഭൂഷണെന്നല്ല ഒന്നും കേരളത്തില്‍ കിട്ടില്ല, ഹിന്ദുക്കളെ കുറ്റപ്പെടുത്തൂ, ഏത് അവാര്‍ഡും വാങ്ങാം

Kerala

മൈക്രോ ഫിനാന്‍സ് കേസില്‍ വെള്ളാപ്പള്ളി നടേശനെ വിജിലന്‍സ് ചോദ്യം ചെയ്തു

Kerala

സമസ്തയുടെ ഏത് ആവശ്യത്തിനും ഒപ്പമുണ്ടാകും; 7.50 കോടി രൂപ ചിലവില്‍ പള്ളി പണിത് നല്‍കും-എം എ യൂസഫലി

Kerala

യൂട്യൂബുകാര്‍ക്ക് പണം കൊടുത്ത് എന്നെ ചീത്ത പറയിക്കുന്നത് ചില മത ശക്തികളെന്ന് വെള്ളാപ്പള്ളി നടേശന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.