Wednesday, April 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പോയവരാരും തിരികെ വരാറില്ല , ഇതാണ് പാമ്പ് ദ്വീപ് … ഈ ദ്വീപിൽ ചെന്ന് പെട്ടാൽ !

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2026, 10:53 pm IST
in World

പാമ്പുകൾ പൂണ്ടു വിളയാടുന്ന ഒരു ദ്വീപിൽ ഒറ്റപ്പെട്ടു പോകുന്ന മനുഷ്യരുടെ കഥ ഹോളിവുഡ് സിനിമകളിൽ കണ്ടാൽ നമ്മളാസ്വദിക്കും. പക്ഷെ ഉള്ളിലെപ്പോഴും ഒരു ഭീതി വരും അങ്ങനെയൊരു ദ്വീപിൽ എത്തപ്പെട്ടാലുള്ള അവസ്ഥ എന്തായിരിക്കും.

പക്ഷെ ഇപ്പറഞ്ഞ പാമ്പുകൾക്ക് താമസിക്കാൻ മാത്രമായി ഒരു ദ്വീപുണ്ട്. സംഭവം ഇവിടെയെങ്ങുമല്ല അങ്ങ് ബ്രസീലിലെ ഒരു ഒറ്റപ്പെട്ട ഇടത്താണ്. എണ്ണിയാലൊടുങ്ങാത്ത പാമ്പുകൾ, ആറു അടിയോളം നീളമുള്ളവ മുതൽ വിവിധ തരം അളവ് കൂടിയതും കുറഞ്ഞതുമായ വിഷമുള്ളവർ, അങ്ങനെ അങ്ങനെ പോകുന്നു സ്നേക്ക് ദ്വീപിലെ പാമ്പ് വിശേഷങ്ങൾ. എന്നാൽ ഒന്ന് പോയേക്കാം എന്ന് തോന്നിയിട്ട് കാര്യമില്ല. ബ്രസീലിയൻ സർക്കാർ സ്നേക്ക് ദ്വീപിലേക്കുള്ള യാത്ര ടൂറിസ്റ്റുകൾക്ക് വിലക്കിയിരിക്കുകയാണ്. അവിടെ പോയവരാരും തിരികെ വരാറില്ല എന്നത് തന്നെ കാരണം

പണ്ടൊരിക്കൽ ഈ ദ്വീപ് ആൾതാമസമുള്ള മറ്റു പല ദ്വീപുകൾ പോലെയും ആയിരുന്നത്രേ. ഇവിടുത്തെ മനുഷ്യരുടെ പ്രധാന കൃഷി വാഴയായിരുന്നു എന്നതിനും തെളിവുകളുണ്ട്. പക്ഷെ ഇവിടെ താമസിച്ചിരുന്ന ഏറ്റവുമൊടുവിലത്തെ മനുഷ്യനും ഓടി രക്ഷപെട്ടതിന്റെ പിന്നിൽ പാമ്പുകളാണെന്നും അല്ല ഇവിടെ വന്നിറങ്ങിയ കടൽ കൊള്ളക്കാരാണെന്നും കഥകളുണ്ട്. മനുഷ്യർ താമസിച്ചിരുന്നപ്പോൾ നിർമ്മിച്ച ലൈറ്റ് ഹൗസ് ഇപ്പോഴും ഇവിടെ പ്രവർത്തിക്കുന്നു, അതിനുള്ള ബാറ്ററി മുതലായ കാര്യങ്ങളുമായി ഇപ്പോഴും ഇവിടെ കടന്നു വരാൻ അവകാശം ബ്രസീലിയൻ നേവിക്കും പാമ്പ് ഗവേഷകരായ Institute of Butantan ലെ ഗവേഷകർക്കുമാണ്. അതിനും പ്രത്യേകം പാസുകളും നിർബന്ധം.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള പാമ്പ് ദ്വീപുകളിൽ ഒന്നാണ് ബ്രസീലിലും ഉള്ളതെങ്കിലും ഇവിടുള്ളതിനേക്കാൾ മറ്റൊന്നും ഇത്ര പ്രശസ്തി നേടിയിട്ടില്ല. ലോകത്ത് ഒരിക്കലും പോകാൻ പാടില്ലാത്ത ടൂറിസ്റ്റു ഇടങ്ങളിൽ അടയാളപ്പെടുത്തിയിരിക്കുന്ന പ്രദേശവുമാണിത്. ലോകത്തെ ഏറ്റവും കൂടുതൽ വിഷം വഹിക്കുന്ന ബോത്രോപ്‌സ് എന്ന ഇനത്തിൽ പെട്ട പാമ്പുകൾ ഈ പാമ്പ് ദ്വീപിൽ ധാരാളമായി ഉണ്ടെന്നു ഗവേഷകർ പറയുന്നു.

Queimada Grande എന്ന പേര് കേൾക്കുമ്പോൾ മറ്റേതൊരു ദ്വീപും പോലെ എന്ന് തോന്നാം പക്ഷെ പാമ്പ് ദ്വീപ് എന്ന പേരു വരുന്നതിനു മുൻപ് ഈ ദ്വീപ് ഈ പേരിലാണ് അറിയപ്പെട്ടിരുന്നത്. പിന്നീട് ഇവിടുന്നു അവസാന ഗ്രാമവാസിയും അപ്രത്യക്ഷമാക്കപ്പെട്ടതോടെ ഇവിടം സർപ്പങ്ങളുടെ ദ്വീപായി പരിണമിയ്‌ക്കപ്പെട്ടു.പക്ഷെ ഈ പാമ്പ് കഥ വെറും പൊളിയാണെന്നു ഇപ്പോഴും ബ്രസീലിലെ ഒരു വിഭാഗം അവകാശപ്പെടുന്നു.

പണ്ട് കടൽകൊള്ളക്കാർ ഉണ്ടായിരുന്ന സമയത്ത് അവർ സ്വരൂപിച്ച കോടിക്കണക്കിനു രൂപയുടെ നിധി ഒളിപ്പിക്കപ്പെട്ട സ്ഥലമാണ് ഈ ദ്വീപുകളെന്നു ഇപ്പോഴും പലരും വിശ്വസിക്കുന്നുണ്ട്. ആൾക്കാരെ അങ്ങോട്ടേയ്‌ക്ക് അടുപ്പിക്കാതെയിരിക്കാൻ കൊള്ളക്കാർ കണ്ടെത്തിയ മാർഗ്ഗമായിരുന്നത്രെ ഈ പാമ്പ് കഥ. ഇത് വിശ്വസിച്ച പലരും പിന്നീട് നിധി തേടി ഈ ദ്വീപിലേക്ക് പുറപ്പെട്ടു. പക്ഷെ പുറപ്പെട്ടു അവിടെ എത്തിയവരാരും നിധി കണ്ടെത്തിയതുമില്ല, ഇതുവരെ പിന്നീട് തിരികെയെത്തിയതുമില്ല എന്നത് കഥയുടെ മറ്റൊരു സത്യമായി അവശേഷിക്കുന്നു.

ഗവേഷകർ പറയുന്നത് ഏതാണ്ട് നാലായിരം ഇനത്തിലധികം പാമ്പുകൾ ഈ കാട്ടിലുണ്ടെന്നാണ്. നൂറ്റിപ്പത്ത് ഏക്കറോളം പടർന്നു കിടക്കുന്ന ഈ ദ്വീപ് നിറയെ മരങ്ങൾ നിറഞ്ഞ വനവും പാറക്കൂട്ടങ്ങളും ചിലയിടങ്ങളിൽ പുൽത്തകിടികളാലും മനോഹരമാണ്. അതായത് ഒന്ന് വരണം എന്ന് തോന്നിയാലും ആ തോന്നലിനെ കുറ്റം പറയാനില്ല,അഥവാ വന്നാലും ഇവിടെ നിന്ന് പോകാനും തോന്നില്ല. പുൽത്തകിടികൾ ഇവിടെമനുഷ്യർ ഉണ്ടായിരുന്നതിന്റെ തെളിവുകൾ അവശേഷിപ്പിക്കുന്നുണ്ട്. ഇവിടെ താമസിച്ചിരുന്നവരുടെ അടിസ്ഥാന വിളയായ വാഴകൃഷിയ്‌ക്കു വേണ്ടി മരങ്ങൾ വെട്ടി തീയിട്ടു നശിപ്പിച്ച് വിളയ്‌ക്ക് ഒരുക്കിയെടുത്തതിന്റെ തെളിവുകളാണ് ഇപ്പോൾ കാണുന്ന ഈ പുല്തകിടികൾ.

Tags: travel news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Environment

പതിയിരുന്ന് വരിഞ്ഞ് മുറുക്കി വിഴുങ്ങും ; മനുഷ്യർക്കും ഭീഷണി : നാലാളിന്റെ നീളം ; ലോകത്തെ ഏറ്റവും നീളമുള്ള കാട്ടുപാമ്പ് ‘ഇബു ബാരൺ’ ഇന്തൊനീഷ്യയിൽ

Travel

ഭൂമിയിലുള്ള മറ്റേതൊരു വജ്രനിക്ഷേപത്തെക്കാൾ വലുത്: വജ്രങ്ങൾ നിറഞ്ഞ പോപിഗായ് ഗർത്തം

Lifestyle

ആഴ്ചകളോളം ഉറങ്ങുന്ന മനുഷ്യരുടെ നാട് ; കലാച്ചിയുടെ നിഗൂഢത

World

660 അടി പൊക്കത്തിൽ ഉയർന്ന് നിൽക്കുന്ന വമ്പൻ പാറക്കെട്ട് ; ഇതാ ലങ്കാധിപൻ രാവണന്റെ കോട്ട

World

കൺപീലികൾ വരെ ഐസായി ; ഇവിടെ എല്ലാവരും മഞ്ഞ് മനുഷ്യർ ; ലോകത്തെ ഏറ്റവും തണുത്ത നഗരത്തിൽ അതിശൈത്യം

പുതിയ വാര്‍ത്തകള്‍

ഗ്യാസ് ക്ഷാമം…ഇന്ത്യ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന പ്ലാസ്മ സ്റ്റവിന് പിന്നാലെ; വൈദ്യുതിയാണെങ്കില്‍ പ്ലാസ്മ സ്റ്റവില്‍ തീനാളം ഉണ്ടാകും

450 കിലോമീറ്റര്‍ ആകലെയുള്ള ഡ്രോണാക്രമണത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന ദീര്‍ഘദൂര റഡാറുകളുമായി ഇന്ത്യന്‍ വ്യോമസേന

ഹോര്‍മൂസ് കടലിടുക്കിലൂടെ ഒരു കപ്പലിനെയും കടത്തിവിടില്ലെന്ന ട്രംപിന്റെ വീരവാദം പൊളിച്ച് ചൈനയുടെ ചരക്കുകപ്പല്‍ ഹോര്‍മൂസ് കടന്നു

‘ ഇപ്പോഴേ ഇങ്ങനെയായാല്‍ വലുതായാല്‍ എന്തായിരിക്കും എന്നൊക്കെ എല്ലാവരും പറഞ്ഞു , ഞാന്‍ കരയാന്‍ തുടങ്ങി ‘ ; അഴകിയ രാവണനിലെ ആ സീനിനെ കുറിച്ച് കാവ്യ

ഫ്രിജ് പൊട്ടിത്തെറിക്കുമോ? ഈ 5 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

മൂങ്ങപോലെ മുഖം , പറക്കാൻ കഴിവില്ല ; ഇത് ലോകത്തെ ഏറ്റവും ഭാരമുള്ള തത്ത

ഹോര്‍മുസ് കടലിടുക്കില്‍ ലോകം ഉറ്റുനോക്കുന്ന സമ്മര്‍ദ്ദ നിമിഷത്തില്‍ മോദിയെ ഫോണില്‍ വിളിച്ച് ട്രംപ് …ഇരുവരും തമ്മില്‍ 40 മിനിറ്റ് നീണ്ട ചര്‍ച്ച

സ്വർണത്താൽ പൊതിഞ്ഞ ശരീരം , ഇത് സ്വർണ്ണം ഭക്ഷിക്കുന്ന ഫംഗസ് ; ഫംഗസിന്റെ സാന്നിധ്യം നോക്കി ഖനനം നടത്താമെന്നും ശാസ്ത്രലോകം

രാജ്യത്ത് ദാരിദ്ര്യ നിർമാർജനം റെക്കോർഡ് വേഗത്തിൽ ; അതിവേഗം പുരോഗതി കൈവരിക്കുന്നത് മുസ്ലീം സമുദായം

മോദിയും പുടിനും ചൈനയില്‍ പ്രത്യേക സുരക്ഷയുള്ള കാറില്‍ സംസാരിക്കുന്നു (ഇടത്ത്) ധാക്കയില്‍ കൊല്ലപ്പെട്ട മോദിയെ വധിക്കാനായി എത്തിയതെന്ന് പറയപ്പെടുന്ന യുഎസ് സ്പെഷ്യല്‍ ഫോഴ്സ് ചാരനായ ടെറന്‍സ് ആര്‍വെല്ലെ ജാക്സണ്‍ (നടുവില്‍) മണിപ്പൂരിലും മിസോറാമിലും വിഘടനഗ്രൂപ്പുകള്‍ക്ക് മിലിറ്ററി ഗ്രേഡ് ആയുധങ്ങള്‍ പരിശീലനം നല്‍കാന്‍ എത്തിയ മാത്യു വാന്‍ ഡ്രൈക് എന്ന സിഐഎ ചാരന്‍ ഇന്ത്യയില്‍ അറസ്റ്റ് ചെയ്യപ്പെട്ടശേഷം വീല്‍ ചെയറില്‍ (വലത്ത്)

മോദിയെ വധിക്കാന്‍ മലേഷ്യയില്‍ എത്തിയ സിഐഎ ഏജന്‍റിനെ വധിച്ചു, മണിപ്പൂരിലും മിസോറാമിലും കുഴപ്പമുണ്ടാക്കാനെത്തിയ യുഎസ് ഏജന്‍റിന് വീല്‍ ചെയര്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.