Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഓപ്പറേഷന്‍ സിന്ദൂറില്‍ നിലംപതിച്ച ചൈനയുടെ പിഎല്‍15 മിസൈലിനെ അഴിച്ചുപഠിച്ചു; ഇനി ഇന്ത്യയുടെ ആസ്ട്ര മാര്‍ക് 2 മിസൈല്‍ വേറെ ലെവല്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ നിലം പൊത്തിയ ചൈനയുടെ പിഎല്‍15 മിസൈല്‍ തുറന്നുപഠിച്ചതോടെ ഇന്ത്യയ്‌ക്ക് കിട്ടിയത് ചൈനയുടെ മിസൈല്‍ സീക്രട്ട്.

ഗിരീഷ്‌കുമാര്‍ പി. ബി. by ഗിരീഷ്‌കുമാര്‍ പി. ബി.
Jan 3, 2026, 06:49 pm IST
in India, Defence
ഓപ്പറേഷന്‍ സിന്ദൂര്‍ യുദ്ധത്തില്‍ നിര്‍വ്വീര്യമായി നിലംപൊത്തിയ ചൈനയുടെ പിഎല്‍15 മിസൈല്‍ (ഇടത്ത്) ഇന്ത്യ വികസിപ്പിക്കുന്ന കൂടുതല്‍ കരുത്തുറ്റ ആസ്ട്ര മാര്‍ക് 2 മിസൈല്‍ (വലത്ത്)

ഓപ്പറേഷന്‍ സിന്ദൂര്‍ യുദ്ധത്തില്‍ നിര്‍വ്വീര്യമായി നിലംപൊത്തിയ ചൈനയുടെ പിഎല്‍15 മിസൈല്‍ (ഇടത്ത്) ഇന്ത്യ വികസിപ്പിക്കുന്ന കൂടുതല്‍ കരുത്തുറ്റ ആസ്ട്ര മാര്‍ക് 2 മിസൈല്‍ (വലത്ത്)

ന്യൂദല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ നിലം പൊത്തിയ ചൈനയുടെ പിഎല്‍15 മിസൈല്‍ തുറന്നുപഠിച്ചതോടെ ഇന്ത്യയ്‌ക്ക് കിട്ടിയത് ചൈനയുടെ മിസൈല്‍ സീക്രട്ട്. ഈ രഹസ്യവിവരങ്ങള്‍ ഉപയോഗിച്ച് ഇന്ത്യയുടെ ആസ്ട്ര മാര്‍ക് 2 എന്ന 160 മുതല്‍ 200 കിലോമീറ്റര്‍ വരെ ദൂരപരിധിയുള്ള മിസൈല്‍ 700 എണ്ണം വാങ്ങാന്‍ പ്രതിരോധമന്ത്രാലയം തീരുമാനിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം 79000 കോടി രൂപ ചെലവഴിച്ച ആയുധങ്ങള്‍ സംഭരിക്കാനുള്ള പട്ടികയില്‍ ആസ്ട്ര മാര്‍ക് 2 ഉം ഉള്‍പ്പെടുന്നു. ഈ ശക്തമായ ഇന്ത്യന്‍ മിസൈലുകള്‍ തേജസ്, സുഖോയ് എന്നീ യുദ്ധവിമാനങ്ങളില്‍ ഘടിപ്പിക്കും. ഇന്ത്യയുടെ ആകാശയുദ്ധത്തില്‍ ആസ്ട്ര മാര്‍ക് 2 കരുത്തേകും.

ആപല്‍ഘട്ടങ്ങളില്‍ സ്വയം നിര്‍വ്വീര്യമാക്കുന്ന സംവിധാനം ചൈനയുടെ പിഎല്‍15 മിസൈലില്‍ ഉണ്ടായിരുന്നെങ്കിലും അത് പ്രവര്‍ത്തിച്ചില്ല. ഇത് ഇന്ത്യയ്‌ക്ക് ഗുണകരമായി. കാരണം ചൈനയുടെ പിഎല്‍15 മിസൈലിന് ഉള്ളില്‍ ഉണ്ടായിരുന്ന ആക്ടീവ് ഇലക്ട്രോണിക്കലി സ്കാന്‍ഡ് ഏരേ (എഇഎസ്എ) റഡാര്‍ പ്രവര്‍ത്തിച്ചിരുന്നു. എന്തായാലും ചൈനാ മിസൈലിന്റെ എഇഎസ്എ റഡാറില്‍ നിന്നും ആ മിസൈലിന്റെ മുഴുവന്‍ രഹസ്യങ്ങളും ഇന്ത്യയ്‌ക്ക് തുറന്നുകിട്ടി. ഈ റഡാറില്‍ നിറയെ ചെറിയ ചെറിയ  ട്രാന്‍സ്മിറ്ററുകളും റിസീവറുകളും ആണ് ഉള്ളത്. അവ ഇലക്ട്രോണിക് സന്ദേശങ്ങള്‍ പുറത്തുവിടുകയും പുറത്തുനിന്നുള്ള സിഗ്നലുകള്‍ പിടിച്ചെടുക്കുകയും അതിനനുസരിച്ച് മിസൈലിന് ആക്രമിക്കാനോ പ്രതിരോധിക്കാനോ ഉള്ള സന്ദേശം നിരന്തം നല്‍കിക്കൊണ്ടേയിരിക്കും. ഡിആര്‍ഡിഒ പിഎല്‍15 എന്ന ചൈനീസ് മിസൈലിന്റെ റഡാര്‍ സീക്കര്‍ പരിശോധിച്ചതില്‍ നിന്നും കണ്ടെത്തിയത് ഈ മിസൈലിന്റെ പ്രൊപ്പലന്‍റ് ആധുനികമാണെന്നതാണ്. മറ്റൊന്ന് ഈ മിസൈലിന് ശബ്ദത്തേക്കാള്‍ അഞ്ച് മടങ്ങ് വേഗതയില്‍ കുതിക്കാന്‍ കഴിയും. മാക് 5 വേഗതയില്‍ പിഎല്‍15ന് കുതിക്കാന്‍ സാധിക്കും. ഇതിനെ വൈദ്യുതകാന്ത തരംഗങ്ങള്‍ അയച്ച് നിര്‍വീര്യമാക്കാനോ തെറ്റായ റേഡിയോ തരംഗങ്ങള്‍ അയച്ച് വഴിതെറ്റിക്കാനോ കഴിയുല്ല. എല്ലാ തരം ജാമിംഗ് ശ്രമങ്ങളെയും അതിജീവിക്കാനുള്ള കഴിവ് പിഎല്‍ 15ന് ഉണ്ട്. ഈ ഗുണഗണങ്ങളെല്ലാം ഇന്ത്യ നിര്‍മ്മിക്കാന്‍ പോകുന്ന ആസ്ട്ര മിസൈലിന്റെ പുതിയ പതിപ്പായ ആസ്ട്ര മാര്‍ക് 2ല്‍ വികസിപ്പിക്കാനാണ് ഡിആര്‍ഡിഒയുടെ ശ്രമം.

ഈ രഹസ്യവിവരങ്ങള്‍ ഉപയോഗപ്പെടുത്തി ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിക്കുന്ന ആസ്ട്ര മാര്‍ക് 2 മിസൈലിനെ ശക്തിപ്പെടുത്താനുള്ള നീക്കത്തിലാണ് ഇന്ത്യ. തേജസ് പോലുള്ള ഇന്ത്യയുടെ ആധുനിക യുദ്ധവിമാനങ്ങളില്‍ ഘടിപ്പിക്കുന്ന ആസ്ട്ര എംകെ 2 ആകാശത്ത് നിന്നും ആകാശത്തിലേക്ക് അയയ്‌ക്കുന്ന മിസൈല്‍ ആണ്. അതായത് ശത്രുവിമാനങ്ങളെ നശിപ്പിക്കലാണ് ഇതിന്റെ പ്രധാന ദൗത്യം.

2024ല്‍ ഡിആര്‍ഡിഒയുടെ മേല്‍നോട്ടത്തില്‍ ഭാരത് ഡൈനാമിക്സ് നിര്‍മ്മിച്ച ആസ്ട്ര മാര്‍ക് 1 മിസൈലിന്റെ ദൂരപരിധി വെറും 44 കിലോമീറ്ററേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് ഇത് 90 മുതല്‍ 110 കിലോമീറ്റര്‍ വരെ ദൂരപരിധി ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ അന്തിമഘട്ടത്തിലാണ്.  ഇവയുടെ പരീക്ഷണങ്ങള്‍ നടന്നുവരുന്നതേയുള്ളൂ. എന്നാല്‍ ആസ്ട്ര മാര്‍ക് 2ല്‍ ദൂരപരിധി 160 കിലോമീറ്ററാക്കി വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ 2024 ഏപ്രില്‍ മുതല്‍ ആരംഭിച്ചതാണ്. ഇത് പരീക്ഷണഘട്ടത്തിലേക്ക് എത്തിക്കഴിഞ്ഞതായി പറയുന്നു. അതായത് ശത്രുവിന്റെ യുദ്ധവിമാനങ്ങളെ 100 കിലോമീറ്റിനപ്പുറം നിന്ന് വീഴ്‌ത്താന്‍ ആസ്ട്ര മാര്‍ക് 2 മിസൈലിന് സാധിക്കുമെന്നര്‍ത്ഥം.

കഴിഞ്ഞ ദിവസം 79000 കോടി രൂപയുടെ ആയുധങ്ങള്‍ വാങ്ങാനുള്ള തീരുമാനത്തില്‍ കൂടുതല്‍ ദൂരപരിധിയുള്ള ആസ്ട്രമാര്‍ക് 2 മിസൈല്‍ വാങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. ആസ്ട്ര മാര്‍ക് 2 നമ്മുടെ യുദ്ധവിമാനങ്ങളില്‍ ഘടിപ്പിച്ചാല്‍ ദൂരെ നിന്നു തന്നെ ശത്രുവിന്റെ യുദ്ധവിമാനങ്ങളെ വീഴ്‌ത്താന്‍ ഇന്ത്യ്‌ക്ക് സാധിക്കുമെന്ന് പ്രതിരോധമന്ത്രാലയം പറയുന്നു. ആന്‍റി ജാമിംഗ് സംവിധാനം ചൈനയുടെ പിഎല്‍15 മിസൈലില്‍ ശക്തമാണ്. അതായത് ശത്രുവിന്റെ മിസൈല്‍ അയയ്‌ക്കുന്ന അതേ ശക്തിയിലുള്ള ഇലക്ട്രോമാഗ്നറ്റിക് തരംഗം അയച്ചാണ് മിസൈലുകളെ സാധാരണ ജാം ചെയ്യുക. ജാം ചെയ്യുക എന്നതിനര്‍ത്ഥം ശത്രുവിന്റെ മിസൈലിനെ പ്രവര്‍ത്തനക്ഷമമല്ലാതാക്കുക എന്നതാണ്. തെറ്റായ റേഡിയോ സിഗ്നല്‍ അയച്ച് മിസൈലിനെ വഞ്ചിച്ച് മറ്റൊരു ലക്ഷ്യസ്ഥാനത്തേക്ക് വഴിതിരിച്ചുവിട്ടും ജാം ചെയ്യാറുണ്ട്. പക്ഷെ പിഎല്‍15 മിസൈലിനെ ജാം ചെയ്യുക ദുഷ്കരമാണ്. ഈ ഗുണവും ഇന്ത്യയുടെ ആസ്ട്ര മാര്‍ക് 2 മിസൈലില്‍ ചേര്‍ക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്.

പാകിസ്ഥാന്റെ യുദ്ധവിമാനമാണ് ഓപ്പറേഷന്‍ സിന്ദൂര്‍ സമയത്ത് ഇന്ത്യയുടെ റഫാലിനെ വീഴ്‌ത്താന്‍ ചൈനയുടെ പിഎല്‍15 മിസൈല്‍ അയച്ചത്. പക്ഷെ ഇത് ലക്ഷ്യത്തില്‍ കൊള്ളാതെ നിലംപൊത്തുകയായിരുന്നു. ഇതാണ് ഇപ്പോള്‍ ഇന്ത്യ അഴിച്ചുപഠിച്ചത്. ഫ്രാന്‍സും യുഎസും ഇതേക്കുറിച്ച് പഠിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

 

 

 

 

Tags: Astra MK2 missileAstra Mark 2 missileAESATejasIndian defenceIndia - Pakistan warOperation Sindoor2PL15 missilePL15 China Missile
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രഹ്മോസില്‍ നിന്നും 500 കോടി ഡോളര്‍ നേടാനാകുമെന്ന കണക്കുകൂട്ടലോടെ ഇന്ത്യ; ഏഷ്യ മുതല്‍ ലാറ്റിനമേരിക്ക വരെ ബ്രഹ്മോസ് തേടുന്നു

അതിര്‍ത്തി കാക്കുന്ന റോബോട്ട് (ഇടത്ത്)223 ഏക്കറില്‍ വരുന്ന റോബോട്ടിക്സ്, യുഎവി ഫാക്ടറിയുടെ ഭൂമിപൂജ നിര്‍വ്വഹിയ്ക്കുന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസും കേന്ദ്രമന്ത്രി നിതിന്‍ ഗാഡ്കരിയും (വലത്ത്)
India

മരം കോച്ചും തണുപ്പുള്ള ഇന്ത്യയുടെ അതിർത്തി കാക്കാന്‍ റോബോട്ടുകള്‍;1000 കിലോമീറ്റര്‍ ശേഷിയുള്ള ആളില്ലാ ആകാശവാഹനങ്ങള്‍;നാഗ്പൂരില്‍ വന്‍പ്രതിരോധകേന്ദ്രം

India

ചൈനയുടെ അഞ്ചാം തലമുറയിലെയും ആറാം തലമുറയിലെയും യുദ്ധവിമാനങ്ങളെ നേരിടാന്‍ ഇന്ത്യയുടെ ഘാതക് ഡ്രോണുകള്‍

India

വ്യോമസേനയുടെ കരുത്തറിയിച്ച് ലക്ഷ്യസ്ഥാനങ്ങളിലേക്ക് മിസൈലുകളും ബോംബുകളും തൊടുത്ത് ഇന്ത്യയുടെ യുദ്ധവിമാനങ്ങള്‍

തേജസ് എംകെ1എ
India

തേജസ് യുദ്ധവിമാനങ്ങൾ പറത്തുന്നത് താൽക്കാലികമായി നിർത്തിവെച്ച് ഇന്ത്യൻ വ്യോമസേന; നടപടി ഫെബ്രുവരി ഏഴിന് ഉണ്ടായ അപകടത്തിന് പിന്നാലെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ലക്ഷ്മിപ്രിയ മത്സരിക്കാനില്ല, പകരം കോണ്‍ഗ്രസ് മുന്‍നേതാവ് ജിബി പാത്തിക്കല്‍ പെരുമ്പാവൂരില്‍ ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ത്ഥി

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.