ഗുവാഹതി: ബംഗ്ലാദേശില്‍ മുസ്ലിങ്ങള്‍ തല്ലിക്കൊന്നശേഷം മരത്തില്‍ കെട്ടിയിട്ട് കത്തിച്ച ദീപു ചന്ദ്രദാസിന്റെ വിധി അസുമുകാര്‍ക്ക് 20വര്‍ഷത്തിന് ശേഷം അനുഭവിക്കേണ്ടിവരുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മ. കാരണം ബംഗ്ലാദേശില്‍ നിന്നും കുടിയേറിയവരാണ് ഇപ്പോഴത്തെ അസമിന്റെ 40 ശതമാനം പേരും. വൈകാതെ അവര്‍ ഭൂരിപക്ഷമാകുമെന്നും അന്ന് അവിടുത്തെ ഹിന്ദുക്കള്‍ ബംഗ്ലാദേശിലെ ദീപു ചന്ദ്രദാസിന്റെ ദുര്‍വിധി അനുഭവിക്കേണ്ടതായി വരുമെന്നും ഹിമന്ത ബിശ്വ ശര്‍മ്മ ചൂണ്ടിക്കാട്ടി.
അസമിലെ ബിജെപി ദേശീയ എക്സിക്യൂട്ടീവ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. “അസമില്‍ രണ്ട് തരം സംസ്കാരങ്ങളുണ്ട്. അതിലൊന്ന് 5000 വര്‍ഷം പഴക്കമുള്ള സനാതനസംസ്കാരമാണ്. എല്ലാതരം പ്രാര്‍ത്ഥനകളും സ്വീകരിക്കുന്ന ഒന്നാണ് സനാതനധര്‍മ്മം.പക്ഷെ ഇന്ന് കോണ്‍ഗ്രസിന്റെ ന്യൂനപക്ഷപ്രീണനരാഷ്‌ട്രീയം മൂലം മറ്റൊരു സംസ്കാരം ഇവിടെ സൃഷ്ടിക്കപ്പെടുകയാണ്. 2011ലെ സെന്‍സസ് പ്രകാരം അസമില്‍ 34 ശതമാനം പേരും മുസ്ലിങ്ങളാണ്. അസമിലെ തദ്ദേശീയരായ മൂന്ന് ശതമാനം മുസ്ലിങ്ങളെ ഒഴിച്ചുനിര്‍ത്തിയാല്‍ ബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലിങ്ങള്‍ 31 ശതമാനമാണ്. ഓരോ വര്‍ഷത്തെ സെന്‍സസിലും നാല് ശതമാനം വീതം വര്‍ധിക്കുകയാണ്. ഇതനുസരിച്ച് 2027ല്‍ ബംഗ്ലാദേശില്‍ നിന്നുള്ള മിയ മുസ്ലിങ്ങള്‍ മാത്രം 40 ശതമാനമാകും. – ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.
ഇതിനര്‍ത്ഥം അടുത്ത 20 വര്‍ഷത്തില്‍ അസമില്‍ ബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലിങ്ങള്‍ ഭൂരിപക്ഷമാകും. അതോടെ ബംഗ്ലാദേശില്‍ ദീപു ചന്ദ്രദാസ് എന്ന ഹിന്ദുയുവാവിനെ മുസ്ലിം വിദ്യാര്‍ത്ഥികള്‍ തല്ലിക്കൊന്നതുപോലുള്ള സ്ഥിതി അസമിലും ഉണ്ടാകും. – ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.
















