ധാക്ക: ബംഗ്ലാദേശിലെ ഒരു കോടി മുപ്പത് ലക്ഷം ഹിന്ദുക്കള്‍ക്ക് പ്രതീക്ഷയേകി ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി) നേതാവ് താരിഖ് റഹ്മാന്റെ കന്നിപ്രസംഗം. 17 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം കഴിഞ്ഞ ദിവസം ബംഗ്ലാദേശില്‍ വന്നിറങ്ങിയ ബിഎന്‍പി നേതാവ് താരിഖ് റഹ്മാന്‍ പറഞ്ഞത് ഹിന്ദുക്കളെ കൂടി ഉള്‍ക്കൊള്ളുന്ന ഒരു പുതിയ ബംഗ്ലാദേശാണ് തന്റെ സ്വപ്നമെന്നാണ്. 17 വര്‍ഷത്തെ ലണ്ടനിലെ പ്രവാസത്തിന് ശേഷം മാതാവ് ഖാലിദ സിയയും പിതാവ് അന്തരിച്ച സിയാ ഉള്‍ ഹഖും സ്ഥാപിച്ച പാര്‍ട്ടിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ബംഗ്ലാദേശിലെ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എത്തിയ താരിഖ് അന്‍വര്‍ 17 മിനിറ്റ് മാത്രമാണ് പ്രസംഗിച്ചത്.
ഇതോടെ മുഹമ്മദ് യൂനസിന്റെയും ഹിന്ദുക്കള്‍ക്കെതിരെ കലാപം കൂട്ടുന്ന മുസ്ലിം മതഭ്രാന്തന്‍മാരായ വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടെയും കാറ്റുപോയി. കാരണം മിക്കവാറും ഫെബ്രുവരിയില്‍ ബംഗ്ലാദേശില്‍ പൊതു തെരഞ്ഞെടുപ്പ് നടന്നാല്‍ താരിഖ് അന്‍വറിന്റെ ബിഎന്‍പി അധികാരത്തിലെത്തും എന്നുറപ്പാണ്. മറ്റൊരു വലിയ പാര്‍ട്ടിയായ ഷേഖ് ഹസീനയുടെ അവാമി ലീഗ് പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല.. ഇപ്പോള്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളവും ബംഗ്ലാദേശില്‍ ഫെബ്രുവരിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ താരിഖ് റഹ്മാന്‍ വിജയിക്കണമെന്നാണ് ആഗ്രഹം. കാരണം ബംഗ്ലാദേശിന്റെ മതഭ്രാന്തിന് അതോടെ തല്‍ക്കാലത്തേക്ക് തിരശ്ശീല വീണേക്കും.
അമ്മ 80 വയസ്സ് പ്രായമുളള ഖലീദ സിയ രോഗാതുരയായി ചികിത്സയില്‍ കഴിയുന്നതിനാലാണ് 17 വര്‍ഷമായി ലണ്ടനില്‍ അഭിയം തേടിയ മകന്‍ താരിഖ് റഹ്മാന്‍ ബംഗ്ലാദേശില്‍ കഴിഞ്ഞ ദിവസം മടങ്ങിവന്നത്. പൊതുതെരഞ്ഞെടുപ്പില്‍ ബിഎന്‍പിയെ നയിക്കുക എന്നത് തന്നെയാണ് ലക്ഷ്യം.
ഇപ്പോള്‍ ബംഗ്ലാദേശ് മൂന്നായി മുറിഞ്ഞുകിടക്കുകയാണ്. ഒരു വശത്ത് ഇടക്കാല ഭരണാധികാരി മുഹമ്മദ് യൂനസ്. മറുവശത്ത് മതഭ്രാന്തന്മാരായ പരസ്പരം കടിച്ചുകീറുന്ന വിദ്യാര്‍ത്ഥി സംഘനടകള്‍. മൂന്നാമതൊരു ഭാഗത്ത് തീവ്രമതവാദികളായ ജമാ അത്തെ ഇസ്ലാമി. മറ്റ് അനിഷ്ടങ്ങള്‍ ഉണ്ടായില്ലെങ്കില്‍ ഫെബ്രുവരിയില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.
താരിഖ് റഹ്മാന്‍ ലണ്ടനില്‍ നിന്നും ബംഗ്ലാദേശില്‍ മടങ്ങിവരുന്നത് തടയാന്‍ ലക്ഷ്യമാക്കിയാണ് മുഹമ്മദ് യൂനസും പാകിസ്ഥാനും ബംഗ്ലാദേശില്‍ കലാപം ആസൂത്രണം ചെയ്തതെന്ന് ആരോപിക്കപ്പെട്ടിരുന്നു. എന്തായാലും അക്രമങ്ങളെയും ബംഗ്ലാദേശിലെ കലാപകലുഷിതമായ അന്തരീക്ഷത്തേയും ഗൗനിക്കാതെയാണ് ധീരതയോടെ താരിഖ് റഹ്മാന്‍ ബംഗ്ലാദേശില്‍ എത്തിയിരിക്കുന്നത്. ഒപ്പം ഭാര്യ ഡോ.സുബൈദും അഭിഭാഷകയായ മകളും ഉണ്ട്.
താരിഖ് റഹ്മാന്‍ ബംഗ്ലാദേശിലേക്ക് മടങ്ങിയെത്തിയതോടെ ബംഗ്ലാദേശില്‍ താല്‍ക്കാലിക ഭരണച്ചുമതല വഹിക്കുന്ന മുഹമ്മദ് യൂനസിന്റെ നാളുകള്‍ എണ്ണപ്പെട്ടു. താരിഖ് അന്‍വറിനെ ബംഗ്ലാദേശ് പൊതു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് തടയാന്‍ മുഹമ്മദ് യൂനസും പാകിസ്ഥാനും അവര്‍ക്ക് അനുഗ്രഹാശിസ്സുകള്‍ നല്‍കുന്ന അമേരിക്കന്‍ ഡീപ് സ്റ്റേറ്റും എന്ത് പദ്ധതിയാണ് ആസൂത്രണം ചെയ്യുന്നത് എന്ന് മാത്രമേ ഇനി കാത്തിരുന്ന് കാണാനുള്ളൂ.
ബംഗ്ലാദേശിലെ രണ്ട് പ്രധാന രാഷ്‌ട്രീയ പാര്‍ട്ടികളാണ് ഷേഖ് ഹസീനയുടെ അവാമി ലീഗും ഖലിദ സിയയുടെ ബിഎന്‍പിയും. ഇതില്‍ അവാമി ലീഗിനെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ വിലക്കിയിരുന്നു. പക്ഷെ ബിഎന്‍പിയ്‌ക്ക് വിലക്കില്ല. എങ്കിലും ബിഎന്‍പിയെ മത്സരിപ്പിക്കരുതെന്നതാണ് പാകിസ്ഥാന്റെയും മുഹമ്മദ് യൂനസിന്റെയും ഗൂഢലക്ഷ്യമെന്നറിയുന്നു.
ബംഗ്ലാദേശില്‍ അടിത്തട്ടില്‍ വേരുകളുള്ള പ്രധാനരാഷ്‌ട്രീയ പാര്‍ട്ടികള്‍ ഒന്നും മത്സരരംഗത്ത് ഉണ്ടായിരിക്കരുത് എന്ന് മുഹമ്മദ് യൂനസും പാകിസ്ഥാനും അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ശക്തികളും കരുതുന്നുവെന്നും വിലയിരുത്തലുകള്‍ പുറത്തു വന്നിരുന്നു. അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ശക്തികളെ സംബന്ധിച്ചിടത്തോളം ബംഗ്ലാദേശ് അവരുടെ ദല്ലാള്‍ തന്നെയായ മുഹമ്മദ് യൂനസ് ഭരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. മാത്രമല്ല, ബംഗ്ലാദേശില്‍ അരാജകത്വം നിറഞ്ഞ അവസ്ഥ നിലനിര്‍ത്തണമെന്നും അമേരിക്കയും പാകിസ്ഥാനും ആഗ്രഹിക്കുന്നു. എങ്കിലെ കലക്കവെള്ളത്തില്‍ ഇരുകൂട്ടര്‍ക്കും മീന്‍പിടിക്കാന‍് കഴിയൂ.
17 വര്‍ഷം മുന്‍പ് ബംഗ്ലാദേശ് വിട്ടത് എന്തിന്?
ഷേഖ് ഹസീന ഭരിയ്‌ക്കുമ്പോഴാണ് താരിഖ് റഹ്മാനെ അറസ്റ്റ് ചെയ്യുന്നത്. 2007 മാര്‍ച്ച് എട്ടിനായിരുന്നു അറസ്റ്റ്. ഒരു വര്‍ഷത്തോളം തടവില്‍ കിടന്നു. പിന്നീട് 2008 സെപ്തംബറിലാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്നത്. പിന്നീട് ബംഗ്ലാദേശ് വിട്ട് ലണ്ടനില്‍ പോയി.
















