Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്ക് പ്രതീക്ഷയേകി താരിഖ് റഹ്മാന്റെ കന്നി പ്രസംഗം; ഇസ്ലാമിക മതഭ്രാന്തന്മാര്‍ക്ക് ചങ്ങല ഒരുങ്ങുന്നു; യൂനസും തീരും

ബംഗ്ലാദേശിലെ ഒരു കോടി മുപ്പത് ലക്ഷം ഹിന്ദുക്കള്‍ക്ക് പ്രതീക്ഷയേകി ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി) നേതാവ് താരിഖ് റഹ്മാന്റെ കന്നിപ്രസംഗം. 17 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം കഴിഞ്ഞ ദിവസം ബംഗ്ലാദേശില്‍ വന്നിറങ്ങിയ ബിഎന്‍പി നേതാവ് താരിഖ് റഹ്മാന്‍ പറഞ്ഞത് ഹിന്ദുക്കളെ കൂടി ഉള്‍ക്കൊള്ളുന്ന ഒരു പുതിയ ബംഗ്ലാദേശാണ് തന്റെ സ്വപ്നമെന്നാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2025, 11:33 pm IST
inIndia, World
താരിഖ് അന്‍വര്‍ ഭാര്യയോടും മകളോടും ഒപ്പം

താരിഖ് അന്‍വര്‍ ഭാര്യയോടും മകളോടും ഒപ്പം

ധാക്ക: ബംഗ്ലാദേശിലെ ഒരു കോടി മുപ്പത് ലക്ഷം ഹിന്ദുക്കള്‍ക്ക് പ്രതീക്ഷയേകി ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി) നേതാവ് താരിഖ് റഹ്മാന്റെ കന്നിപ്രസംഗം. 17 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം കഴിഞ്ഞ ദിവസം ബംഗ്ലാദേശില്‍ വന്നിറങ്ങിയ ബിഎന്‍പി നേതാവ് താരിഖ് റഹ്മാന്‍ പറഞ്ഞത് ഹിന്ദുക്കളെ കൂടി ഉള്‍ക്കൊള്ളുന്ന ഒരു പുതിയ ബംഗ്ലാദേശാണ് തന്റെ സ്വപ്നമെന്നാണ്. 17 വര്‍ഷത്തെ ലണ്ടനിലെ പ്രവാസത്തിന് ശേഷം മാതാവ് ഖാലിദ സിയയും പിതാവ് അന്തരിച്ച സിയാ ഉള്‍ ഹഖും സ്ഥാപിച്ച പാര്‍ട്ടിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ബംഗ്ലാദേശിലെ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എത്തിയ താരിഖ് അന്‍വര്‍ 17 മിനിറ്റ് മാത്രമാണ് പ്രസംഗിച്ചത്.

ഇതോടെ മുഹമ്മദ് യൂനസിന്റെയും ഹിന്ദുക്കള്‍ക്കെതിരെ കലാപം കൂട്ടുന്ന മുസ്ലിം മതഭ്രാന്തന്‍മാരായ വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടെയും കാറ്റുപോയി. കാരണം മിക്കവാറും ഫെബ്രുവരിയില്‍ ബംഗ്ലാദേശില്‍ പൊതു തെരഞ്ഞെടുപ്പ് നടന്നാല്‍ താരിഖ് അന്‍വറിന്റെ ബിഎന്‍പി അധികാരത്തിലെത്തും എന്നുറപ്പാണ്. മറ്റൊരു വലിയ പാര്‍ട്ടിയായ ഷേഖ് ഹസീനയുടെ അവാമി ലീഗ് പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല.. ഇപ്പോള്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളവും ബംഗ്ലാദേശില്‍ ഫെബ്രുവരിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ താരിഖ് റഹ്മാന്‍ വിജയിക്കണമെന്നാണ് ആഗ്രഹം. കാരണം ബംഗ്ലാദേശിന്റെ മതഭ്രാന്തിന് അതോടെ തല്‍ക്കാലത്തേക്ക് തിരശ്ശീല വീണേക്കും.

അമ്മ 80 വയസ്സ് പ്രായമുളള ഖലീദ സിയ രോഗാതുരയായി ചികിത്സയില്‍ കഴിയുന്നതിനാലാണ് 17 വര്‍ഷമായി ലണ്ടനില്‍ അഭിയം തേടിയ മകന്‍ താരിഖ് റഹ്മാന്‍ ബംഗ്ലാദേശില്‍ കഴിഞ്ഞ ദിവസം മടങ്ങിവന്നത്. പൊതുതെരഞ്ഞെടുപ്പില്‍ ബിഎന്‍പിയെ നയിക്കുക എന്നത് തന്നെയാണ് ലക്ഷ്യം.

ഇപ്പോള്‍ ബംഗ്ലാദേശ് മൂന്നായി മുറിഞ്ഞുകിടക്കുകയാണ്. ഒരു വശത്ത് ഇടക്കാല ഭരണാധികാരി മുഹമ്മദ് യൂനസ്. മറുവശത്ത് മതഭ്രാന്തന്മാരായ പരസ്പരം കടിച്ചുകീറുന്ന വിദ്യാര്‍ത്ഥി സംഘനടകള്‍. മൂന്നാമതൊരു ഭാഗത്ത് തീവ്രമതവാദികളായ ജമാ അത്തെ ഇസ്ലാമി. മറ്റ് അനിഷ്ടങ്ങള്‍ ഉണ്ടായില്ലെങ്കില്‍ ഫെബ്രുവരിയില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

താരിഖ് റഹ്മാന്‍ ലണ്ടനില്‍ നിന്നും ബംഗ്ലാദേശില്‍ മടങ്ങിവരുന്നത് തടയാന്‍ ലക്ഷ്യമാക്കിയാണ് മുഹമ്മദ് യൂനസും പാകിസ്ഥാനും ബംഗ്ലാദേശില്‍ കലാപം ആസൂത്രണം ചെയ്തതെന്ന് ആരോപിക്കപ്പെട്ടിരുന്നു. എന്തായാലും അക്രമങ്ങളെയും ബംഗ്ലാദേശിലെ കലാപകലുഷിതമായ അന്തരീക്ഷത്തേയും ഗൗനിക്കാതെയാണ് ധീരതയോടെ താരിഖ് റഹ്മാന്‍ ബംഗ്ലാദേശില്‍ എത്തിയിരിക്കുന്നത്. ഒപ്പം ഭാര്യ ഡോ.സുബൈദും അഭിഭാഷകയായ മകളും ഉണ്ട്.

താരിഖ് റഹ്മാന്‍ ബംഗ്ലാദേശിലേക്ക് മടങ്ങിയെത്തിയതോടെ ബംഗ്ലാദേശില്‍ താല്‍ക്കാലിക ഭരണച്ചുമതല വഹിക്കുന്ന മുഹമ്മദ് യൂനസിന്റെ നാളുകള്‍ എണ്ണപ്പെട്ടു. താരിഖ് അന്‍വറിനെ ബംഗ്ലാദേശ് പൊതു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് തടയാന്‍ മുഹമ്മദ് യൂനസും പാകിസ്ഥാനും അവര്‍ക്ക് അനുഗ്രഹാശിസ്സുകള്‍ നല്‍കുന്ന അമേരിക്കന്‍ ഡീപ് സ്റ്റേറ്റും എന്ത് പദ്ധതിയാണ് ആസൂത്രണം ചെയ്യുന്നത് എന്ന് മാത്രമേ ഇനി കാത്തിരുന്ന് കാണാനുള്ളൂ.

ബംഗ്ലാദേശിലെ രണ്ട് പ്രധാന രാഷ്‌ട്രീയ പാര്‍ട്ടികളാണ് ഷേഖ് ഹസീനയുടെ അവാമി ലീഗും ഖലിദ സിയയുടെ ബിഎന്‍പിയും. ഇതില്‍ അവാമി ലീഗിനെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ വിലക്കിയിരുന്നു. പക്ഷെ ബിഎന്‍പിയ്‌ക്ക് വിലക്കില്ല. എങ്കിലും ബിഎന്‍പിയെ മത്സരിപ്പിക്കരുതെന്നതാണ് പാകിസ്ഥാന്റെയും മുഹമ്മദ് യൂനസിന്റെയും ഗൂഢലക്ഷ്യമെന്നറിയുന്നു.

ബംഗ്ലാദേശില്‍ അടിത്തട്ടില്‍ വേരുകളുള്ള പ്രധാനരാഷ്‌ട്രീയ പാര്‍ട്ടികള്‍ ഒന്നും മത്സരരംഗത്ത് ഉണ്ടായിരിക്കരുത് എന്ന് മുഹമ്മദ് യൂനസും പാകിസ്ഥാനും അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ശക്തികളും കരുതുന്നുവെന്നും വിലയിരുത്തലുകള്‍ പുറത്തു വന്നിരുന്നു. അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ശക്തികളെ സംബന്ധിച്ചിടത്തോളം ബംഗ്ലാദേശ് അവരുടെ ദല്ലാള്‍ തന്നെയായ മുഹമ്മദ് യൂനസ് ഭരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. മാത്രമല്ല, ബംഗ്ലാദേശില്‍ അരാജകത്വം നിറഞ്ഞ അവസ്ഥ നിലനിര്‍ത്തണമെന്നും അമേരിക്കയും പാകിസ്ഥാനും ആഗ്രഹിക്കുന്നു. എങ്കിലെ കലക്കവെള്ളത്തില്‍ ഇരുകൂട്ടര്‍ക്കും മീന്‍പിടിക്കാന‍് കഴിയൂ.

17 വര്‍ഷം മുന്‍പ് ബംഗ്ലാദേശ് വിട്ടത് എന്തിന്?
ഷേഖ് ഹസീന ഭരിയ്‌ക്കുമ്പോഴാണ് താരിഖ് റഹ്മാനെ അറസ്റ്റ് ചെയ്യുന്നത്. 2007 മാര്‍ച്ച് എട്ടിനായിരുന്നു അറസ്റ്റ്. ഒരു വര്‍ഷത്തോളം തടവില്‍ കിടന്നു. പിന്നീട് 2008 സെപ്തംബറിലാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്നത്. പിന്നീട് ബംഗ്ലാദേശ് വിട്ട് ലണ്ടനില്‍ പോയി.

Tags: Zia Ul HaqBangladeshBangladesh Nationalist PartyKhalida ZiaBNPMuhammed YunusTariq Anwar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബംഗ്ലാദേശിൽ വെടിവയ്‌പ്പ് പരിശീലനത്തിനിടെ ചൈനീസ് നിർമ്മിത ടൈപ്പ് 59 ടാങ്ക് പൊട്ടിത്തെറിച്ചു : രണ്ട് സൈനികർ കൊല്ലപ്പെട്ടു

World

ബംഗ്ലാദേശിനെ അടിമയാക്കാൻ ചൈന ആഗ്രഹിക്കുന്നുണ്ടോ ? 2+2 സംവിധാനം ഒരു ആയുധമായി മാറി : താരിഖിന്റെ ഉദ്യോഗസ്ഥരെ ബീജിംഗിലേക്ക് വിളിപ്പിച്ചു

India

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

World

ഇസ്ലാമിക് നാറ്റോ ഇന്ത്യയുടെ പടിവാതിൽക്കൽ ? സൗദി-പാക്-തുർക്കി പ്രതിരോധ കരാറിൽ ചേരാൻ തയ്യാറാണെന്ന് ബംഗ്ലാദേശ് മന്ത്രിമാർ

India

‘ ഇസ്ലാമിക മതമൗലികവാദത്തെക്കുറിച്ച് ഞാൻ കൂടുതൽ എഴുതുന്നത് ‘ : തസ്ലീമ നസ്രീന്റെ അഭിമുഖം തീവ്ര ഇസ്ലാമിസ്റ്റുകൾക്കുള്ള മറുപടി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വ്യാഴാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

ആന്റോയെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്‌ക്കാനുള്ള തെളിവ് കൈവശമുണ്ട് ; ലൈസൻസില്ലാത്ത റിപ്പോര്‍ട്ടര്‍ ചാനല്‍ അടച്ചുപൂട്ടാന്‍ കഴിയും ; സാബു എം ജേക്കബ്

നരേന്ദ്ര മോദിയുടെ ജന്മദിനം : ചക്കുളത്തുകാവ് ക്ഷേത്രത്തിൽ സർവ്വഐശ്വര്യ പൂജയും , പ്രത്യേക പ്രാർത്ഥനകളും

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.