തിരുവനന്തപുരം:
ബിജെപിയുടെ വളര്‍ച്ചയ്‌ക്ക് പിന്നില്‍ ഒരു മുഖ്യകാരണമുണ്ട്. മന്ത്രിസ്ഥാനവും അധികാരവും ത്യജിക്കാന്‍ തയ്യാറാള്ള അതിന്റെ നേതാക്കള്‍ . സംഘടനയും മന്ത്രിസഭയും ഒരുപോലെ മുഖ്യമായി കാണുന്ന കാര്യകര്‍ത്താക്കള്‍ ആണ് ഈ സംഘടനയുടെ കുതിപ്പിന് പിന്നില്‍.
കേരളത്തില്‍ ആദ്യമായി തിരുവനന്തപുരത്ത് ബിജെപി കോര്‍പറേഷന്‍ അധികാരം പിടിച്ചപ്പോള്‍ ആ വിജയത്തിന് ചുക്കാന്‍ പിടിച്ച് ഒരു കേന്ദ്രനേതാവുമുണ്ടായിരുന്നു. വാര്‍ത്തകളില്‍ ഇടം പിടിക്കാന്‍ ഇഷ്ടമില്ലാതെ പിന്നില്‍ നിന്നും ചരട് വലിച്ച ഒരാള്‍. അതാണ് ഒരു കാലത്ത് കേന്ദ്രമന്ത്രിയായിരുന്ന പ്രകാശ് ജാവദേക്കര്‍. തിരുവനന്തപുരത്ത് ബിജെപിയുടെ 50 കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ അതിന് സാക്ഷിയാകാന്‍ പ്രകാശ് ജാവദേക്കറുമുണ്ടായിരുന്നു. 30 വര്‍ഷം ഇടത് പക്ഷം ഭരിച്ച തിരുവനന്തപുരം കോര്‍പറേഷന്‍ പിടിക്കുക എന്നത് നിസ്സാര നേട്ടമല്ലെന്ന് പ്രകാശ് ജാവദേക്കര്‍ പറയുന്നു. കേരളത്തിലെ ബിജെപി പ്രവര്‍ത്തകരുടെ 45 വര്‍ഷത്തെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഇപ്പോള്‍ ലഭിച്ചതെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.
കേരളത്തിലെ തെരഞ്ഞെടുപ്പുകളുടെയും സംഘടനയുടെയും ചുമതലയുള്ള പ്രഭാരിയായി പ്രവര്‍ത്തിക്കുകയാണ് പ്രകാശ് ജാവദേക്കര്‍.
ആരായിരുന്നു പ്രകാശ് ജാവദേക്കര്‍?
2014 മുതൽ 2021 വരെ കേന്ദ്ര മന്ത്രിസഭയിലെ കാബിനറ്റ് വകുപ്പ് മന്ത്രിയായിരുന്ന മഹാരാഷ്‌ട്രയിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി നേതാവാണ് പ്രകാശ് ജാവ്ദേക്കർ.1990 മുതൽ 2002 വരെ മഹാരാഷ്‌ട്ര നിയമസഭ കൗൺസിൽ അംഗമായി പ്രവർത്തിച്ച ജാവ്ദേക്കർ 2008 മുതൽ 2024 വരെ നീണ്ട 16 വർഷം രാജ്യസഭാംഗമായിരുന്നു.
മഹാരാഷ്‌ട്രയിലെ റായ്ഗഢ് ജില്ലയിലെ പനവേലിൽ കേശവ് കൃഷ്ണ ജാവ്ദേക്കറുടേയും രഞ്ജനിയുടേയും മകനായി 1951 ജനുവരി 30ന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം പൂനെ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടി പഠനം പൂർത്തിയാക്കി. ബി.കോമാണ് വിദ്യാഭ്യാസ യോഗ്യത. ബാങ്ക് ജീവനക്കാരനായി ഔദ്യോഗിക ജീവിതമാരംഭിച്ച പ്രകാശ് ജാവ്ദേക്കർ പൂർണ്ണസമയ രാഷ്‌ട്രീയ പ്രവർത്തകനായതിനെ തുടർന്ന് ബാങ്ക് ജോലി രാജിവച്ചു.
കേന്ദ്രമന്ത്രിസ്ഥാനമെല്ലാം ഉപേക്ഷിച്ചാണ് അദ്ദേഹം ഇപ്പോള്‍ കേരളത്തിലെ പ്രഭാരി ചുമതലയില്‍ ള്‍ രാപകലില്ലാതെ പ്രകാശ് ജാവദേക്കര്‍ പ്രവര്‍ത്തിക്കുന്നത്. എങ്കിലും അദ്ദേഹത്തിന്റെ മുഖത്ത് നിന്നും ചിരിമായുന്നില്ല. അധികാരമല്ല,സംഘടനാപ്രവര്‍ത്തനമാണ് ഇദ്ദേഹത്തിന് ഊര്‍ജ്ജം പകരുന്നത്. തര്‍ക്കങ്ങള്‍ തീര്‍ക്കാനുള്ള കഴിവാണ് ഇദ്ദേഹത്തെ വേറിട്ട നേതാവാക്കുന്നത്. കേരളം പിടിക്കുക എന്ന വിശാലലക്ഷ്യവുമായി 2023ലാണ് പ്രകാശ് ജാവദേക്കറെ സംഘടന കേരളത്തിലേക്ക് അയച്ചത്. പ്രകാശ് ജാവദേക്കര്‍ വന്ന ശേഷം രണ്ട് നേട്ടങ്ങളുണ്ടായി- 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി തൃശൂരില്‍ എംപിയായി. ഇപ്പോള്‍ 2025ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി തിരുവനന്തപുരം കോര്‍പറേഷന്‍ പിടിച്ചു, നിരവധി പഞ്ചായത്തുകളില്‍ വന്‍മുന്നേറ്റമുണ്ടാക്കി. 2021ലെ തെരഞ്ഞെടുപ്പില്‍ നിയമസഭയിലേക്ക് അക്കൗണ്ട് തുറക്കാന്‍ കഴിയാതിരുന്ന ബിജെപിയെ 2026ല്‍ കൈപിടിച്ചുയര്‍ത്താന്‍ കഴിയുമെന്ന് പ്രകാശ് ജാവദേക്കര്‍ പ്രതീക്ഷിക്കുന്നു.
















