തിരുവനന്തപുരം: ഇക്കുറി ക്രിസ്മസിന് ഹിന്ദുക്കള്‍ ക്രിസ്ത്യന്‍ സമുദായത്തിനും ക്രിസ്മസിനും എതിരാണെന്ന രീതിയില്‍ വാര്‍ത്തകള്‍ വ്യാപകമായി അഴിച്ചുവിടപ്പെടുകയാണ്. ഒന്നിനു പുറകെ ഒന്നായി ശരവേഗത്തിലാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിക്കുന്നത്.
ഈ വാര്‍ത്തകളുടെ പുറന്തോട് നീക്കി നോക്കിയാല്‍ യാതൊരു കഴമ്പുമില്ലാത്ത, യുക്തിഭദ്രമല്ലാത്ത കാര്യങ്ങളാണ് ഏച്ചുകൂട്ടിവെച്ചിരിക്കുന്നതെന്ന് കാണാന്‍ സാധിക്കും. ഹിന്ദു-ക്രിസ്ത്യന്‍ വഴക്കുമൂര്‍ച്ചിപ്പിക്കാന്‍ ഉതകുന്ന ഒരു വാര്‍ത്ത നോക്കൂക. ഭോപ്പാലില്‍ ആണ് സംഭവം. ബിജെപി നേതാവ് കാഴ്ചപരിമിതിയുള്ള യുവതിയുടെ കരണത്തടിച്ചു എന്നതാണ് സംഭവം. മധ്യപ്രദേശിലെ ജബല്‍പൂരില്‍ മതപരിവര്‍ത്തനം നടത്തിയെന്നാരോപിച്ചാണത്രെ മര്‍ദ്ദനം. ഒരു ക്രിസ്ത്യന്‍ ആരാധാനാലയത്തില്‍വെച്ചാണ് കാഴ്ച പരിമിതിയുള്ള യുവതിയെ ബിജെപി നേതാവ് അധിക്ഷേപിച്ചത് എന്നതാണ് വാര്‍ത്ത. ഈ വാര‍്ത്ത മറ്റ് മാധ്യമങ്ങളില്‍ എങ്ങും കണ്ടില്ല. മാത്രമല്ല, വാര്‍ത്തയ്‌ക്ക് എരിവും പുളിയും കേറ്റാന്‍ പല ഘടകങ്ങളും ചേര്‍ത്തിട്ടുണ്ട്. ഒന്ന് ബിജെപി നേതാവ് യുവതിയെ തല്ലിയത് ക്രിസ്ത്യന്‍ പള്ളിക്കുള്ളില്‍ വെച്ച് തല്ലി എന്ന് പറയുമ്പോള്‍ സ്വാഭാവികമായും ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ടവര്‍ക്ക് ബിജെപിയോട് ദേഷ്യം തോന്നുമല്ലോ. കാഴ്പപരിമിതിയുള്ള യുവതിയെ ബിജെപി നേതാവ് തല്ലി എന്നതും ബിജെപിയ്‌ക്കെതിരെ ക്രിസ്ത്യാനികളുടെ ഉള്ളില്‍ എരിവു കയറ്റാന്‍ നല്ല എലമെന്‍റാണ്.
ക്രിസ്മസിന് ഹിന്ദുക്കടകള്‍ അലങ്കരിക്കരുതെന്ന് വിശ്വ ഹിന്ദു പരിഷത്ത് പ്രഖ്യാപിച്ചു എന്നതാണ് മറ്റൊരു വാര്‍ത്ത. ഇതും ക്രിസ്ത്യാനികളേയും ഹിന്ദുക്കളേയും തമ്മിലടിപ്പിക്കുന്ന വാര്‍ത്തയാണ്. ഇങ്ങിനെ ഏതെങ്കിലും ഒരു വിശ്വഹിന്ദു പരിഷത്ത് നേതാവ് പറയുമോ? സാമാന്യയുക്തിയില്‍ ആലോചിച്ചാല്‍ അങ്ങിനെ സംഭവിക്കാന്‍ ഇടയില്ല. ഇത് ഹിന്ദുവിരുദ്ധ പ്രൊപ്പഗന്‍ഡയ്‌ക്ക് വേണ്ടി കെട്ടിച്ചമച്ച വാര്‍ത്തകളാണെന്ന് വ്യക്തം.
ഈ വാര്‍ത്തകള്‍ക്ക് പിന്നിലെ ലക്ഷ്യം ഹിന്ദുക്കളെ ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്നും അകറ്റുക എന്നതാണ്. ഈ വാര്‍ത്ത ചമച്ചതിന് പിന്നില്‍ പൊളിറ്റിക്കല്‍ ഇസ്ലാം ആണെന്ന് കരുതുന്നു. തിന്നുകയുമില്ല, തീറ്റിക്കുകയുമില്ല എന്നതാണ് പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ സ്ഥിതി. ഹിന്ദുക്കളോടൊട്ട് അടുക്കുകയുമില്ല, മറ്റുള്ളവരെ ഹിന്ദുസമുദായവുമായി അടുപ്പിക്കാന്‍ സമ്മതിക്കുകയുമില്ല.
















