പൂനെ: ഓപ്പറേഷൻ സിന്ദൂരിനെ അപമാനിച്ച് മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ പൃഥ്വിരാജ് ചവാൻ. രാജ്യത്തിന്റെ ധീരൻമാരായ സൈനികരെ അപമാനിക്കുന്ന തരത്തിലുള്ള ലജ്ജാകരവും വിവാദപരവുമായ പ്രസ്താവനയാണ് കോൺഗ്രസ് നേതാവ് നടത്തിയത്.
ഓപ്പറേഷൻ സിന്ദൂരിന്റെ ആദ്യ ദിവസം തന്നെ നമ്മൾ പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് ചവാൻ പറഞ്ഞു. ആളുകൾ വിശ്വസിച്ചാലും ഇല്ലെങ്കിലും 7-ാം തീയതി നടന്ന അര മണിക്കൂർ നീണ്ട വ്യോമാക്രമണത്തിൽ നമ്മൾ പൂർണ്ണമായും പരാജയപ്പെട്ടു. ഇന്ത്യൻ വിമാനങ്ങൾ വെടിവച്ചു വീഴ്‌ത്തപ്പെട്ടു. വ്യോമസേന പൂർണ്ണമായും നിലത്തിറക്കപ്പെട്ടു, ഒരു വിമാനം പോലും പറന്നില്ല. ഗ്വാളിയോർ, ബതിന്ദ, സിർസ എന്നിവിടങ്ങളിൽ നിന്ന് ഏതെങ്കിലും വിമാനം പറന്നുയർന്നിരുന്നെങ്കിൽ, പാകിസ്ഥാൻ ആ വിമാനം വെടിവച്ചിടാനുള്ള സാധ്യത വളരെ കൂടുതലായിരുന്നു, അതുകൊണ്ടാണ് വ്യോമസേനയെ പൂർണ്ണമായും നിലത്തിറക്കിയതെന്നും ചവാൻ പറഞ്ഞു.
കൂടാതെ ഓപ്പറേഷൻ സിന്ദൂരിൽ
സൈന്യം ഒരു കിലോമീറ്റർ പോലും നീങ്ങിയില്ലെന്ന് പൃഥ്വിരാജ് ചവാൻ പറഞ്ഞു. രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ സംഭവിച്ചതെല്ലാം വ്യോമയുദ്ധവും മിസൈൽ യുദ്ധവുമായിരുന്നു. ഭാവിയിലും ഈ രീതിയിൽ യുദ്ധങ്ങൾ നടക്കും. അത്തരമൊരു സാഹചര്യത്തിൽ 1.2 ദശലക്ഷം സൈനികരുടെ ഒരു സൈന്യത്തെ നിലനിർത്തേണ്ടതുണ്ടോ അതോ അവരെക്കൊണ്ട് മറ്റെന്തെങ്കിലും ജോലി ചെയ്യിപ്പിക്കാൻ കഴിയുമോ എന്നും ചവാൻ ചോദിച്ചു.
അതേ സമയം കോൺഗ്രസ് നേതാവിന്റെ വിവാദ പ്രസ്താവനകളെ വിമർശിച്ച ബിജെപി ദേശീയ വക്താവ് ഷഹ്‌സാദ് പൂനാവാല, കോൺഗ്രസ് ഇന്ത്യൻ സായുധ സേനയെ വെറുക്കുന്നുവെന്ന് പറഞ്ഞു. സൈന്യത്തെ അപമാനിക്കുന്നത് കോൺഗ്രസിന്റെ മുഖമുദ്രയാണെന്നും അദ്ദേഹം തുറന്നടിച്ചു.
















