Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നടിയെ ആക്രമിച്ച കേസ്: പോലീസിന്റെ വീഴ്ചകള്‍ അക്കമിട്ട് നിരത്തി കോടതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2025, 10:28 am IST
in Kerala

കൊച്ചി: നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ പോലീസിന്റെ വീഴ്ചകളെ വിചാരണക്കോടതിയുടെ വിധിയില്‍ അക്കമിട്ട് നിരത്തുന്നു. കേസിലെ എട്ടാം പ്രതിയായിരുന്ന നടന്‍ ദിലീപിനെ ക്രിമിനല്‍ ഗൂഢാലോചനക്കുറ്റത്തില്‍നിന്നു മുക്തനാക്കിയത് സംബന്ധിച്ച് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി 200 ഓളം പേജുകളിലാണ് വിശദമായി പ്രതിപാദിക്കുന്നത്. ദിലീപിനെതിരെ പ്രോസിക്യൂഷന്‍ ഉന്നയിച്ച രണ്ടു പ്രധാന വാദങ്ങളെ – പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ‘വ്യാജ’ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി, മൊബൈല്‍ ഫോണുകളില്‍ നിന്ന് നിര്‍ണായക ഡിജിറ്റല്‍ തെളിവുകള്‍ നശിപ്പിച്ചു, എന്നിവ 1709 പേജുള്ള വിധിന്യായത്തില്‍ ജഡ്ജി ഹണി എം. വര്‍ഗീസ് തള്ളിക്കളഞ്ഞു.

ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) സംഭവിച്ച ഗുരുതര അന്വേഷണ വീഴ്ചകള്‍ വിധിപ്പകര്‍പ്പില്‍ എടുത്തുപറയുന്നു. പ്രധാന സാക്ഷികളെ വിസ്തരിക്കാതിരുന്നത്, സൈബര്‍ വിദഗ്ധനെ ഭീഷണിപ്പെടുത്തിയത്, പിടിച്ചെടുത്ത ഇലക്ട്രോണിക് തെളിവുകള്‍ വ്യക്തമായ കാരണമില്ലാതെ ഫൊറന്‍സിക് പരിശോധനക്ക് അയക്കാതിരുന്നത് എന്നിവ അതില്‍ ഉള്‍പ്പെടുന്നു. ദിലീപിനെതിരെ ഒരു തെളിവും ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് തുറന്നടിക്കുകയാണ് കോടതി. ദിലീപ് പ്രതികള്‍ക്ക് പണം നല്‍കിയെന്നതിന് തെളിവില്ലെന്നും വിധിപ്പകര്‍പ്പില്‍ എടുത്ത് പറയുന്നുണ്ട്. പള്‍സര്‍ സുനി ദിലീപില്‍ നിന്ന് പണം വാങ്ങിയതിനും ജയിലില്‍ നിന്ന് ദിലീപിനെ വിളിച്ചതിനും തെളിവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടുന്നു. ദിലീപിന്റെ ഫോണില്‍ നിന്നും നീക്കം ചെയ്യപ്പെട്ട ഡാറ്റകള്‍ കേസുമായി ബന്ധപ്പെട്ടതാണെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷനായില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, എന്തുകൊണ്ടാണ് ഈ ഡാറ്റകള്‍ തിരിച്ചെടുക്കാന്‍ പോലീസ് ശ്രമിക്കാതിരുന്നതെന്ന ചോദ്യവും ഉയര്‍ത്തിയിട്ടുണ്ട്. ഡിജിറ്റല്‍ തെളിവുകള്‍ ഹാജരാക്കിയതില്‍ വലിയ വീഴ്ച പോലീസിന് ഉണ്ടായതായാണ് വിധിയില്‍ പറയുന്നത്.

എല്ലാം കെട്ടുകഥകള്‍ മാത്രമാണെന്ന ദിലീപിന്റെ വാദത്തെ സാധൂകരിക്കുന്ന നിഗമനങ്ങളിലേക്ക് തന്നെയാണ് കോടതി എത്തിയിരിക്കുന്നത്. ക്വട്ടേഷന്‍ നല്‍കിയതിന് പ്രധാന കാരണമായി പ്രോസിക്യൂഷന്‍ പറയുന്ന വിവാഹമോതിരത്തിന്റെ കാര്യം അതിജീവിത ആദ്യഘട്ടത്തിലൊന്നും പറയാതിരുന്നതിലും കോടതി സംശയം രേഖപ്പെടുത്തി.
ഒരു മാഡമാണ് തനിക്ക് ക്വട്ടേഷന്‍ നല്‍കിയതെന്നാണ് തുടക്കത്തില്‍ പള്‍സര്‍ സുനി പറഞ്ഞിരുന്നത്. എന്നാല്‍ ആ മാഡം എവിടെ എന്ന നിര്‍ണായക ചോദ്യവും കോടതി പോലീസിനോട് ചോദിച്ചിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസും എസ്പി സുദര്‍ശനും സാക്ഷിയെ ഭീഷണിപ്പെടുത്തിയതായി സൂചിപ്പിക്കുന്ന ശബ്ദരേഖകളും ഒരു റിട്ട് ഹര്‍ജിയും ഉള്‍പ്പെടെയുള്ള പ്രതിഭാഗം തെളിവുകള്‍ കോടതി ഗൗരവമായി എടുത്തു. ഡിജിറ്റല്‍ ഡാറ്റ നശിപ്പിച്ചു എന്ന ആരോപണവുമായി ബന്ധപ്പെട്ട മൊഴിയാണ് ഒരുപക്ഷേ, പ്രോസിക്യൂഷന്‍ കേസിന് ഏറ്റവും വലിയ തിരിച്ചടിയായത്. സൈബര്‍ വിദഗ്ധനായ സായ് ശങ്കറിന്റെ (പ്രോസിക്യൂഷന്‍ സാക്ഷി 214) സഹായത്തോടെ ഗൂഢാലോചനയുടെ തെളിവുകള്‍ മറയ്‌ക്കുന്നതിനായി ദിലീപ് തന്റെ ഐഫോണുകളില്‍നിന്ന് കുറ്റകരമായ ചാറ്റുകള്‍ മായ്ച്ചുകളഞ്ഞുവെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍, സായ് ശങ്കറിന്റെ മൊഴി പ്രോസിക്യൂഷനു തന്നെ തിരിച്ചടിയായി. ദിലീപ് ഡാറ്റ മായ്‌ക്കുന്നതു കണ്ടതായി സായ് ശങ്കര്‍ കുറ്റസമ്മതം നടത്തിയിരുന്നുവെന്ന് പോലീസ് അവകാശപ്പെട്ടപ്പോള്‍, തന്റെ ആദ്യമൊഴി സമ്മര്‍ദം മൂലം പറഞ്ഞ നുണയാണെന്നാണ് പോലീസിനു നല്‍കിയ മൊഴിമാറ്റത്തെക്കുറിച്ച് വിധിന്യായത്തില്‍ സായ് ശങ്കര്‍ പറഞ്ഞത്. ദിലീപിന്റെ അഭിഭാഷകനായ അഡ്വ. ബി. രാമന്‍ പിള്ളയുടെ ഓഫീസില്‍ വച്ച് ഡാറ്റ നശിപ്പിച്ചു എന്ന് അവകാശപ്പെട്ട് പോലീസ് മഹസര്‍ തയാറാക്കിയ കാര്യവും കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍, ഇത് തെറ്റായിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പിന്നീട് കോടതിയില്‍ സമ്മതിച്ചത് അന്വേഷണത്തിന്റെ വിശ്വാസ്യതയെ കൂടുതല്‍ തകര്‍ത്തു. ഡാറ്റയൊന്നും അഭിഭാഷകര്‍ ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ഒരു കൃത്രിമവും നടന്നിട്ടില്ലെന്നും ലാബ് ഡയറക്ടര്‍ മൊഴി നല്‍കി. ഡിലീറ്റ് ചെയ്ത 12 ചാറ്റുകള്‍ സ്വകാര്യ സ്വഭാവമുള്ളവയും കേസുമായി ബന്ധമില്ലാത്തവയുമാണെന്നും ഫൊറന്‍സിക് റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചു. ഇതോടെ പോലീസ് കെട്ടിപ്പൊക്കിയ തെളിവുകളെല്ലാം തകര്‍ന്നടിയുകയായിരുന്നു.

Tags: Actor DileepActress attack caseCourt enumerates police failures
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ദിലീപേട്ടൻ വിളിച്ചത് രാത്രി 12 ന്, ഭക്ഷണവും കഴിച്ച് മടങ്ങി.;മനസ്സ് തുറന്ന് ശാലു മേനോൻ

Entertainment

ദിലീപിന് വേണ്ടി അന്ന് മഞ്ജു വാര്യര്‍ ചെയ്തത്;ധന്യ നവ്യയായി മാറിയ ആ നിമിഷം

Entertainment

ദിലീപും ആന്റണിയും ചേർന്ന് ലിബർട്ടി ബഷീറിന് പണി കൊടുത്തു,; മണിയെ ചിലർ കൂടെ നടന്ന് വഴി തെറ്റിച്ചു

Kerala

ദിലീപ് അടക്കമുള്ള പ്രതികളെ വെറുതെ വിട്ട വിധി റദ്ദാക്കണം; അപ്പീൽ സമർപ്പിച്ച് സർക്കാർ

Entertainment

ദിലീപിന്റെ മകൾ മീനാക്ഷി സാധാരണ ഡോക്‌ടർ അല്ല,:സിനിമാ താരങ്ങൾ പോലും പിന്നിൽ ക്യൂ നിൽക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.