Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കേരള രാഷ്‌ട്രീയത്തില്‍ ഇനി താമരക്കാലം

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 14, 2025, 09:51 am IST
in Editorial
ബിജെപി നേതാക്കള്‍ക്കൊപ്പം വിജയം ആഘോഷിക്കുന്ന രാജീവ് ചന്ദ്രശേഖര്‍

ബിജെപി നേതാക്കള്‍ക്കൊപ്പം വിജയം ആഘോഷിക്കുന്ന രാജീവ് ചന്ദ്രശേഖര്‍

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കേരള രാഷ്‌ട്രീയം പുതിയ ചരിത്രം രചിച്ചിരിക്കുന്നു. ഭരണപക്ഷമായും പ്രതിപക്ഷമായും ഐക്യ കേരളത്തിന്റെ ഏഴ് പതിറ്റാണ്ടിലേറെക്കാലത്തെ രാഷ്‌ട്രീയം അടക്കിവാണിരുന്ന സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ഇടതു-വലത് മുന്നണി സംവിധാനത്തെ വെല്ലുവിളിച്ച് ബിജെപിയും എന്‍ഡിഎയും താമരക്കാലം സൃഷ്ടിച്ചിരിക്കുന്നു. ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും അവസരവാദ രാഷ്‌ട്രീയത്തെയും അഴിമതിയെയും വര്‍ഗീയ പ്രീണനത്തെയും ദേശവിരുദ്ധ മനോഭാവത്തെയും മറികടന്ന് കാവിയുടെ രാഷ്‌ട്രീയം വിജയക്കൊടി നാട്ടിയിരിക്കുന്നു. തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയേറ്റ സിപിഎമ്മും അപ്രതീക്ഷിത വിജയം നേടിയ കോണ്‍ഗ്രസും ബിജെപിയുടെയും എന്‍ഡിഎയുടെയും മുന്നേറ്റത്തില്‍ ഒരേപോലെ അമ്പരന്നു പോയിരിക്കുന്നു.

മാറാത്തത് ഇനി മാറുമെന്ന മുദ്രാവാക്യവുമായി തെരഞ്ഞെടുപ്പിനെ സമീപിച്ച ബിജെപിക്കും, പാര്‍ട്ടി നേതൃത്വം നല്‍കുന്ന മുന്നണിക്കും അര്‍ഹമായ അംഗീകാരമാണ് ജനങ്ങള്‍ നല്‍കിയിരിക്കുന്നത്. ബിജെപി മത്സരിച്ച എല്ലാ ഇടങ്ങളിലും കഴിയാവുന്നത്ര പരസ്പരം ഒത്തുകളിച്ച് പരാജയം ഉറപ്പുവരുത്താന്‍ സിപിഎമ്മും കോണ്‍ഗ്രസും ഇക്കുറിയും ശ്രമിക്കാതിരുന്നില്ല. എന്നാല്‍ ഈ അവിശുദ്ധ സഖ്യത്തെ നിഷ്പ്രഭമാക്കിയാണ് ദേശീയ താല്പര്യത്തിന്റെയും ജനക്ഷേമത്തിന്റെയും രാഷ്‌ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന ബിജെപി പുത്തന്‍ കുതിപ്പുകള്‍ നടത്തിയത്. സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും അവിശുദ്ധ കൂട്ടുകെട്ട് ഇല്ലായിരുന്നുവെങ്കില്‍ ബിജെപിയുടെ വിജയം ഇപ്പോഴത്തേതിലും വളരെയേറെ വലുതാവുമായിരുന്നു. ജയിച്ചു കയറിയതിലും എത്രയോ അധികം ഇടങ്ങളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ നാമമാത്രമായ വോട്ടുകള്‍ക്ക് രണ്ടാം സ്ഥാനത്തെത്തിയത് ഇതിനു തെളിവാണല്ലോ.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 50 സീറ്റുകളില്‍ വിജയം നേടി എന്‍ഡിഎ മുന്നണി അധികാരം പിടിച്ചിരിക്കുന്നത് കാവി രാഷ്‌ട്രീയത്തിന്റെ സൗന്ദര്യത്തിളക്കമാണ്. സംസ്ഥാന തലസ്ഥാനത്ത്, ഭരണസിരാകേന്ദ്രത്തില്‍ ബിജെപി നേടിയ വിജയം സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും അഹങ്കാരത്തിന്റെ മസ്തകത്തില്‍ പ്രഹരിക്കുന്നതാണ്. കേവലമായ പരാജയമല്ല ഈ രണ്ടു പാര്‍ട്ടികള്‍ക്കും ഇക്കൂട്ടരുടെ മുന്നണികള്‍ക്കും അനന്തപുരിയുടെ മണ്ണില്‍ ഏറ്റിരിക്കുന്നത്. അവര്‍ തകര്‍ന്നടിഞ്ഞിരിക്കുന്നു. ഇതില്‍നിന്ന് കരകയറാന്‍ ഇവര്‍ക്ക് കഴിയില്ല. അനന്തപുരിയെ ബിജെപി താമരക്കുമ്പിളിലാക്കിയിരിക്കുന്നു എന്നുവേണം പറയാന്‍. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അധികാരത്തിലേറുന്ന ബിജെപി സല്‍ഭരണം എന്താണെന്നും വികസനം എന്താണെന്നും തെളിയിക്കുന്നതോടെ സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും അവസരവാദപരവും അഴിമതി നിറഞ്ഞതും വികസനവിരുദ്ധവുമായ രാഷ്‌ട്രീയം ഇനിയൊരിക്കലും തിരിച്ചുവരാന്‍ ജനങ്ങള്‍ അനുവദിക്കില്ല.

പാലക്കാട് നഗരസഭയില്‍ ഭരണം നിലനിര്‍ത്തിയ ബിജെപി-എന്‍ഡിഎ ചരിത്രത്തില്‍ ആദ്യമായി തൃപ്പൂണിത്തുറ നഗരസഭയിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയായി അധികാരത്തില്‍ എത്തുകയാണ്. മറ്റ് നഗരസഭകളിലും ഈ സഖ്യം നിര്‍ണായക വിജയം നേടിയിരിക്കുന്നു. കൊല്ലം, കോട്ടയം, കൊച്ചി, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ കോര്‍പ്പറേഷനുകളിലും ബിജെപി-എന്‍ഡിഎ വന്‍ കുതിപ്പാണ് നടത്തിയിരിക്കുന്നത്. മുനിസിപ്പാലിറ്റികളിലും കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഉജ്ജ്വല വിജയമാണ് ബിജെപി കൈവരിച്ചിട്ടുള്ളത്. 26 ഗ്രാമപഞ്ചായത്തുകളില്‍ അധികാരം പിടിച്ച ബിജെപി പല പഞ്ചായത്തുകളിലും മുഖ്യ പ്രതിപക്ഷമായി മാറിയിരിക്കുന്നു. നിരവധി പഞ്ചായത്തുകളില്‍ ആര് ഭരിക്കണമെന്ന് തീരുമാനിക്കാന്‍ കഴിയുന്ന അവസ്ഥയിലാണ് എന്‍ഡിഎ.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയും എന്‍ഡിഎയും നടത്തിയ മുന്നേറ്റത്തിന് തീര്‍ച്ചയായും ആയിരക്കണക്കിന് ബിജെപി പ്രവര്‍ത്തകരും നൂറുകണക്കിന് പാര്‍ട്ടി നേതാക്കളും വിയര്‍പ്പൊഴുക്കിയിട്ടുണ്ട്. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ വിജയശില്പി തന്നെയാണ്. പറയുന്നത് പ്രാവര്‍ത്തികമാക്കുകയും പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്നതു മാത്രം പറയുകയും ചെയ്യുന്ന വിശ്വാസ്യതയുള്ള നേതാവാണ് രാജീവ് ചന്ദ്രശേഖറെന്ന് കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. തിരുവനന്തപുരം കോര്‍പ്പറേഷനിലെ എന്‍ഡിഎ വിജയത്തിനു പിന്നില്‍ ഈ നേതാവിന്റെ കാഴ്ചപ്പാടും കാര്യപ്രാപ്തിയും വലിയ പങ്കുവഹിച്ചിട്ടുണ്ട്.

ഏറെക്കാലം നിലനിന്ന ചെങ്കോട്ട തകര്‍ത്ത് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അധികാരം പിടിച്ച ബിജെപിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചിരിക്കുന്നു. ‘നന്ദി തിരുവനന്തപുരം’ എന്ന് പ്രതികരിച്ച പ്രധാനമന്ത്രി, തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി-എന്‍ഡിഎ സഖ്യത്തിന് ലഭിച്ച ഭൂരിപക്ഷം കേരള രാഷ്‌ട്രീയത്തിലെ ഒരു നിര്‍ണായക നിമിഷമാണെന്നും, സംസ്ഥാനത്തിന്റെ വികസനാഭിലാഷങ്ങള്‍ നിറവേറ്റാന്‍ ബിജെപിക്ക് മാത്രമേ കഴിയൂവെന്ന് ജനങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും അഭിപ്രായപ്പെട്ടിരിക്കുന്നു. എല്‍ഡിഎഫിനെയും യുഡിഎഫിനെയും മടുത്ത കേരളത്തിലെ ജനങ്ങള്‍ ഇനി എന്‍ഡിഎയില്‍ നിന്നാണ് സദ്ഭരണം പ്രതീക്ഷിക്കുന്നതെന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപി-എന്‍ഡിഎ വിജയത്തിന്റെ മുന്നേറ്റത്തിനുള്ള പ്രേരണയാണ്.

 

Tags: Bjp Keralaതദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്കേരള രാഷ്ട്രീയം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീറ്റിനെതിരായ പ്രമേയം സ്വന്തം കണ്ണിലെ തടിയെടുത്തിട്ട് മതി കേന്ദ്രസര്‍ക്കാരിന്റെ കണ്ണിലെ കരടെടുക്കാന്‍: ബിജെപി

'അടിയന്തരാവസ്ഥയുടെ കരിദിനങ്ങള്‍ ഒരു ഓര്‍മപ്പെടുത്തല്‍: ജനാധിപത്യം ഇരുളടഞ്ഞ 51 വര്‍ഷം' എന്ന വിഷയത്തില്‍ ബിജെപി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളെ ആദരിച്ചപ്പോള്‍. ബിജെപി നേതാക്കളായ പാങ്ങപ്പാറ രാജീവ്, പാപ്പനംകോട് സജി, അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളായ കേശവന്‍നായര്‍, അഡ്വ. സി. ഗോപാലകൃഷ്ണന്‍, പി. രാഘവന്‍, ഡോ. കെ.എന്‍. മധുസൂദനന്‍പിള്ള, പ്രൊഫ. പൂജപ്പുര കൃഷ്ണന്‍ നായര്‍, ബിജെപി ജില്ലാ അധ്യക്ഷന്‍ കരമന ജയന്‍, ദേശീയ കൗണ്‍സില്‍ അംഗം പി. അശോക്കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എസ്. സുരേഷ് സമീപം
Kerala

അടിയന്തരാവസ്ഥ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിച്ച കറുത്ത അധ്യായം: രാജീവ് ചന്ദ്രശേഖര്‍

Kerala

സ്വര്‍ണക്കൊള്ള കേസ് അട്ടിമറിക്കാന്‍ യുഡിഎഫ് ആസൂത്രണം നടത്തി: പി.കെ. കൃഷ്ണദാസ്

ബിഎംഎസിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം അയ്യന്‍കാൡ ഹാളില്‍ നടന്ന വന്ദേമാതരം ദേശീയ ജാഗ്രതാസദസും ജനനായകര്‍ക്കുള്ള സ്വീകരണവും ബിഎംഎസ് മുന്‍ ദേശീയ അധ്യക്ഷന്‍ അഡ്വ. സി.കെ. സജിനാരായണന്‍ ഉദ്ഘാടനം ചെയ്യുന്നു. സി. ബാലചന്ദ്രന്‍, സി.ജി. ഗോപകുമാര്‍, ബി.ബി. ഗോപകുമാര്‍ എംഎല്‍എ, വി. മുരളീധരന്‍ എംഎല്‍എ, രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ, ശിവജി സുദര്‍ശന്‍, മേയര്‍ വി.വി. രാജേഷ്, എന്‍.പി. രാജീവന്‍, ഡെ. മേയര്‍ ആശാനാഥ് സമീപം
Kerala

രാഷ്‌ട്രസ്‌നേഹത്തെ അവഹേളിക്കാന്‍ മടിയില്ലാത്ത തുരുത്താവുകയാണ് കേരളം: അഡ്വ. സി.കെ. സജിനാരായണന്‍

Kerala

നിയമസഭയിലെ യഥാര്‍ത്ഥ പ്രതിപക്ഷം ബിജെപി: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.