തിരുവനന്തപുരം: കേരള രാഷ്‌ട്രീയ ചരിത്രത്തിലെ വലിയ മുന്നേറ്റമാണ് ബിജെപിയുടേതെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ബിജെപി മുന്നോട്ടുവെച്ച വികസിത കേരളം ജനങ്ങൾ സ്വീകരിച്ചു. തിരുവനന്തപുരം കോർപ്പറേഷനിലെ വിജയം അത് തെളിയിക്കുന്നുതാണെന്നും അദ്ദേഹം പറഞ്ഞു.
പത്ത് കൊല്ലം ഭരിച്ച എൽഡിഎഫിന്റെ പരാജയമാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം. അവർ ശബരിമലയിൽ ചെയ്ത ദ്രോഹത്തിന്റെയും അവരുടെ കഴിവില്ലായ്‌മയുടെയും മറുപടിയാണ് ജനങ്ങൾ തന്നിരിക്കുന്നത്. കോൺഗ്രസിന് ലഭിച്ച വിജയം താത്കാലികമാണ്. ആരാണ് വികസനം നടത്താന്‍ പോകുന്നത്, ആരാണ് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ പോകുന്നത് എന്നെല്ലാം ജനങ്ങൾ തീരുമാനിക്കും.
വിജയത്തിന് പിന്നിൽ വികസിത കേരളം ടീം. എല്ലാവരും ഒറ്റക്കെട്ടായി നിന്നും. കേരളത്തിൽ 20% വോട്ട് നേടിയാണ് ബിജെപി മുന്നേറിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ഞങ്ങൾ മാറ്റം കൊണ്ടുവന്നു. ഇനി നിയമസഭാ തിരഞ്ഞെടുപ്പിലും ജനങ്ങൾ മാറ്റം ആവശ്യപ്പെടുന്നുണ്ട്. അതിനുവേണ്ടി പ്രവർത്തിക്കുമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
പിന്തുണ നൽകിയ വോട്ടർമാർക്കും അദ്ദേഹം നന്ദി അറിയിച്ചു.
















