തിരുവനന്തപുരം: ജിഹാദിനെ വെള്ളപൂശിക്കൊണ്ട് ഈയിടെ ഐഎഎസ് ഉദ്യോഗസ്ഥ ദിവ്യ എസ് അയ്യര്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതികരണങ്ങള്‍ ഉയരുന്നുണ്ട്. അതില്‍ ഒന്ന് ഈയിടെ വൈറലായി മാറി.
എന്താണ് ജിഹാദ് ? ഇത്രയും വ്യക്തമായി പറഞ്ഞുതരാൻ ഒരു IAS കാരിക്കും പറ്റില്ല☺️ pic.twitter.com/7J4ehlu3PV
— അജ്ഞാതൻ (@Unknown1nd) December 8, 2025
എന്താണ് ജിഹാദ് എന്ന് ദിവ്യ എസ് അയ്യരുടെ മുഖച്ഛായയുള്ള ഒരു പെണ്‍കുട്ടി പറയുന്നതാണ് ഈ വീഡിയോ. വീഡിയോയില്‍ പെണ്‍കുട്ടി പറയുന്നത് ഇതാണ്: “എന്താണ് ജിഹാദ്?…പഹല്‍ഗാമില്‍ തുണിപൊക്കി നോക്കി കിടൂ… എന്ന് പറഞ്ഞിട്ട് അടുത്തുള്ള ബേക്കറിയില്‍ പോയി ലഡ്ഡുവും ജിലേബിയും മേടിച്ച് കൊടുക്കുന്നതാണ് ജിഹാദ്. ദല്‍ഹിയില്‍ ഡോക്ടര്‍ കുഞ്ഞുങ്ങള് ബിരിയാണി വിളമ്പിയതാണ് ജിഹാദ്.”
പഹല്‍ഗാമില്‍ പാക് ഭീകരവാദികള്‍ ജിഹാദിന്റെ പേരില്‍ പട്ടാപ്പകല്‍ 26 പേരെയാണ് വെടിവെച്ച് കൊന്നത്. ദല്‍ഹിയില്‍ അല്‍ ഫലാഹ് മെഡിക്കല്‍ കോളെജില്‍ ഡോക്ടര്‍ ഉമ്മര്‍ നബി ജിഹാദിന്റെ പേരില്‍ സ്വയം പൊട്ടിത്തെറിച്ച് നടത്തിയ കാര്‍ബോംബ് ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും നിരവധി വാഹനങ്ങള്‍ കത്തിനശിക്കുകയും ചെയ്തിരുന്നു. ജിഹാദ് അത്ര സുന്ദരമായ പദമല്ലെന്നും അതിന് പിന്നില്‍ കൊടിയ ഭീകരതയുണ്ടെന്നുമാണ് ഈ ട്രോള്‍ വീഡിയോയില്‍ തമാശ രൂപേണയാണെങ്കിലും സൂചിപ്പിച്ചിരിക്കുന്നത്.
ജിഹാദിന് പിന്നിലെ ഭീകരവാദ അംശങ്ങള്‍ മാറ്റി അതിനെ വെള്ളപൂശുന്ന തരത്തിലുള്ള വിശദീകരണമാണ് ദിവ്യ എസ് അയ്യര്‍ നല്‍കിയിരുന്നത്. ജിഹാദ് എന്ന വാക്കിന്റെ അർഥം സമരനിരതമായിട്ടുള്ള ജീവിതം എന്നാണെന്നായിരുന്നു ഐഎഎസ് ഉദ്യോഗസ്ഥ ദിവ്യ എസ് അയ്യര്‍ ഈയിടെ ഒരു ചടങ്ങില്‍ പ്രസംഗിച്ചുകൊണ്ട് പറഞ്ഞത്. ജിഹാദ് എന്ന വാക്കിന്റെ അർഥം നിരന്തരമായ പരിശ്രമം, യാതന എന്നുള്ളതാണ്. അന്യനെ നശിപ്പിക്കുക, തീവ്രപക്ഷത്തേക്ക് ചേരുക എന്നുള്ളതല്ല ജിഹാദ് എന്ന വാക്കിനർഥം. ബദർ യുദ്ധം കഴിഞ്ഞ് തിരിച്ചുവരുമ്പോൾ പ്രവാചകൻ തന്റെ അനുയായികളോട് പറയുമ്പോഴാണ് ജിഹാദ് എന്ന പദം ഉപയോഗിച്ചത്. ബദർ യുദ്ധത്തിന് ശേഷം സ്വന്തം ഇച്ഛകളോടും ദേഹത്തോടുമാണ് നമ്മുടെ യുദ്ധമെന്ന് പ്രവാചകൻ അനുയായികളോട് പറയുന്നു. നന്മയിൽ നിന്ന് തടയുന്ന ദുരാഗ്രങ്ങളോടാണ് ഇനി യുദ്ധമെന്നാണ് പറയുന്നത്. അനുദിനം നമ്മോട് തന്നെ പൊരുതുന്ന ആ പോരാട്ടത്തിന്റെ പേരാണ് ജിഹാദെന്നുമായിരുന്നു ദിവ്യ അയ്യരുടെ വ്യാഖ്യാനം.
ഇന്ന് ജിഹാദ് എന്ന വാക്ക് സ്വന്തം വിശ്വാസത്തിന് എതിരായവരെയെല്ലാം കൊല്ലുക എന്നതിന്റെ പര്യായപദമായി മാറിയ നാളുകളാണിത്. അക്കാലത്താണ് ജിഹാദ് എന്ന വാക്കിന് വളരെ മൃദുവായ വ്യാഖ്യാനം ദിവ്യ എസ് അയ്യര്‍ നല്‍കിയത്.
















