ന്യൂദൽഹി: പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ പ്രതിപക്ഷ നേതാവും കോൺഗ്രസ് എംപിയുമായ രാഹുൽ ഗാന്ധിയുടെ
അഞ്ച് ദിവസത്തെ ജർമ്മനി സന്ദർശത്തിനെതിരെ ആഞ്ഞടിച്ച് ഭരണപക്ഷം. മാണ്ഡി ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി എംപി കങ്കണ റണാവത്ത് ഈ സന്ദർശന പദ്ധതിയെ പരിഹസിച്ചു.
ബുധനാഴ്ച ലോക്‌സഭാ നടപടികളിൽ പങ്കെടുക്കാൻ എത്തിയ കങ്കണ റണാവത്തിനോട് രാഹുൽ ഗാന്ധിയുടെ ജർമ്മനി സന്ദർശനത്തെക്കുറിച്ച് ഒരു ചോദ്യം ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ വാർത്തകൾ എപ്പോഴും ഉപയോഗശൂന്യമായതിനാൽ ഞാൻ അദ്ദേഹത്തിന്റെ സന്ദർശനത്തെക്കുറിച്ച് ഒന്നും വായിക്കാറില്ല എന്നായിരുന്നു കങ്കണയുടെ മറുപടി.
‘അദ്ദേഹത്തിന്റെ സന്ദർശനത്തെക്കുറിച്ച് എനിക്ക് വ്യക്തമായി ഒന്നും പറയാൻ കഴിയില്ല, പക്ഷേ അദ്ദേഹത്തിന്റെ പാർട്ടി എന്തുകൊണ്ടാണ് ഒറ്റ അക്കത്തിലേക്ക് താഴ്ന്നതെന്ന് എല്ലാവർക്കും വ്യക്തമാണ്. അത്തരമൊരു സ്വഭാവത്തെക്കുറിച്ച് ഞാൻ അഭിപ്രായം പറയാൻ ആഗ്രഹിക്കുന്നില്ല, കാരണം ആ വ്യക്തിക്ക് ശക്തിയില്ല, അദ്ദേഹത്തിന്റെ സ്വഭാവത്തിന് ശക്തിയില്ല, അതിനാൽ എനിക്ക് ഒന്നും പറയാനില്ല.’ – കങ്കണ പറഞ്ഞു.
ഡിസംബർ 15 മുതൽ 20 വരെയാണ് പ്രതിപക്ഷ നേതാവ് രാഹുൽ ജർമ്മനി സന്ദർശിക്കുന്നത്. അവിടെ അദ്ദേഹം ഇന്ത്യൻ പ്രവാസികളുമായി സംവദിക്കുകയും ചില ജർമ്മൻ സർക്കാർ മന്ത്രിമാരെ കാണുകയും ചെയ്യുമെന്ന് കോൺഗ്രസ് പാർട്ടിയുടെ വിഭാഗമായ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അറിയിച്ചു.
കൂടാതെ ഇന്ത്യയുടെ ആഗോള പങ്കിനെക്കുറിച്ചുള്ള ചർച്ചകൾക്ക് രാഹുലിന്റെ ജർമ്മനി സന്ദർശനം വിലപ്പെട്ട ഒരു വേദിയൊരുക്കുമെന്നും ജർമ്മൻ നിയമസഭാംഗങ്ങളുമായും ഇന്ത്യൻ പ്രവാസികളുമായും ആശയങ്ങളും അവസരങ്ങളും കൈമാറുന്നതിനും ഇത് സഹായിക്കുമെന്നും ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ യുകെ ചാപ്റ്ററിന്റെ ജനറൽ സെക്രട്ടറി വിക്രം ദുഹാൻ പറഞ്ഞു.
















