ആലപ്പുഴ: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ത്തിലെ ആന, ഗജകേസരി മുല്ലയ്‌ക്കല്‍ ബാലകൃഷ്ണന്‍ ചരിഞ്ഞു. ഇന്നലെ രാവിലെ 7.15ന് ക്ഷേത്രത്തിലെ ശീവേലി സമയത്ത്ആലപ്പുഴ മുല്ലയ്‌ക്കല്‍ ശ്രീരാജരാജേശ്വരി ക്ഷേത്ര ക്ഷേത്രമതില്‍ക്കെട്ടിനകത്ത് തളച്ചിരുന്ന ബാലകൃഷ്ണന്‍ മറിഞ്ഞു വീഴുകയായിരുന്നു. ശബ്ദം കേട്ട് ഉദ്യോഗസ്ഥരടക്കം ഓടിയെത്തിയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഏറെക്കാലമായി ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ടിരുന്ന ബാലകൃഷ്ണന്‍ ചികിത്സയിലായിരുന്നതിനാല്‍ എഴുന്നള്ളിക്കാറില്ലായിരുന്നു.
മുല്ലയ്‌ക്കല്‍ ക്ഷേത്രക്കുളത്തിന് സമീപം പ്രത്യേകം തറ കെട്ടി അതിലായിരുന്നു ബാലകൃഷ്ണന് വിശ്രമസൗകര്യം ഒരുക്കിയിരുന്നത്. 1987ല്‍ മുല്ലയ്‌ക്കല്‍ ക്ഷേത്രത്തിലെ കോടിയര്‍ച്ചനയ്‌ക്ക് ശേഷം മിച്ചം വന്ന തുക ഉപയോഗിച്ചാണ് മുല്ലയ്‌ക്കല്‍ ബാലകൃഷ്ണനെ വാങ്ങിയത്. 1988ലാണ് ക്ഷേത്രത്തില്‍ നടയ്‌ക്കിരുത്തിയത്. തൃശൂര്‍ പൂരം, പാറമേക്കാവ് പൂരം തുടങ്ങിയ വേദികളില്‍ ബാലകൃഷ്ണന്‍ ശ്രദ്ധേയ സാന്നിധ്യമായിരുന്നു. ആനപ്രേമികളുടെയും നാട്ടുകാരുടെയും വാത്സല്യഭാജനമായിരുന്നു. എങ്കിലും പാപ്പാന്‍ അടക്കം നിരവധി പേരെ കൊലപ്പെടുത്തിയിട്ടുമുണ്ട്.
2017ല്‍ തൃക്കാക്കര ക്ഷേത്രത്തില്‍ നിന്ന് എഴുന്നള്ളിപ്പിന് ശേഷം മടങ്ങുമ്പോള്‍ മുല്ലയ്‌ക്കല്‍ ബാലകൃഷ്ണന്‍ വിരണ്ടോടി ചതുപ്പില്‍ കുടുങ്ങിയിരുന്നു. അന്ന് ചളിയില്‍ താഴ്ന്നതിന് പിന്നാലെ ബാലകൃഷ്ണന് പരിക്കുകള്‍ ഏറ്റിരുന്നു. മയക്കുവെടി വച്ചാണ് തുറവൂരിലെ ചതുപ്പില്‍ നിന്ന് ബാലകൃഷ്ണനെ പുറത്തെത്തിച്ചത്. 2016ല്‍ ബാലകൃഷ്ണന്റെ ആക്രമണത്തില്‍ പാപ്പാന്‍ കൊല്ലപ്പെട്ടിരുന്നു. രണ്ടാം പാപ്പാനെയാണ് മുല്ലയ്‌ക്കല്‍ ബാലകൃഷ്ണന്‍ ആക്രമിച്ചത്. മൂന്ന് പാപ്പാന്മാരെ നേരത്തെ മുല്ലയ്‌ക്കല്‍ ബാലകൃഷ്ണന്‍ കൊലപ്പെടുത്തിയിരുന്നു.
മുല്ലയ്‌ക്കല്‍ ക്ഷേത്രത്തില്‍ നിരവധി ആളുകളാണ് ബാലകൃഷ്ണന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്. വനം വകുപ്പില്‍ നിന്ന് ഉദ്യോഗസ്ഥരെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂ
ര്‍ത്തിയാക്കിയതിന് ശേഷം കോന്നിയിലേക്ക് സംസ്‌കാരത്തിനായി കൊണ്ടുപോയി. ദേവസ്വം ഉദ്യോഗസ്ഥരും, ഉപദേശകസമിതി ഭാരവാഹികളും നിരവധി ഭക്തരും സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തു.
















