കൊച്ചി: രാജ്യം മുഴുവൻ ശ്രദ്ധ നേടിയ നടിയെ ആക്രമിച്ച കേസിൽ ഇന്ന് വിധി. മലയാള സിനിമാ ലോകത്തെ പിടിച്ചുകുലുക്കിയ കേസിൽ എറണാകുളം പ്രിൻസിപ്പൾ സെഷൻസ് കോടതിയാണ് വിധിപറയുന്നത്. എട്ട് വർഷം നീണ്ട വിചാരണയ്‌ക്ക് ശേഷമാണ് കേസിൽ ഇന്ന് പുറപ്പെടുവിക്കുന്നത്. വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിന്റെ ഉത്തരമെന്താണെന്ന് ഇന്ന് ഉച്ചയ്‌ക്ക് മുമ്പ് അറിയാം. രാവിലെ 11 മണിയോടെ കോടതി നടപടികള്‍ ആരംഭിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം റോസാണ് വിധി പറയുന്നത്.
2017 ഫെബ്രുവരി 17-ന് രാത്രിയാണ് കൊച്ചിയിൽ വാഹനത്തിനുള്ളിൽ വെച്ച് നടി ആക്രമിക്കപ്പെടുന്നത്. കേസിൽ നടൻ ദിലീപ് അടക്കം പത്തുപേരാണ് പ്രതി പട്ടികയിലുള്ളത്. പൾസർ സുനിയെന്ന് അറിയപ്പെടുന്ന സുനിൽ എൻ.എസാണ് കേസിലെ ഒന്നാം പ്രതി. ഷൂട്ടിങ്ങിനായി തൃശ്ശൂരിൽനിന്ന് എറണാകുളത്തേക്കുള്ള യാത്രയിലായിരുന്നു നടി. പീഡനശ്രമം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
018 മാര്‍ച്ച് എട്ടിന് വിചാരണ നടപടികള്‍ തുടങ്ങി. പല കാരണങ്ങളാല്‍ വിചാരണ നീണ്ടുപോയി. ഇതിനിടെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. 2020 ജനുവരി ആറിന് സുനില്‍കുമാര്‍ (പള്‍സര്‍ സുനി), ദിലീപ് (ഗോപാലകൃഷ്ണന്‍), മാര്‍ട്ടിന്‍ ആന്റണി, പ്രദീപ്, സനല്‍കുമാര്‍, മണികണ്ഠന്‍ ബി, വിജീഷ് വി പി, സലിം എച്ച് (വടിവാള്‍ സലിം), ചാര്‍ലി തോമസ് തുടങ്ങിയവര്‍ക്കെതിരെ കുറ്റം ചുമത്തി.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 11ന് അന്തിമവാദം ആരംഭിച്ചു. ഈ വര്‍ഷം ജനുവരി 23ന് പ്രോസിക്യൂഷന്‍ വാദം പൂര്‍ത്തിയായി. ഏപ്രില്‍ ഒമ്പതിന് പ്രതിഭാഗത്തിന്റെ വാദം പൂര്‍ത്തിയായി. കേസില്‍ 261 സാക്ഷികളെ വിസ്തരിച്ചു. 28 സാക്ഷികള്‍ കൂറുമാറി. കൂറുമാറിയവരില്‍ അഭിനേതാക്കള്‍ വരെ ഉള്‍പ്പെടുന്നു. 1700 രേഖകളും പരിഗണിച്ചു. കേസിലെ 10 പ്രതികളും ഇന്ന് കോടതിയില്‍ ഹാജരാകണമെന്നാണ് നിര്‍ദ്ദേശം.
വിധി പ്രഖ്യാപിക്കാനിരിക്കെ എറണാകുളം പ്രിന്‍സിപ്പല്‍ കോടതി പരസരത്ത് കനത്ത സുരക്ഷയൊരുക്കി പോലീസ്. എറണാകുളം സെന്‍ട്രല്‍ എസി രാജ് കുമാര്‍ അടക്കമുള്ള മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥരും കോടതി പരിസരത്തേക്ക് എത്തി. വിധി അറിയാനായി പൊതുജനങ്ങളുടെ തിരക്ക് കോടതിപരിസരത്തുണ്ടാകുമെന്നുള്ള നിഗമനത്തിലാണ് വലിയ സുരക്ഷ ഒരുക്കുന്നത്. തിരക്കിനെ കുറിച്ചുള്ള ആശങ്ക നിലനില്‍ക്കുന്നതിനാല്‍ രാവിലെ മുതല്‍ കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ കോടതി പരിസരത്ത് വിന്യസിച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
















