ചെന്നൈ : തമിഴ്നാട്ടിൽ എം.കെ. സ്റ്റാലിന്റെ കീഴിലുള്ള ഭരണകൂടം ഹിന്ദു മതസ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം അനുദിനം തുടർന്ന് കൊണ്ടിരിക്കുന്നു. വിശ്വാസികൾക്കെതിരെ ഭരണകൂട സംവിധാനത്തെ ആയുധമാക്കുക മാത്രമല്ല ഇപ്പോൾ മദ്രാസ് ഹൈക്കോടതിയെയും ഇന്ത്യൻ ഭരണഘടനയെയും നഗ്നമായി അവഹേളിക്കുകയും ചെയ്യുന്ന ഒരു സമീപനമാണ് അവർ എടുത്ത് കൊണ്ടിരിക്കുന്നത്.
തിരുപ്പറൻകുണ്ഡ്രം അരുൾമിഗു സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള കാർത്തിക ദീപം പുണ്യകുന്നിലെ കൊടുമുടിയിൽ കത്തിക്കാൻ മധുര ബെഞ്ച് രണ്ടുതവണ ഉത്തരവിട്ടു. എന്നാൽ സ്റ്റാലിന്റെ നിയന്ത്രണത്തിലുള്ള എച്ച്ആർ ആൻഡ് സിഇ വകുപ്പും ക്ഷേത്ര ഭരണകൂടവും മനഃപൂർവ്വം ഇത് പാലിക്കാൻ വിസമ്മതിച്ചു. തുടർന്ന് കോടതി ഉത്തരവിനെതിരെ അപ്പീലുകൾ ഫയൽ ചെയ്തു. എന്നാൽ ഡിവിഷൻ ബെഞ്ച് അവരുടെ അപേക്ഷ നിരസിക്കുകയും സിഐഎസ്എഫ് സംരക്ഷണം നിർദ്ദേശിക്കുകയും ചെയ്തപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നേരിട്ടുള്ള ഉത്തരവുകൾ പ്രകാരം തമിഴ്‌നാട് പോലീസ് നിയമവിരുദ്ധമായി കുന്ന് ഉപരോധിക്കുകയും ഭക്തരെ ആക്രമിക്കുകയും കോടതി നിർദ്ദേശിച്ച നടപടിക്രമങ്ങൾ തടയുകയും ചെയ്തു.
കൂടാതെ ജുഡീഷ്യൽ ഉത്തരവുകൾ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടതിന് തമിഴ്നാട് ബിജെപി പ്രസിഡന്റ് നൈനാർ നാഗേന്ദ്രനെയും മുതിർന്ന നേതാവ് എച്ച്. രാജയെയും അറസ്റ്റ് ചെയ്യുകയും ചെയ്തു.
എന്നാൽ തിരുപ്പറൻകുണ്ഡ്രത്തിലേത് ഒറ്റപ്പെട്ട ഒരു അതിക്രമമല്ല മറിച്ച് തുടർച്ചയായ ഒരു ക്രിമിനൽ ഗൂഢാലോചനയാണ്. സുപ്രീം കോടതി വിധികളെ ധിക്കരിച്ച് ചിദംബരം നടരാജ ക്ഷേത്രം നിയമവിരുദ്ധമായി പിടിച്ചെടുക്കൽ, 38,000 ക്ഷേത്രങ്ങളിലുടനീളം രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ആഘോഷങ്ങൾക്ക് പൂർണ്ണ നിരോധനം, ചെന്നൈയിലെ ചരിത്രപ്രസിദ്ധമായ ശ്രീ കാലികാംബാൾ ക്ഷേത്രം ബലപ്രയോഗത്തിലൂടെ പിടിച്ചെടുക്കാൻ ശ്രമിച്ചത്, സൂര്യനാർ കോവിൽ അധീനത്തെ വ്യക്തിതൃപ്തിക്കായി എച്ച്ആർ ആൻഡ് സിഇ വകുപ്പിലേക്ക് വ്യാജമായി മാറ്റിയതെല്ലാം സ്റ്റാലിന്റെ ഹിന്ദു വിരോധങ്ങളിൽ ചിലത് മാത്രമാണ്.
എല്ലാ സംഭവങ്ങളും ഒരേ പ്രവർത്തനരീതിയാണ് ഡിഎംകെ ഭരണം പങ്കിടുന്നത്. എച്ച്ആർ ആൻഡ് സിഇ വകുപ്പിനെ ഭരണഘടനാ വിരുദ്ധമായ ഒരു ആയുധമാക്കുക, ഹിന്ദുക്കളുടെ അവകാശവാദം തകർക്കാൻ പോലീസ് അധികാരം ദുരുപയോഗം ചെയ്യുക, ന്യൂനപക്ഷ വോട്ട് ബാങ്കുകൾ ഏകീകരിക്കാൻ വർഗീയ സംഘർഷം ഉണ്ടാക്കുക എന്നിവ റിപ്പബ്ലിക്കിന്റെ മതേതര അടിത്തറയെ തകർക്കുന്ന ഒരു കുറ്റകൃത്യമാണ്.
ജനസംഖ്യയുടെ 88% ഹിന്ദുക്കളുള്ള ഒരു സംസ്ഥാനത്ത് കോടതി ഉത്തരവിട്ട ഒരു മതപരമായ ആചാരം അനുവദിക്കാൻ ഭരണകൂടം തുടർച്ചയായി വിസമ്മതിക്കുന്നത് ഹൈന്ദവരോടുള്ള വെറുപ്പ് കൊണ്ട് തന്നെയാണ്. ഇത് ഐപിസി സെക്ഷൻ 153A പ്രകാരം തിരിച്ചറിയാവുന്നതും ആരാധനാലയ നിയമ ചട്ടക്കൂടിനുള്ളിൽ ശിക്ഷാർഹവുമാണ്. എം.കെ. സ്റ്റാലിനും അദ്ദേഹത്തിന്റെ സർക്കാരും ഭരിക്കാനുള്ള എല്ലാ ധാർമ്മികവും നിയമപരവുമായ നിയമസാധുത നഷ്ടപ്പെട്ടുവെന്ന് തമിഴ്‌നാട്ടിലെ ജനങ്ങൾ ഇപ്പോഴെ തിരിച്ചറിഞ്ഞിട്ടുണ്ട്. സ്റ്റലിന്റെ പ്രവൃത്തികൾ ആധുനിക ദ്രാവിഡ വേഷത്തിൽ വീണ്ടുമെത്തിയ ഔറംഗസീബിന്റെ മതപരമായ സ്വേച്ഛാധിപത്യത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.
















