ന്യൂദൽഹി : ജിഹാദിനെ പുകഴ്‌ത്തുന്ന ജാമിയത്ത് ഉലമ-ഇ-ഹിന്ദ് പ്രസിഡന്റ് മൗലാന മഹ്മൂദ് മദനിയെ ഒരു നല്ല പ്രഭാഷകനായി ഇസ്ലാമിക രാജ്യത്തേക്ക് അയയ്‌ക്കണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് . ‘ ഇന്ത്യയിൽ അത്തരം ആളുകളുടെ ആവശ്യമില്ല. അവർ രാജ്യത്ത് ഭിന്നത സൃഷ്ടിക്കുന്നു. ഹിന്ദുക്കളെ അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുന്നു, ഇന്ത്യയിൽ ജിഹാദിന് സ്ഥാനമില്ല. ജിഹാദിനെക്കുറിച്ച് സംസാരിക്കുന്ന ആരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണം ‘ – അദ്ദേഹം പറഞ്ഞു.
ഹിന്ദുമതത്തെയും ഹിന്ദു ദേവതകളെയും കുറിച്ചുള്ള തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പരാമർശത്തിനെയും ഗിരിരാജ് സിംഗ് വിമർശിച്ചു. കോൺഗ്രസ് പാർട്ടി ഹിന്ദുക്കൾക്കെതിരെ പ്രചാരണം ആരംഭിച്ചിട്ടുണ്ടെന്നും അത്തരം ഭാഷയിൽ സംസാരിക്കുന്ന ആർക്കും ഇന്ത്യൻ ഭരണഘടനയിൽ വിശ്വസിക്കാനോ ഇന്ത്യൻ സംസ്കാരവുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ അത്തരം ഭാഷ ഉപയോഗിക്കുന്നവർക്ക് മുഗൾ ആക്രമണകാരികളുമായി ബന്ധമുണ്ടായിരുന്നിരിക്കണം. അങ്ങനെ ഉള്ളവരേ അത്തരം ഭാഷ ഉപയോഗിക്കൂ . കോൺഗ്രസ് പാർട്ടിയെ മുസ്ലീം ലീഗ് കോൺഗ്രസ് പാർട്ടിയായി പ്രഖ്യാപിക്കണമെന്നും ‘ അദ്ദേഹം പറഞ്ഞു













